Tag Archive: England Cricket Team

  1. നിങ്ങള്‍ ഒരു ഘട്ടത്തില്‍ തകര്‍ന്ന് പോകും, ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി അശ്വിന്‍

    Leave a Comment

    ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റില്‍ സമീപകാലത്ത് പരീക്ഷിക്കുന്ന ബാസ് ബോള്‍ ക്രിക്കറ്റ് ശൈലിയ്‌ക്കെതിരെ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്റെ വിമര്‍ശനം. ഇംഗ്ലീഷ് നായകന്‍ ബെന്‍ സ്റ്റോക്‌സും പരിശീലകന്‍ ബ്രെണ്ടന്‍ മക്കല്ലവും ചേര്‍ന്ന് വിജയകരമായി നടപ്പിലാക്കുന്ന ബാസ് ബോള്‍ ശൈലിയുടെ ദോശ വശങ്ങളിലേക്കാണ് അശ്വിന്‍ വിരല്‍ ചൂണ്ടുന്നത്.

    ബാസ് ബോള്‍ ക്രിക്കറ്റ് ശൈലി കൊണ്ട് പാകിസ്ഥാനിലും ന്യൂസിലന്‍ഡിലുമെല്ലാം ഇംഗ്ലണ്ട് ടെസ്റ്റ് മത്സരങ്ങള്‍ വിജയിച്ചിരുന്നു. ടെസ്റ്റ് ബാറ്റിംഗില്‍ പരമാവധി ആക്രമണോത്സുകത പ്രകടിപ്പിക്കുന്ന ശൈലിയാണിത്. എന്നാല്‍ ഈ ശൈലി എല്ലായിപ്പോഴും വിജയകരമാകണമെന്നില്ലെന്നും ചില സാഹചര്യങ്ങളില്‍ ഈ ശൈലി കൊണ്ട് ടീം തകര്‍ന്നടിഞ്ഞ് പോകുമെന്നും അശ്വിന്‍ മുന്നറിയിപ്പ് നല്‍കുന്നു.

    ‘ഇപ്പോള്‍ ബാസ്‌ബോള്‍ എന്നൊരു ആശയമുണ്ട്. ഇംഗ്ലണ്ട് ഉയര്‍ന്ന, വേഗതയുള്ള ടെസ്റ്റ് ക്രിക്കറ്റ് കളിക്കുകയാണ്. അവര്‍ ഒരു പ്രത്യേക ശൈലിയിലുള്ള ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ചിലതരം വിക്കറ്റുകളില്‍, ഓരോ പന്തും ആക്രമിക്കാന്‍ ശ്രമിക്കുമ്പോള്‍, നിങ്ങള്‍ പതറിപ്പോകും. ഈ സമീപനത്തിന് ഗുണങ്ങളും ദോഷങ്ങളുമുണ്ട്’ അശ്വിന്‍ പറഞ്ഞു.

    ‘ഈ സമീപനം പ്രവര്‍ത്തിക്കുമോ ഇല്ലയോ എന്ന് കളി അവസാനിക്കുമ്പോള്‍ മാത്രമേ നമ്മള്‍ക്ക് മനസ്സിലാകൂ. ചിലപ്പോള്‍, വിക്കറ്റില്‍, വ്യവസ്ഥകള്‍ മാനിക്കേണ്ടതുണ്ട്. നിങ്ങള്‍ പിച്ചിനെ ബഹുമാനിക്കുകയും അതിനനുസരിച്ച് കളിക്കുകയും ചെയ്താല്‍, പിച്ചും നിങ്ങളെ ബഹുമാനിക്കും. നിങ്ങള്‍ പിച്ചിനെ ബഹുമാനിക്കുന്നുവെങ്കില്‍, അത് നിങ്ങള്‍ക്ക് ലാഭവിഹിതം നല്‍കും’ വെറ്ററന്‍ സ്പിന്നര്‍ വിശദീകരിച്ചു.

    നിലവില്‍ ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് കളിക്കുകയാണ് ആര്‍ അശ്വിന്‍. മികച്ച ബൗളിംഗ് പ്രകടനമാണ് അശ്വിന്‍ പുറത്തെടുക്കുന്നത്.

  2. ലോകകപ്പ് ഹീറോയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇംഗ്ലണ്ട്, ഇതാണ് ജെന്റില്‍മാന്‍ ഗെയിം

    Leave a Comment

    ഇംഗ്ലണ്ടിന് ടി20 ലോകകപ്പ് നേടിക്കൊടുക്കാന്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഓപ്പണര്‍ അലക്‌സ് ഹെയ്ല്‍സിനെതിരെ വീണ്ടും നടപടിയെടുത്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. ഹെയ്ല്‍സിനെ പരസ്യമായി ശാസിച്ച് കൊണ്ടാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തിയിരിക്കുന്നത്.

    2009 ല്‍ സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെച്ച ചിത്രത്തിന്റെ പേരിലാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അടച്ചടക്ക കമ്മീഷന്റെ ഈ നടപടി. കൂട്ടുക്കാര്‍ക്കൊപ്പം പാര്‍ട്ടിയില്‍ മുഖത്ത് കറുത്ത പെയിന്റ് അടിച്ചുകൊണ്ടുള്ള ചിത്രമായിരുന്നു സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെച്ചത്. ഇത് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതോടെയാണ് വിവാദമായത്. ഒടുവില്‍ ഹെയ്ല്‍സ് പരസ്യമായി മാപ്പ് പറയുകയും ചെയ്തിരുന്നു.

    ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ 3.3 നിര്‍ദേശം അലക്‌സ് ഹെയ്ല്‍സ് ലംഘിച്ചുവെന്ന് അച്ചടക്ക കമ്മീഷന്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിന് മുന്‍പും താരങ്ങളുടെ പഴയ പോസ്റ്റുകള്‍ക്കെതിരെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് നടപടി സ്വീകരിച്ചിരുന്നു. ടീമിലെ പേസന്‍ റോബിന്‍സനെതിരെ ഇത്തരത്തില്‍ ഇ സി ബി നടപടി സ്വീകരിച്ചിരുന്നു.

    നേരത്തെ ലഹരിമരുന്ന് ഉപയോഗത്തെ തുടര്‍ന്ന് ടീമില്‍ നിന്നും പുറത്താക്കപ്പെട്ട ഹെയ്ല്‍സ് താരം ഐസിസി ടി20 ലോകകപ്പിന് മുന്‍പായാണ് ടീമില്‍ തിരിച്ചെത്തിയത്. ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചായിരുന്നു ഹെയ്ല്‍സി തിരിച്ചുവരവ് ആസ്വദിച്ചത്.

  3. 3 വര്‍ഷത്തിന് ശേഷം സര്‍പ്രൈസ് താരം ഇംഗ്ലണ്ട് ടീമില്‍, ബെയര്‍‌സ്റ്റോയ്ക്ക് അമ്പരപ്പിക്കുന്ന പകരക്കാരന്‍

    Leave a Comment

    ട്വന്റി 20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമില്‍ ഉള്‍പ്പെടുകയും പിന്നീട് പരിക്കേറ്റ് പുറത്താകുകയും ചെയ്ത ജോണി ബെയര്‍‌സ്റ്റോയ്ക്ക് പകരക്കാരനെ പ്രഖ്യാപിച്ച്് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. സൂപ്പര്‍ താരം അലക്‌സ് ഹെയ്ല്‍സിനെയാണ് ഇംഗ്ലീഷ് ടീമിലേക്ക് തിരിച്ചുവിളിച്ചിരിക്കുന്നത്. നീണ്ട മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഹെയ്ല്‍സിന് ഇംഗ്ലീഷ് ടീമിലേക്ക് വിളിയെത്തുന്നത്.

    ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡുമായി പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഹെയ്ല്‍സ് ടീമിന് പുറത്തായത്. അന്നത്തെ ഇംഗ്ലീഷ് നായകന്‍ ഇയാന്‍ മോര്‍ഗണ്‍ ഹെയ്‌സിന്റെ കടുത്ത എതിരാളിയും ആയിരുന്നു.

    മോര്‍ഗന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷമാണ് ഹെയ്ല്‍സിന്റെ ടീമിലേക്കുളള തിരിച്ചുവരവ്. പുതിയ നായകന്‍ ജോസ് ബട്‌ലറാണ് ഹെയ്ല്‍സിനെ ടീമിലേക്ക് തിരിച്ച് കൊണ്ട് വരാന്‍ ചരടുവലിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

    കഴിഞ്ഞ ആഴ്ച്ചയാണ് ലോകകപ്പ് ടീം ഇംഗ്ലണ്ട് പ്രഖ്യാപിച്ചത്. അതിന് പിന്നാലെയാണ് ഗോള്‍ഫ് കളിക്കുന്നതിനിടെ ബെയര്‍‌സ്റ്റോക് കാലിന് പരിക്കേറ്റത്. ഇതോടെ അദ്ദേഹം ലോകകപ്പില്‍ നിന്ന് പിന്മാറിയിരുന്നു.

    ഈ മാസം പാക്കിസ്ഥാനില്‍ നടക്കുന്ന ഏഴ് മത്സര ടി20 പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിലും ഹെയ്ല്‍സിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്ന് ഇംഗ്ലണ്ട് ലോകകപ്പിനായി ഓസ്ട്രേലിയയിലേക്ക് പോകും. ലോകകപ്പ് ഒക്ടോബര്‍ 16 ന് ആരംഭിക്കുന്നതിന് മുമ്പ് മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര ഓസ്‌ട്രേലിയയുമായി ഇംഗ്ലണ്ട് കളിക്കുന്നുണ്ട്.

  4. ഇംഗ്ലണ്ടിനെ തേടി വന്‍ തിരിച്ചടി, സൂപ്പര്‍ താരത്തിന് പരിക്ക്, ലോകകപ്പ് നഷ്ടമാകും

    Leave a Comment

    ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചതിന് പിന്നാലെ ഒരു തിരിച്ചടിയുടെ വാര്‍ത്തയാണ് അവരെ തേടിയെത്തിയിരിക്കുന്നത്. ഇംഗ്ലണ്ട് ടീമിലെ സൂപ്പര്‍ താരം ജോണി ബെയര്‍സ്‌റ്റോയ്ക്ക് ലോകകപ്പ് നഷ്ടമാകുമെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഗോള്‍ഫ് കളിക്കുന്നതിനിടെ കാലിന് പരിക്കേറ്റതാണ് ബെയര്‍‌സ്റ്റോക്‌സ് തിരിച്ചടിയായിരിക്കുന്നത്. ലോകകപ്പിന് പുറമെ ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റും ബെയര്‍‌സ്റ്റോക്‌സ് നഷ്ടമാവും.

    ദക്ഷിണാഫ്രിക്കക്കെതിരായ മൂൂന്നാം ടെസ്റ്റില്‍ ബെയര്‍‌സ്റ്റോക്ക് പകരം നോട്ടിംഗ്ഹാംഷെയര്‍ ബാറ്ററായ ബെന്‍ ഡക്കറ്റിനെ ഇംഗ്ലണ്ട് ടീമിലെടുത്തു. ടി20 ലോകകപ്പില്‍ ബെയര്‍‌സ്റ്റോയുടെ പകരക്കാരന്‍ ആരായിരിക്കുമെന്ന് വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും. ടീമില്‍ നിന്ന് തഴഞ്ഞ ജാസണ്‍ റോയിയിയെ ഇംഗ്ലണ്ട് തിരിച്ചുവിളിയ്ക്കാനും സാധ്യതയുണ്ട്.

    സമീപകാലത്ത് ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ട് അവതരിപ്പിച്ച ബാസ്‌ബോള്‍ ക്രിക്കറ്റിന്റെ മുഖമായിരുന്നു ജോണി ബെയര്‍‌സ്റ്റോ. അടുത്തിടെ ഇംഗ്ലണ്ട് ജയിച്ച നാലു ടെസ്റ്റിലും ബെയര്‍‌സ്റ്റോ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. ടി20 ലോകകപ്പിനുള്ള ടീമില്‍ ജേസണ്‍ റോയിയെ തഴഞ്ഞപ്പോള്‍ ബെയര്‍‌സ്റ്റോയെ ക്യാപ്റ്റന്‍ ജോസ് ബട്ലര്‍ക്കൊപ്പം ഓപ്പണ്‍ ചെയ്യിക്കാനായിരുന്നു ഇംഗ്ലണ്ട് കരുതിയിരുന്നത്. ഇതിനിടെയാണ് അപ്രതീക്ഷിത അപകടത്തില്‍ പരിക്കേറ്റത്.

    ലോകകപ്പിനുളള 15 അംഗ ടീമിന് പുറമെ പാക്കിസ്ഥാന്‍ പര്യടനത്തിനുള്ള 19 അംഗ ടീമിനെയും ഇംഗ്ലണ്ട് ഇന്ന് പ്രഖ്യാപിച്ചിരുന്നു. പുതുമുഖങ്ങളുമായാണ് ഇംഗ്ലണ്ട് പാകിസ്ഥാനെ നേരിടുന്നത്.

    ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീം: Jos Buttler, Moeen Ali, Harry Brook, Sam Curran, Chris Jordan, Liam Livingstone, Dawid Malan, Adil Rashid, Phil Salt, Ben Stokes, Reece Topley, David Willey, Chris Woakes, Mark Wood.

    റിസര്‍വ് താരങ്ങള്‍: Liam Dawosn, Richard Gleeosn, Tymal Mills.

    പാക്കിസ്ഥാന്‍ പര്യടനത്തിനുള്ള ഇംഗ്ലണ്ട് ടീം: Jos Buttler, Moeen Ali, Harry Brook, Jordan Cox, Sam Curran, Ben Duckett, Liam Dawosn, Richard Gleeosn, Tom Helm, Will Jacks, Dawid Malan, Adil Rashid, Phil Salt, Olly Stone, Reece Topley, David Willey, Chris Woakes, Luke Wood, Mark Wood.

  5. വിരമിച്ചു, ഞെട്ടിച്ച് ബെന്‍ സ്റ്റോക്‌സ്, ക്രിക്കറ്റ് ലോകത്തിന് അഘാതം

    Leave a Comment

    ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ചൊവ്വാഴ്ച ചെസ്റ്റര്‍-ലെ-സ്ട്രീറ്റില്‍ നടക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിന് ശേഷമാണ് അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ നിന്നു സ്റ്റോക്‌സ് വിരമിക്കുന്നത്. എല്ലാ ഫോര്‍മാറ്റിലും കളിയ്ക്കുന്നതിലെ അസൗകര്യം ചൂണ്ടിക്കാട്ടിയാണ് സ്‌റ്റോക്‌സിന്റെ കടുത്ത തീരുമാനം.

    എല്ലാ ഫോര്മാറ്റുകളിലും മികച്ച പ്രകടനം നടത്താനാണ് ആഗ്രഹമെങ്കിലും തുടര്‍ച്ചയായ മത്സരങ്ങള്‍ തന്നെ തളര്‍ത്തുന്നതായി സ്‌റ്റോക്‌സ് വിരമിക്കല്‍ അറിയിച്ച് കൊണ്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ടെസ്റ്റ് ക്രിക്കറ്റിലും ടി20യിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സ്റ്റോക്‌സ് ഏകിദനത്തില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചത്.

    ‘മൂന്നു ഫോര്‍മാറ്റിലും ഒരുപോലെ കളിക്കാന്‍ തനിക്ക് സാധിക്കുന്നില്ല. തിരക്കേറിയ ഷെഡ്യൂളുകള്‍ ശരീരത്തിന് താങ്ങാനാകുന്നില്ല. മറ്റൊരു കളിക്കാരന്റെ അവസരമാണ് താനെടുക്കുന്നത് എന്ന തോന്നലുണ്ടാകുന്നു. മറ്റൊരു കളിക്കാരന്‍ വളര്‍ന്നുവരാനുള്ള സമയമാണിത്. കഴിഞ്ഞ 11 വര്‍ഷത്തെ ഗംഭീരമായ ഓര്‍മകള്‍ തനിക്കൊപ്പമുണ്ടാകും. ടെസ്റ്റിലും ഏകദിനത്തിലും തന്നാലാകുന്ന രീതിയില്‍ മികവുകാട്ടും’ സ്റ്റോക്സ് പറഞ്ഞു.

    ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പര അവസാനിച്ചതിന് തൊട്ടു പിന്നാലെയാണ് സ്റ്റോക്സിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. പരമ്പരയില്‍ മോശം പ്രകടനമാണ് സ്‌റ്റോക്‌സ് പുറത്തെടുത്തത്. ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീം ക്യാപ്റ്റനായ താരം മറ്റു ഫോര്‍മാറ്റുകളില്‍ തുടര്‍ന്നും കളിക്കും.

    ഇംഗ്ലണ്ടിനായി 104 ഏകദിന മത്സരങ്ങളാണ് താരം ഇതുവരെ കളിച്ചത്. 2019ലെ ഏകദിന ലോകകപ്പ് ഇംഗ്ലണ്ടിന് നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച താരം കൂടിയാണ് ബെന്‍ സ്‌റ്റോക്‌സ്. യുവ കളിക്കാര്‍ക്ക് ടീമില്‍ അവസരം നല്‍കുന്നതിനും മറ്റു ഫോര്‍മാറ്റുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമാണ് വിരമിക്കലെന്നാണ് സൂചന.

    ഏകദിനത്തില്‍ പ്രതീക്ഷിച്ച രീതിയില്‍ തനിക്ക് കളിക്കാനാകുന്നില്ലെന്നും ടീമിനായി നൂറുശതമാനവും വിനിയോഗിക്കാന്‍ സാധിക്കുന്നില്ലെന്നും സ്റ്റോക്സ് പറഞ്ഞു. കടുത്ത തീരുമാനമാണിത്. എന്നാല്‍, ആ തീരുമാനം അറിയിക്കേണ്ട സമയമായെന്ന് തോന്നുന്നു. ഇംഗ്ലണ്ടിനായി കളിച്ച ഓരോ നിമിഷവും മനോഹരമായിരുന്നെന്നും സുന്ദരമായ ഒരു യാത്രയായിരുന്നു ഇതെന്നും സ്റ്റോക്സ് പറഞ്ഞു.

    2019ലെ ലോകകപ്പ് ഫൈനലിലെ മികച്ച കളിക്കാരനായത് സ്റ്റോക്സ് ആണ്. പുറത്താകാതെ താരം നേടിയ 84 റണ്‍സാണ് കളി സൂപ്പര്‍ ഓവറിലെത്തിച്ചതും കിരീടം ഇംഗ്ലണ്ടിന് സമ്മാനിച്ചതും. മുപ്പത്തിയൊന്നുകാരനായ സ്റ്റോക്സ് 2011ല്‍ അയര്‍ലന്‍ഡിനെതിരെയാണ് ഏകദിനത്തില്‍ അരങ്ങേറ്റം നടത്തിയത്. ഇതുവരെയായി 2919 റണ്‍സ് നേടിയിട്ടുണ്ട്. മൂന്നു സെഞ്ച്വറിയും 74 വിക്കറ്റുമാണ് ഈ ഓള്‍റൗണ്ടറുടെ സമ്പാദ്യം. റോയല്‍ ലണ്ടന്‍ സീരീസില്‍ പാകിസ്ഥാനെതിരെ ടീം 3-0ത്തിന് ജയം നേടിയപ്പോള്‍ സ്റ്റോക്സ് ആയിരുന്നു ക്യാപ്റ്റനായുണ്ടായിരുന്നത്.

     

  6. പുതിയ നായകനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ടും, ഇനി ജോസേട്ടന്റെ കാലം

    Leave a Comment

    ഇംഗ്ലണ്ട് ഏകദിന, ടി20 ടീമുകളുടെ ക്യാപ്റ്റനായി മുതിര്‍ന്ന താരം ജോസ് ബട്ലറെ തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഓയിന്‍ മോര്‍ഗന് പകരക്കാരനായാണ് ബട്ലര്‍ ഇംഗ്ലണ്ടിന്റെ പരിമിത ഓവര്‍ ക്രിക്കറ്റിന്റെ നായകനാകുന്നത്. നേരത്തെ ടെസ്റ്റ് ടീമിന്റെ നായകനായി ജോ റൂട്ടിന് പകരം ബെന്‍ സ്റ്റോക്‌സിനേയും തെരഞ്ഞെടുത്തിരുന്നു.

    ഇന്ത്യക്കെതിരായ ടെസ്റ്റിനുശേഷം ജൂലൈ ഏഴിന് തുടങ്ങഉന്ന ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബട്ലര്‍ നായകനായി അരങ്ങേറും. മോര്‍ഗന് കീഴില്‍ വൈസ് ക്യാപ്റ്റനായിരുന്നു ബട്‌ലര്‍.

    മോര്‍ഗനില്‍ നിന്ന് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുന്നത് ആദരമായി കാണുന്നുവെന്ന് ബട്ലര്‍ പറഞ്ഞു. മോര്‍ഗന് കീഴില്‍ കളിച്ചപ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായെന്നും കളിക്കാര പ്രചോദിപ്പിക്കുന്ന നായകനായിരുന്നു മോര്‍ഗനെന്നും ബട്ലര്‍ പ്രതികരിച്ചു.

    ഔദ്യോഗികമായി നാകനാവുന്നതിന് മുമ്പ് ഒമ്പത് ഏകദിനങ്ങളിലും അഞ്ച് ടി20 മത്സരങ്ങളിലും ഇംഗ്ലണ്ടിനെ ബട്ലര്‍ നയിച്ചിട്ടുണ്ട്. ഈ വര്‍ഷം അവസാനം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പാവും 31കാരനായ ബട്ലര്‍ക്ക് മുന്നിലെ പ്രധാന വെല്ലുവിളി. അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ കിരീടം നിലനിര്‍ത്തുകയെന്നതും ബട്ലറുടെ ലക്ഷ്യമാണ്.

  7. വീണ്ടും തീപാറിക്കുന്ന വെടിക്കെട്ടുമായി ബെയര്‍ത്രോ, പരമ്പര തൂത്തൂവാരി ഇംഗ്ലണ്ട്

    Leave a Comment

    ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് പരമ്പര തൂത്തൂവാരി ഇംഗ്ലണ്ട്. മൂന്നാം മത്സരത്തിലും ന്യൂസിലന്‍ഡിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഇംഗ്ലണ്ട് ചരിത്രമെഴുതിയത്. 296 റണ്‍സ് വിജയലക്ഷ്യം മുന്‍നിര്‍ത്തി ബാറ്റ് ചെയ്ത ഇംഗ്ലണ്ട് വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് പരമ്പര 3-0ത്തിന് തൂത്തുവാരിയത്.

    125 പന്തില്‍ 11 ഫോറും ഒരു സിക്‌സും സഹിതം 86 റണ്‍സുമായി ജോറൂട്ടും വെറും 44 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്‌സും സഹിതം 71 റണ്‍സുമായി ജോണി ബ്രെയ്‌സ്‌ത്രോയും പുറത്താകാതെ നിന്നു. ഒലിപോപ്പ് 82 റണ്‍സെടുത്തു. സാക് ക്രാവ്‌ളി (25), അലക്‌സ് ലീസ് (9) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍.

    ന്യൂസിലന്‍ഡിനായി ടിം സൗത്തിയും ബ്രാസ് വെല്ലും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

    51 റണ്‍സ് എടുക്കുമ്പോഴേക്കും രണ്ട് വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ടിനെ ഒലി പോപ്പും ജോറൂട്ടും ചേര്‍ന്ന് 134 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി വിജയ വിജയതീരത്തെത്തിക്കുകയായിരുന്നു. പിന്നീടാണ് കഴിഞ്ഞ ഇന്നിംഗ്‌സുകളിലേത് പോലെ തന്നെ ബ്രെയ്‌സ്‌ത്രോയുടെ വെടിക്കെട്ട് പ്രകടനം.

    നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ ന്യൂസിലന്‍ഡ് 329 റണ്‍സും ഇംഗ്ലണ്ട് 360 റണ്‍സും സ്വന്തമാക്കിയിരുന്നു. റണ്ടാം ഇന്നിംഗ്‌സില്‍ ന്യൂസിലന്‍ഡ് 326 റണ്‍സാണ് നേടിയത്. ഇരു ഇന്നിംഗ്‌സുകളിലുമായി 10 വിക്കറ്റ് വീഴ്ത്തിയ ജാക് ലീച്ചാണ് കളിയിലെ താരം.

    ഇംഗ്ലണ്ടിനെ സംബന്ധിച്ച് പുതിയ കോച്ചിനും നായകനും കീഴിലുളള ആദ്യ പരമ്പരയില്‍ തന്നെ നേടുന്ന തകര്‍പ്പന്‍ ജയമാണിത്. ജൂണ്‍ ഒന്നിന് ഇന്ത്യയ്‌ക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം.

  8. ഇനി ബട്‌ലര്‍ യുഗം, മോര്‍ഗന് മതിയായി, ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നു

    Leave a Comment

    ഇംഗ്ലണ്ടിന്റെ ഏകദിന-ടി20 ടീം നായക സ്ഥാനത്ത് നിന്നും സൂപ്പര്‍ താരം ഓയിന്‍ മോര്‍ഗന്‍ സ്ഥാനമൊഴിയുന്നു. തുടര്‍ച്ചയായ പരുക്കും മോശം ഫോമും കാരണം താരം വിരമിക്കാന്‍ തീരുമാനിച്ചു എന്നാണ് പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

    മോര്‍ഗന്‍ സ്ഥാനമൊഴിഞ്ഞാല്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്ലറാവും ഇംഗ്ലണ്ടിന്റെ പുതിയ ക്യാപ്റ്റന്‍. ഇതോടെ ഏഴര വര്‍ഷത്തിന് നീണ്ട ക്യാപ്റ്റന്‍സി ഉത്തരവാദിത്തമാണ് മോര്‍ഗണ്‍ അവസാനിപ്പിക്കുന്നത്.

    ഇംഗ്ലണ്ടിന് ആദ്യമായി ഏകദിന ലോകകപ്പ് സമ്മാനിച്ച നായകനാണ് മോര്‍ഗന്‍. പരിമിത ഓവര്‍ മത്സരങ്ങളില്‍ ഇംഗ്ലണ്ടിന്റെ കളിശൈലിയെ മാറ്റിമറിച്ച മോര്‍ഗന്‍ ക്യാപ്റ്റനെന്ന നിലയില്‍ മികച്ചുനില്‍ക്കുമ്പോഴും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അദേഹം മോശം ഫോമിലാണ്.

    നെതര്‍ലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ പൂജ്യത്തിനു പുറത്തായ മോര്‍ഗന്‍ മൂന്നാമത്തെ ഏകദിനത്തില്‍ വിട്ടുനിന്നു. മോശം ഫോമിനൊപ്പം ഫിറ്റ്‌നസ് പ്രശ്‌നങ്ങളും മോര്‍ഗനെ അലട്ടുന്നുണ്ട്. അവസാനത്തെ 28 ടി-20യിലും ഏകദിനങ്ങളില്‍ നിന്നുമായി രണ്ട് അര്‍ധസെഞ്ചുറികള്‍ മാത്രമാണ് മോര്‍ഗന്‍ നേടിയിട്ടുള്ളത്.

     

  9. ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ അവനാണ്, തുറന്ന് പറഞ്ഞ് ബെന്‍ സ്റ്റോക്‌സ്

    Leave a Comment

    ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിനെ ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറെന്ന വിശേഷിപ്പിച്ച് ഇംഗ്ലണ്ട് ടീമിന്റെ നായകന്‍ ബെന്‍ സ്റ്റോക്‌സ്. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ മിററിനോട് സംസാരിക്കുകയായിരുന്നു ബെന്‍ സ്‌റ്റോക്‌സ്.

    ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മിലുള്ള ലോര്‍ഡ്സില്‍ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഫോക്‌സ് മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയും വിക്കറ്റിന് പിന്നില്‍ മികച്ച ക്യാച്ചുകള്‍ എടുത്തതിനും പിന്നാലെയാണ് താരത്തെ പ്രശംസിച്ച് ഇംഗ്ലീഷ് നായകന്‍ ബെന്‍ സ്റ്റോക്‌സ് തന്നെ രംഗത്ത് വന്നിരിക്കുന്നത്. മത്സരത്തില്‍ ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചതില്‍ ബെന്‍ ഫോക്‌സിന്റെ പങ്ക് ചെറുതല്ല. അഞ്ച് വിക്കറ്റിന് മത്സരം ഇംഗ്ലണ്ട് ജയിച്ച മത്സരത്തില്‍ ജോറൂട്ടിനൊപ്പം നിര്‍ണ്ണായക കൂട്ടുകെട്ടാണ് ഫോക്‌സ് ഉയര്‍ത്തിയത്.

    ”ഇപ്പോള്‍ ലോകോത്തര കളിക്കാരെ തിരഞ്ഞെടുക്കേണ്ട അവസ്ഥയിലല്ല ഞങ്ങള്‍. ബെന്‍ (ഫോക്‌സ്) ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറാണ്. ഇത് എന്റെ മാത്രം അഭിപ്രായമല്ല, പലരുടെയും അഭിപ്രായമാണ്. ഇംഗ്ലണ്ടിനായി ഏഴാം സ്ഥാനത്താണ് അദ്ദേഹം ബാറ്റേന്തുന്നത്. സറേയ്ക്കായി മറ്റൊരു റോളിലാണ് അവന്‍ കളിയ്ക്കുന്നത്. ഏത് റോളിലും ഫോക്‌സ് മികച്ച രീതിയില്‍ കളിയ്ക്കും’ സ്‌റ്റോക്‌സ് പറഞ്ഞു.

    ബാറ്റിംഗില്‍ മാത്രമല്ല വിക്കറ്റിന് പിന്നിലും ഫോക്‌സ് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച്ചവെക്കുന്നതെന്ന് ബെന്‍ സ്റ്റോക്‌സ് നിരീക്ഷിക്കുന്നു. ഫോക്‌സ് വിക്കറ്റിന് പിന്നിലുളളത് തനിയ്ക്ക് ഏറെ ആത്മവിശ്വാസം നല്‍കുന്നതാണെന്നും ബൗളര്‍മാര്‍ക്കും ധൈര്യത്തോടെ പന്തെറിയാന്‍ അവസരം നല്‍കുമെന്നും സ്റ്റോക്‌സ് കൂട്ടിച്ചേര്‍ത്തു.

    29 കാരനായ ബെന്‍ ഫോക്‌സ് ഇതുവരെ 12 ടെസ്റ്റ് മത്സരങ്ങളാണ് കളിച്ചത്. ഒരു സെഞ്ച്വറി ഉള്‍പ്പെടെ 545 റണ്‍സ് ഇതിനോടകം ഫോക്‌സ് നേടിക്കഴിഞ്ഞു.

  10. ആന്‍ഡേഴ്‌സന്റേയും പിള്ളേരുടേയും തേരോട്ടം, തകര്‍ന്നടിച്ച് ന്യൂസിലന്‍ഡ്

    Leave a Comment

    ലോഡ്‌സില്‍ പേസര്‍മാര്‍ തേരോട്ടം നടത്തിയപ്പോള്‍ ഇംഗ്ലണ്ടിനെതിരെ തകര്‍ന്നടിഞ്ഞ് ന്യൂസില്‍ഡ്. ആദ്യ 27 റണ്‍സ് എടുക്കുമ്പോഴേക്കും അഞ്ച് വിക്കറ്റുകളാണ് ഒന്നാം ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് നഷ്ടമായത്. ഇംഗ്ലണ്ടിനായി ജയിംസ് ആന്‍ഡേഴ്‌സണും മാത്യൂ പോത്സ് രണ്ട് വിക്കറ്റ് നഷ്ടമായപ്പോള്‍ സ്റ്റുവര്‍ട്ട് ബ്രോഡ് ഒരു വിക്കറ്റും സ്വന്തമാക്കി.

    മത്സരത്തില്‍ ആദ്യറണ്‍സ് നേടിയതിന് പിന്നാലെ വില്‍ യംഗ് ആണ് ആദ്യ പുറത്തയത്. ആന്‍ഡേഴ്‌സണായിരുന്നു വിക്കറ്റ്. സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് കൂടി ചേര്‍ത്തോപ്പോഴേക്കും മറ്റൊരു ഓപ്പണര്‍ ടോം ലാഥമും (1) ബ്രോഡിന് കീഴടങ്ങി.

    രണ്ട് റണ്‍സെടുത്ത നായകന് കെയ്ന്‍ വില്യംസണിന്റേതായിരുന്നു അടുത്ത ഊഴം. പോത്ത്‌സ് ആണ് വില്യംസനെ വിക്കറ്റ് കീപ്പര്‍ ഫോക്‌സിന്റെ കൈകളിലെത്തിച്ചത്. തൊട്ടുടനെ മൂന്ന് റണ്‍സെടുത്ത കോണ്‍വെയെ ബ്രോഡും പുറത്താക്കി. ഏറ്റവും ഒടുവില്‍ ക്രീസില്‍ പിടിച്ച് നില്‍ക്കുമെന്ന് തോന്നിച്ച ഡ്വെയ്ല്‍ മിച്ചലിനെ പോത്ത്‌സ് ക്ലീന്‍ ബൗള്‍ഡ് ആക്കുകയായിരുന്നു. 35 പന്തില്‍ 13 റണ്‍സാണ് മിച്ചല്‍ സ്വന്തമാക്കിയത്.

    നേരത്തെ ടോസ് നേടിയ ന്യൂസിലന്‍ഡ് ഇംഗ്ലണ്ടിനെതിരെ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് ടെസ്റ്റുകളാണ് പരമ്പരയില്‍ ഉളളത്.