Tag Archive: Athletico Madrid

  1. ജാവോ ഫെലിക്‌സിനാകുമോ ചെല്‍സിയെ രക്ഷിക്കാന്‍; പ്രതീക്ഷയോടെ ആരാധകര്‍

    Leave a Comment

    ലണ്ടന്‍: പ്രീമിയര്‍ലീഗില്‍ തപ്പിത്തടയുന്ന ചെല്‍സി ജനുവരി ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ പോര്‍ച്ചുഗല്‍ യുവതാരത്തെ ടീമിലെത്തിച്ച് തിരിച്ചുവരവിനൊരുങ്ങുന്നു. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ജാവോ ഫെലിക്‌സിനെ ലോണില്‍ എത്തിച്ചാണ് പ്രീമിയര്‍ലീഗില്‍ ഗോളടി വരള്‍ച്ചക്ക് പരിഹാരംകാണാന്‍ ശ്രമിക്കുന്നത്. നിലവില്‍ പോയന്റ് പട്ടികയില്‍ പത്താംസ്ഥാനത്താണ് മുന്‍ പ്രീമിയര്‍ലീഗ് ചാമ്പ്യന്‍മാര്‍.


    ജാവോ ഫെലിക്‌സിന്റെ കൈമാറ്റത്തില്‍ ചെല്‍സിയും അത്‌ലറ്റികോ മാഡ്രിഡും ചര്‍ച്ചയുടെ അവസാന ഘട്ടത്തില്‍ എത്തിയതായി ഫാബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്തു. ചെല്‍സിയിലേക്ക് വരുന്നതിന് താരത്തിനും എതിര്‍പ്പില്ലെന്നാണ് റിപ്പോര്‍ട്ട്. ആറു മാസത്തെ ലോണില്‍ ആണ് താരം സ്‌പെയിനില്‍ നിന്ന് ഇംഗ്ലണ്ടില്‍ എത്തുക. സീസണിന് ശേഷം താരത്തെ സ്വന്തമാക്കാനുള്ള സാധ്യത കരാറില്‍ ഉണ്ടായേക്കില്ല എന്നാണ് സൂചന. ലോണ്‍ ഫീ ആയി പത്ത് മില്യണ്‍ യൂറോയോളം ചെല്‍സി മുടക്കേണ്ടതായി വരും. കൂടാതെ താരത്തിന്റെ ഈ കാലയളവിലെ വരുമാനവും ടാക്‌സും അടക്കം ചെല്‍സി നല്‍കും.


    നേരത്തെ ആഴ്‌സനലും ഫെലിക്‌സിനെ എത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും അവസാനനിമിഷം പിന്‍മാറുകയായിരുന്നു. മിഹായ്‌ലോ മദ്രെയ്ക്കിനെ ലഭിച്ചില്ലെങ്കില്‍ രണ്ടാം ഓപ്ഷന്‍ എന്നനിലയിലാണ് പോര്‍ച്ചുഗല്‍ താരത്തെ കണ്ടത്. നിലവില്‍ ക്ലബിന്റെ വലിയ പ്രതിസന്ധികാലത്തിലൂടെയാണ് ചെല്‍സി കടന്നുപോകുന്നത്. പുതിയ ഉടമയും മാനേജറും എത്തിയശേഷം പ്രതിഭക്കൊത്ത പ്രകടനം ഇതുവരെ പുറത്തെടുക്കാന്‍ നീലപടക്കായില്ല. എഫ്.എ കപ്പില്‍ ഏകപക്ഷീയമായ നാലുഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ സിറ്റിയോട് പരാജയപ്പെട്ട ചെല്‍സി, പ്രീമിയര്‍ലീഗിലും ദിവസങ്ങള്‍ക്ക് മുന്‍പ് സിറ്റിയോട് തന്നെ തോറ്റിരുന്നു.


    പ്രമുഖതാരങ്ങളുടെ പരിക്കാണ് ഇംഗ്ലീഷ് ക്ലബ് നേരിടുന്ന പ്രധാന പ്രതിസന്ധി. മധ്യനിര എഞ്ചിന്‍ എന്‍കോളോ കാന്റെ, വിംഗര്‍ റീല്‍സ് ജെയിംസ്, ബെന്‍ ചി്ല്‍വെല്‍, റൂബെന്‍ ലോഫ്‌റ്റെര്‍ചീക്ക്, വെസ്ലി ഫൊഫാന, റഹിം സ്റ്റെര്‍ലിംഗ് തുടങ്ങിയ താരങ്ങളെല്ലാം പരിക്ക്മൂലം ടീമിന് പുറത്താണ്. മുന്നേറ്റത്തില്‍ ഒബമെയാംഗ്, ഹാവെട്‌സ് ഗോള്‍കണ്ടെത്താത്തും തിരിച്ചടിയാണ്. ഇതോടെയാണ് കഴിഞ്ഞ ഖത്തര്‍ ലോകകപ്പിലടക്കം മികച്ച പ്രകടനം നടത്തിയ ജാവോ ഫെലിക്‌സിനെ ടീമിലെത്തിക്കാന്‍ ഗ്രഹാം പോട്ടര്‍ ശ്രമിക്കുന്നത്. ടീമിന്റെ മുന്നേറ്റത്തില്‍ മൂര്‍ച്ചകൂട്ടുകയാണ് ലക്ഷ്യം. കളി മെനയാനും ഗോളടിക്കാനും ഒരുപോലെ മികവുള്ള താരത്തിന്റെ വരവ് വരാനിരിക്കുന്ന ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിലടക്കം ചെല്‍സിക്ക് പ്രതീക്ഷനല്‍കും. അത്‌ലറ്റിക്കോ മാഡ്രിഡില്‍ കോച്ച് സിമിയോണിയുമായി അഭിപ്രായഭിന്നതയുണ്ടായിരുന്ന ഫെലിക്‌സിന് പലപ്പോഴും ആദ്യഇലവനില്‍സ്ഥാനം ലഭിച്ചിരുന്നില്ല.

  2. ഫുട്‌ബോള്‍ മൈതാനത്ത് നാണക്കേടായി താരങ്ങളുടെ ഗുസ്തി; രണ്ടുപേരെയും പിടിച്ച് പുറത്തിട്ട് റഫറി

    Leave a Comment

    മാഡ്രിഡ്: ഫുട്‌ബോള്‍ മൈതാനത്ത് താരങ്ങള്‍ തമ്മിലുള്ള വാഗ്വാദങ്ങളും കൈയാങ്കളിയുമുണ്ടാകാറുണ്ടെങ്കിലും ഗുസ്തിയില്‍ ഏര്‍പ്പെടുന്നത് അപൂര്‍വ്വമാണ്. ഇന്നലെ നടന്ന ബാഴ്‌സലോണ-അത്‌ലറ്റികോ മാഡ്രിഡ് മത്സരത്തിനിന്റെ അവസാന മിനിറ്റിലാണ് താരങ്ങള്‍തമ്മിലുള്ള മല്ലയുദ്ധം നടന്നത്. ബാഴ്‌സലോണയുടെ സ്പാനിഷ് താരം ഫെറാന്‍ ടോറസും അത്‌ലറ്റികോയുടെ മൊണ്ടെഗ്രിന്‍ പ്രതിരോധതാരം സ്റ്റിഫാന്‍ സാവിച്ചുംതമ്മിലാണ് കൊമ്പുകോര്‍ത്തത്.

    സെക്കന്റുകള്‍ മാത്രം ബാക്കിനില്‍ക്കുന്നതാണെങ്കിലും മത്സരത്തില്‍ നാണക്കേടുണ്ടാക്കുന്നതായി ഈ സംഭവം. കൈയാങ്കളിയ്ക്ക് ഇരുതാരങ്ങള്‍ക്കും റഫറി ചുവപ്പ് കാര്‍ഡ് നല്‍കുകയുണ്ടായി. ഇരുവരും തമ്മിലുള്ള ഗുസ്തി വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഫുട്‌ബോളിന്റെ സൗന്ദര്യം ഇല്ലാതാക്കുന്നതാണ് ഇത്തരം നടപടിയെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.


    സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയില്ലാതെയിറങ്ങിയ ബാഴ്‌സ ആവേശപോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരുഗോളിനാണ് അത്‌ലറ്റികോയെ കീഴടക്കിയത്. മത്സരത്തിന്റെ 22ാം മിനിറ്റില്‍ ഒസ്മാന്‍ ഡെംബലയിലൂടെയാണ് കാറ്റലേനിയന്‍ ടീം വിജയംപിടിച്ചത്.

    ലാലീഗയില്‍ നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് കഴിഞ്ഞദിവസം വില്ലാറിയലിനോട് തോറ്റിരുന്നു. അത്‌ലറ്റിക്കോക്കെതിരായ വിജയത്തോടെ ബാഴ്‌സലോണ പോയന്റ് ടേബിളില്‍ ഒന്നാമതെത്തി. 16 കളിയില്‍ 13വിജയവും രണ്ട് സമനിലയും ഒരുതോല്‍വിയും സഹിതം 41 പോയന്റാണ് സമ്പാദ്യം. രണ്ടാമതുള്ള റയല്‍മാഡ്രിഡ് 16 മാച്ചില്‍ 12 വിജയവും രണ്ട് സമനിലയും രണ്ട് തോല്‍വിയുമടക്കം 38 പോയന്റുമായി രണ്ടാമതാണ്. റയല്‍ സോസിഡാഡ് മൂന്നാമതും റയല്‍ ബെറ്റീസ് നാലാമതുമാണ്.

  3. അത്ലറ്റിക്കോക്കൊപ്പം ലാലിഗ കിരീടവിജയം, കളിക്കളത്തിൽ വിതുമ്പി ലൂയിസ് സുവാരസ്

    Leave a Comment

    റയൽ വയ്യഡോലിഡുമായുള്ള ലാലിഗയിലെ അവസാനമത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയം സ്വന്തമാക്കിയതോടെ ഈ സീസണിലെ ലാലിഗ കീരീടം സ്വന്തമാക്കിയിരിക്കുകയാണ് അത്ലെറ്റിക്കോ മാഡ്രിഡ്. വിജയത്തിൽ സുപ്രധാന പങ്കുവഹിച്ച സുവാരസിനെ കുറിച്ചാണ് ആണ് സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ച നടക്കുന്നത്.

    വിജയഗോളടക്കം അത്ലറ്റിക്കോയുടെ ഈ സീസണിലെ പ്രകടനത്തിൽ ഒരു മികച്ച പങ്ക് ബാഴ്സ കൈവിട്ട സുവാരസിനു തന്നെയാണ്. അതിന്റെ വിഷമം സുവാരസ് തന്നെ പങ്കു വെച്ചിരുന്നു. അത്രത്തോളം സ്നേഹിക്കുന്ന ബാഴ്‌സ തന്നോട് ചെയ്തത് വലിയ വിഷമമുണ്ടാക്കുന്നതാണെന്നും സുവാരസ് മനസു തുറന്നിരുന്നു.

    അതിനുള്ള മധുരപ്രതികാരമെന്നോണമാണ് ലാലിഗ കിരീടം ഫുട്ബോൾ ലോകത്തിനു സുവാരസ് സമർപ്പിക്കുന്നത്. മത്സരശേഷം മൊബൈലിൽ കുടുംബവുമായി വീഡിയോ കാൾ വിളിച്ച് വിതുമ്പുന്ന സുവാരസിനെയാണ് പിന്നീട് നമുക്ക് കാണാനാവുന്നത്.

    അതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു. സുവാരസിന്റെ മധുരപ്രതികാരം തന്നെയാണ് ഫുട്ബോൾ ലോകത്തെ നിലവിലെ ചർച്ച. തനിക്ക് വയസായെന്നും വീര്യം ചോർന്നു പോയെന്നും പറഞ്ഞു ഒഴിവാക്കിയ ബാഴ്‌സ ബോർഡിനെതിരെയുള്ള പ്രതിഷേധമായാണ് ഈ നേട്ടം സുവാരസ് കണക്കാക്കുന്നത്.

  4. ഫോട്ടോ ഫിനിഷിൽ ലാലിഗ കൈപ്പിടിയിലൊതുക്കി സിമിയോണിയുടെ അത്ലറ്റിക്കോ, സംപൂജ്യരായി സീസൺ അവസാനിപ്പിച്ച് റയൽ മാഡ്രിഡ്‌

    Leave a Comment

    2014നു ശേഷം അത്ലറ്റിക്കോ മാഡ്രിഡ്‌ വീണ്ടും ലാലിഗയുടെ നെറുകിലെത്തിയിരിക്കുകയാണ്. എൽ ചോളോ എന്നു വിളിപ്പേരുള്ള അത്ലറ്റിക്കോയുടെ ആശാൻ ഡിയെഗോ സിമിയോണി കിരീടം അത്ലറ്റിക്കോ മാഡ്രിഡിന്റെ ഷെൽഫിലെത്തിച്ചിരിക്കുകയാണ്.റയൽ വയ്യഡോലിഡിനെതിരെ നടന്ന മത്സരത്തിൽ ഒരു ഗോളിനു പിറകിൽ നിന്ന ശേഷമാണ് ഏയ്ഞ്ചൽ കൊറെയയുടെയും ലൂയിസ് സുവാരസിന്റെയും നിർണായക ഗോളിൽ ലാലിഗ കിരീടം കൈപ്പിടിയിലൊതുക്കിയത്.

    വിയ്യാറയലിനെതിരെ റയൽ മാഡ്രിഡും പിന്നിൽ നിന്ന ശേഷം ബെൻസിമയിലൂടെയും മോഡ്രിച്ചിലൂടെയും വിജയം സ്വന്തമാക്കിയെങ്കിലും അത്ലറ്റിക്കോയുടെ വിജയം അതെല്ലാം നിഷ്ഫലമാക്കുകയായിരുന്നു. ഇതോടെ ഒരു ട്രോഫിയുമില്ലാതെ റയലിനു ഈ സീസൺ അവസാനിപ്പിക്കേണ്ടി വന്നിരിക്കുകയാണ്.

    2010നു ശേഷം ആദ്യമായാണ് റയലിനു ഇത്തരത്തിൽ ട്രോഫിരഹിതമായ ഒരു സീസൺ അഭിമുഖീകരിക്കേണ്ടി വരുന്നത്. പരിക്കുകളും കോവിഡും പിന്നോട്ട് വലിച്ചെങ്കിലും ഒരു മികച്ച പോരാട്ടം തന്നെ ഈ സീസണിൽ റയൽ മാഡ്രിഡ്‌ കാഴ്ചവെച്ചിരുന്നു എന്നതാണ് ഈ വിഷമഘട്ടത്തിലും ആശ്വാസമായി കരുതാവുന്ന ഒന്ന്.

    കോപ്പ ഡെൽ റെയ് കിരീടം നേടിയെങ്കിലും ലൂയിസ് സുവാരസിനെ ചിരവൈരികളായ അത്ലറ്റിക്കോ മാഡ്രിഡിലേക്ക് വിറ്റൊഴിവാക്കിയത് ലാലിഗ നേടുന്നതിന് ബാഴ്‌സക്ക് തിരിച്ചടിയായി. അത്ലറ്റിക്കോയിൽ മികച്ച പ്രകടനം കാഴ്ചവെച്ച സുവാരസ് ഗോൾവേട്ട തുടർന്നത് കിരീടനേട്ടത്തിൽ നിർണായകമായി. 21 ഗോളുകളുമായി അത്ലറ്റിക്കോയുടെ ടോപ് സ്കോററാണ് സുവാരസ്. സുവാരസിന്റെ കരിയറിലെ അഞ്ചാമത്തെ ലാലിഗ കിരീടമാണിത്.

  5. ലാലിഗ കിരീടം ആർക്ക്?, അവസാന അങ്കത്തിനായി മാഡ്രിഡ്‌ ചിരവൈരികൾ പോർക്കളത്തിലേക്ക്

    Leave a Comment

    ലാലിഗയിൽ ഇന്ന് ആരു കിരീടം നേടുമെന്ന് അറിയാം. ലീഗിലെ അവസാന റൗണ്ട് മത്സരത്തിനായി തയ്യാറെടുക്കുമ്പോൾ വമ്പന്മാർ തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിനാണ് സാക്ഷിയാകുന്നത്. പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡ് വിയ്യാറയലിനെ നേരിടുമ്പോൾ ഒന്നാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിന് റയൽ വയ്യഡോളിഡാണ് എതിരാളികൾ.

    37 റൗണ്ട് മത്സരങ്ങൾ അവസാനിക്കുമ്പോൾ 83 പോയ്ൻ്റുമായി അത്‌ലറ്റിക്കോ മാഡ്രിഡ് ഒന്നാമതും, 81 പോയ്ൻ്റുള്ള റയൽ മാഡ്രിഡ് രണ്ടും സ്ഥാനത്താണ്. സെൽറ്റ വിഗൊക്കെതിരെ കഴിഞ്ഞ മത്സരത്തിൽ തോൽവി രുചിച്ചതോടെ 76 പോയിന്റുമായി ബാഴ്സലോണ ഇതിനകം കിരീട പോരാട്ടത്തിൽ നിന്ന് പുറത്തായെന്നു ഉറപ്പിച്ചിരിക്കുകയാണ്.

    റയൽ മാഡ്രിഡിനെ വിടാതെ പിന്തുടരുന്ന പരിക്കുകൾ അവസാന മത്സരദിവസവും റയൽ മാഡ്രിഡിനു തിരിച്ചടിയായിട്ടുണ്ട്. ഈഡൻ ഹസാർഡ് പരിക്കേറ്റു പുറത്തായതും ടോണി ക്രൂസ് കോവിഡ് പശ്ചാത്തലത്തിൽ ക്വാറന്റൈനിൽ പോയതും സിദാനു തലവേദന സൃഷ്ടിക്കുന്നു. പ്രതിരോധത്തിൽ സെർജിയോ റാമോസും റാഫേൽ വരാനെയും ടീമിൽ മടങ്ങിയത്തിയത് വലിയ ആത്മവിശ്വാസമാണ് റയലിന് സമ്മാനിക്കുന്നത്.

    സമനിലയിൽ പോലും കിരീടം കൈവിട്ടുപോവുമെന്നതിനാൽ വിജയം മാത്രമാണ് റയലും അത്‌ലറ്റിക്കോയും ലക്ഷ്യമിടുന്നത്. വിജയിച്ചാൽ അത്‌ലറ്റിക്കോക്ക് കിരീടം ഉറപ്പിക്കാനാകും. എന്നാൽ റയലിന് വിജയത്തിനൊപ്പം അത്‌ലറ്റിക്കോ വിജയിക്കാതിരിക്കുകയും അനിവാര്യമാണ്. നിർണായകമായ ഈ രണ്ടു മത്സരങ്ങളുടെ ഫലമായിരിക്കും ഇത്തവണത്തെ കിരീടം ആർക്കെന്നു നിർണയിക്കുന്നത്.

  6. ഇത്രയും ബുദ്ദിമുട്ടേണ്ടി വരുമെന്നും ഒരിക്കലും പ്രതീക്ഷിച്ചില്ല, അത്ലറ്റിക്കോയുടെ നിർണായക വിജയത്തെക്കുറിച്ച് സുവാരസ്

    Leave a Comment

    ഒസാസുനക്കെതിരായ ലാലിഗ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിന്റെ നാടകീയ വിജയം നേടിയിരിക്കുകയാണ്. ഒസാസുനക്കായി 75ആം മിനുട്ടിൽ ബുഡിമിർ നേടിയ ഗോളിനു അവസാനനിമിഷങ്ങളിലൂടെ റെനാൻ ലോധിയുടെയും ലൂയിസ് സുവാരസിന്റെയും ഗോളിലൂടെയും അത്ലറ്റിക്കോ വിജയം കൈപ്പിടിയിലൊതുക്കിയത്.

    എന്നാൽ ഒസാസുനക്കെതിരെ ഇത്രയും ബുദ്ദിമുട്ടേണ്ടി വരുമെന്നു ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നാണ് വിജയഗോൾ നേടിയ സുവാരസിന്റെ പക്ഷം. എന്നാൽ ലാലിഗ നേടാൻ ഇത്രയും ബുദ്ദിമുട്ടേണ്ടി വരുമെന്നും അതാണ് ഇന്ന്‌ സംഭവിച്ചതെന്നും സുവാരസ് വ്യക്തമാക്കി. മത്സരശേഷം നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സുവാരസ്.

    “ഇപ്പോൾ ഇങ്ങനെ ബുദ്ധിമുട്ടേണ്ടി വരുമെന്നു ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കാരണം സീസണിലെ തന്നെ ഒരു മികച്ച പകുതി ഞങ്ങൾക്ക് അനുകൂലമായി ലഭിച്ചിരുന്നു. ഞാനടക്കം ഒരുപാട് അവസരങ്ങൾ ഞങ്ങൾ പാഴാക്കി.”

    എന്നാൽ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിച്ചാൽ തന്നെയാണ്‌ ലാലിഗ നേടാനാവുക.അതു തന്നെയാണ് ഇന്നും സംഭവിച്ചത്. ബുദ്ധിമുട്ടുകയെന്നത് അത്ലറ്റിക്കോക്ക് എപ്പോഴുമുള്ള കാര്യമാണെന്ന് എല്ലാവരും പറയാറുണ്ട്. എന്നാൽ ഇത്തരത്തിൽ ബുദ്ധിമുട്ടേണ്ടി വരുമെന്നു ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ” സുവാരസ് പറഞ്ഞു.

  7. ലാലിഗയിൽ നിർണായമായ ബാഴ്സ-അത്ലറ്റിക്കോ മത്സരം സമനിലയിൽ, റയലിനു സുവർണാവസരം

    Leave a Comment

    ലാലിഗ കിരീടപോരാട്ടത്തിൽ നിർണായമായ അത്ലറ്റിക്കോ മാഡ്രിഡ്‌- ബാഴ്‌സലോണ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചിരിക്കുകയാണ്. തന്ത്രപരമായി അത്ലറ്റിക്കോ മുന്നിൽ നിന്ന മത്സരത്തിൽ ഇരു ടീമുകൾക്കും ലഭിച്ച അവസരങ്ങൾ ഗോളിലെത്തിക്കാൻ സാധിക്കാതെ പോയതോടെ മത്സരം സമനിലയിലാവുകയായിരുന്നു.

    അത്ലറ്റിക്കോ മാഡ്രിഡിന്റെ ഭാഗത്തു നിന്നും നിരവധി അക്രമണങ്ങളുണ്ടായെങ്കിലും ഭാഗ്യവശാൽ ടെർ സ്റ്റീഗനെ മറികടന്നു പോവാൻ സാധിക്കാതെ പോവുകയായിരുന്നു. മെസിയുടെ ഒരു ഒറ്റയാൾ മുന്നേറ്റത്തിൽ എടുത്ത ഷോട്ട് ഗോളെന്നുറച്ചെങ്കിലും ഗോൾകീപ്പർ യാൻ ഒബ്ലാക്കിന്റെ വിരൽതുമ്പിൽ തട്ടിയകന്നു പോവുകയായിരുന്നു.

    കളിയുടെ അവസാനത്തിൽ മെസിക്ക് ലഭിച്ച ഫ്രീകിക്കും ഗോളിലെത്താതെ പോയി. ബാഴ്സ നടത്തിയ മുന്നേറ്റത്തിൽ ഡെമ്പെലെയുടെ ഹെഡ് ചെയ്തു ഗോളിലെത്തിക്കാൻ ഉള്ള ശ്രമവും വിഫലമായി. സമനിലയോടെ നിലവിൽ 77 പോയിന്റുമായി ഒന്നാം സ്ഥാനത് തന്നെ തുടരുകയാണ് അത്ലറ്റിക്കോ.

    ഇതോടെ നാളെ അർദ്ധരാത്രി നടക്കാനിരിക്കുന്ന സെവിയ്യ- റയൽ മാഡ്രിഡ്‌ മത്സരം കൂടുതൽ നിർണായകമായേക്കും. ജയിച്ചാൽ റയൽ മാഡ്രിഡിനു ഒന്നാം സ്ഥാനത്തെത്താൻ ഉള്ള സുവർണാവസരമാണിത്. കഴിഞ്ഞ മത്സരം തോൽവി രുചിച്ച സെവിയ്യക്ക് കിരീടപോരാട്ടത്തിലേക്ക് തിരിച്ചെത്താനുള്ള അവസരം കൂടിയാണിത്. ആദ്യ നാലിൽ ഉള്ള ഏത് ടീമിനും ഇത്തവണ കിരീടം ഉയർത്താനുള്ള സാധ്യത മത്സരങ്ങളെ കൂടുതൽ ആവേശകരമാക്കുന്നുണ്ട്.

  8. ലാലിഗയിൽ നിർണായകമായ ബാഴ്സ- അത്ലറ്റിക്കോ പോരാട്ടം ഇന്ന്‌, സാധ്യതാ ലൈനപ്പ് അറിയാം

    Leave a Comment

    ലാലിഗ കിരീടപോരാട്ടത്തിൽ നിർണായകമായ അത്ലറ്റിക്കോ-ബാഴ്‌സ മത്സരം ഇന്ന്‌ ക്യാമ്പ് ന്യൂവിൽ അരങ്ങേറും. രണ്ടു പോയിന്റ് മാത്രം വ്യത്യാസത്തിൽ മൂന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയ്ക്ക് ഈ മത്സരത്തിൽ വിജയം അനിവാര്യമാണ്. രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡുമായി ഒരേ പോയിന്റ് നിലയിലാണുള്ളതെങ്കിലും രണ്ട് എൽ ക്ലാസിക്കോയിലും റയലിനു വിജയിക്കാനായത് റയലിനു മുൻ‌തൂക്കം നൽകുകയായിരുന്നു.

    പ്രതിരോധപരമായി കൂടുതൽ മികച്ച കൊണ്ടോഗ്ബിയയെ ബാഴ്സയ്ക്കെതിരെ പരിശീലകൻ സിമിയോണി സ്റ്റാർട്ട്‌ ചെയ്യിക്കാനാണ് നീക്കം. വലെൻസിയക്കെതിരെ ഇറക്കിയ അതേ ടീമിനെ ബാഴ്സയ്ക്കെതിരെ പരീക്ഷിക്കാനാണ് സിമിയോണിയുടെ തീരുമാനം. ബാഴ്സക്കൊപ്പം റയൽ മാഡ്രിഡും 72 പോയിന്റുമായി പിറകിലുള്ളത് ഈ മത്സരത്തിൽ അത്ലറ്റിക്കോക്ക് വിജയം അനിവാര്യമാക്കുന്നുണ്ട്.

    വലെൻസിയക്കെതിരെ വിജയം നേടാനായതിൻ്റെ ആത്മവിശ്വാസത്തിലാണ് ബാഴ്സ ഇന്നു അത്ലെറ്റിക്കോയെ നേരിടാനൊരുങ്ങുന്നത്. നിർണായക മത്സരത്തിൽ ജയിക്കാനായാൽ അത്ലറ്റിക്കോയെ മറികടന്ന് ഒന്നാമതെത്താമെങ്കിലും സെവിയ്യയെ മറികടന്നാൽ റയൽ ഒന്നാം സ്ഥാനം തിരിച്ചു പിടിക്കും. അതു കൊണ്ടു ഇനിയുള്ള എല്ലാ മത്സരങ്ങളും ആദ്യ നാലിലുള്ള എല്ലാ ടീമിനും നിർണായകമായിരിക്കും.

    സാധ്യതാ ഇലവൻ

    ബാഴ്സലോണ :- ടെർ സ്റ്റേഗൻ, പിക്വെ, അറോഹോ, ലെങ്ലെറ്റ്, ഡിയോങ്, ബുസ്കെറ്റ്സ്, പെഡ്രി, ഡെസ്റ്റ്, മെസി, ഗ്രിസ്മാൻ, ആൽബ

    അത്ലെറ്റിക്കോ :- ഒബ്ലാക്ക്,ഫിലിപെ, സാവിച്ച്, ഹെർമോസോ, ട്രിപ്പിയർ, കരാസ്കോ, കൊണ്ടോഗ്ബിയ, കോക്കെ,ലെമാർ, ലോറെൻ്റെ, സുവാരസ്.

  9. ബിൽബാവോക്കെതിരായ തോൽവി, മനക്കരുത്തില്ലെങ്കിൽ കിരീടം കൈവിട്ടുപോവുമെന്ന് സിമിയോണി

    Leave a Comment

    അത്ലറ്റിക് ബിൽബാവോക്കെതിരായ ലാലിഗ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽവിയേറ്റുവാങ്ങേണ്ടി വന്നത് അത്ലറ്റിക്കോ മാഡ്രിഡിന്റെ കിരീടമോഹങ്ങൾക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. 33 മത്സരങ്ങളിൽ നിന്നായി 73 പോയിന്റുമായി ഒന്നാംസ്ഥാനത്തു തന്നെ അത്ലറ്റിക്കോയുണ്ടെങ്കിലും 32 മത്സരങ്ങൾ മാത്രം കളിച്ച ബാഴ്‌സ 71 പോയിന്റുമായി തോറ്റു പുറകിലുണ്ട്. അടുത്ത മത്സരത്തിൽ ബാഴ്സക്ക് വിജയിക്കാനായാൽ ബാഴ്സക്ക് ഒന്നാം സ്ഥാനത്തെത്താനാവും.

    എന്നാൽ അത്ലറ്റിക്കോക്ക്‌ ഇനി കിരീടം നേടാണമെങ്കിൽ മാനസികമായ ശക്തി അർഗിക്കേണ്ടതുണ്ടെന്നാണ് പരിശീലകൻ ഡിയെഗോ സിമിയോണിയുടെ വിലയിരുത്തൽ. ഏതു ടീമാണോ കൂടുതൽ മനക്കരുത്ത് കാണിക്കുന്നത് അവർ കിരീടം നേടുമെന്നും അദ്ദേഹം പറഞ്ഞു. തോൽവിക്കു ശേഷം നടന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    “എന്തായിരിക്കും ഏറ്റവും പ്രധാനപ്പെട്ട ഘടകം എന്നു എന്നോട് ചോദിക്കൂ. അത് മാനസികമായ ഘടകമായിരിക്കുമെന്ന് വളരെയധികം വ്യക്തമാണ്. ആദ്യ പകുതിയിൽ ഞങ്ങൾക്ക്‌ പ്രതീക്ഷിച്ചപോലെ കളിക്കാൻ സാധിച്ചില്ല. ഏറ്റവും മികച്ച രീതിയിൽ മാനസികമായ സന്തുലിതാവസ്ഥ നിലനിർത്തുന്ന ടീമിനായിരിക്കും ഇത്തവണ കിരീടം നേടാനുള്ള മികച്ച സാധ്യത.” സിമിയോണി പറഞ്ഞു.

    കഴിഞ്ഞ അഞ്ചു ലീഗ് മത്സരങ്ങളിൽ രണ്ടാമത്തെ തോൽവിയാണു അത്ലറ്റികോക്ക് ബിൽബാവോക്കെതിരെ നേരിടേണ്ടി വന്നിരിക്കുന്നത്. നിലവിലെ അവസ്ഥ കണക്കിലെടുക്കുമ്പോൾ അത്ലറ്റിക്കോയേ പോലെ തന്നെ ബാഴ്സയ്ക്കും റയലിനും സെവിയ്യക്കും കിരീടം നേടാനുള്ള സാധ്യതയുണ്ടെന്നത് പോരാട്ടത്തിന് കൂടുതൽ ആവേശം നൽകുന്നുണ്ട്.

  10. ചെൽസിക്കെതിരായ തോൽവി, തന്ത്രങ്ങൾക്കെതിരായ വിമർശനത്തിനെതിരെ തുറന്നടിച്ച് സിമിയോണി

    Leave a Comment

    ചാമ്പ്യൻസ്‌ലീഗിലെ പ്രീക്വാർട്ടർ ആദ്യപാദ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനു ചെൽസി അത്ലറ്റിക്കോയെ തകർത്തിരിക്കുകയാണ്. ചെൽസി സ്‌ട്രൈക്കർ ഒലിവിയർ ജിറൂഡിന്റെ അക്രോബാറ്റിക് ഗോളാണ് ചെൽസിക്ക് അത്ലറ്റിക്കോയുടെ തട്ടകത്തിൽ വിജയം നേടിക്കൊടുത്തത്. ഇതോടെ തുടർച്ചയായ മൂന്നാം മത്സരത്തിലാണ് അത്ലറ്റികോക്ക് വിജയം അകന്നു പോയിരിക്കുന്നത്.

    അത്ലറ്റികോയുടെ പ്രതിരോധപരമായ തന്ത്രങ്ങളാണ് ജിറൂഡിന്റെ ഗോളിൽ പഴയിപ്പോയത്. ചെൽസിക്കെതിരെ പ്രയോഗിച്ച തന്ത്രത്തിൽ വൻ വിമർശനമാണ് ഡിഗോ സിമിയോണിക്കെതിരെ ഉയർന്നിരിക്കുന്നത്. എന്നാൽ വിമർശനങ്ങൾക്കെതിരെ സിമിയോണി തുറന്നടിക്കുകയാണ് ചെയ്തത്. അവർ എന്താണ് പ്രതീക്ഷിക്കുന്നതെന്നു മനസിലാവുന്നില്ലെന്നാണ് സിമിയോണി അഭിപ്രായപ്പെട്ടത്. മത്സരശേഷം തോൽവിയെക്കുറിച്ചു സംസാരിക്കുകയായിരുന്നു സിമിയോണി.

    “എനിക്ക് മനസിലാവുന്നില്ല അവർ എന്താണ് പ്രതീക്ഷിക്കുന്നതെന്നു. എല്ലാവർക്കും അവരുടേതായ അഭിപ്രായങ്ങൾ പറയാം. ഒത്തൊരുമയിലൂടെയും മികവിലൂടെയും പന്ത് പിടിച്ചെടുത്തു കഴിഞ്ഞാൽ അക്രമണത്തിനാണ് ഞങ്ങൾ ശ്രമിച്ചത്. ഞങ്ങൾക്കിനിയും പരിശ്രമിക്കേണ്ടതുണ്ട്. കോവിഡ് ബാധിച്ച താരങ്ങൾ ഇനിയും മെച്ചപ്പെടാനുണ്ട്.”

    മൂസ ഡെമ്പലെയെക്കുറിച്ച് എനിക്കു പുനർച്ചിന്തനം ആവശ്യമായി വന്നിട്ടുണ്ട്. ഫുട്ബോളിൽ അഭിപ്രായങ്ങൾ എപ്പോഴും സൗജന്യമായി കിട്ടാറുണ്ട്. അഭിപ്രായങ്ങൾ മികച്ചത് തന്നെയാണ്. ഞങ്ങൾ ഞങ്ങളുടെ തട്ടകത്തിൽ കളിക്കേണ്ടതു പോലെ കളിച്ചില്ലെന്നു ഞങ്ങൾ മനസിലാക്കുന്നു. ഞങ്ങൾ കൃത്യത പുലർത്തുന്നതിനും പന്ത് തിരിച്ചു പിടിക്കുന്നതിലും ബുദ്ദിമുട്ടനുഭവിച്ചു. ഇതൊരു ബുദ്ദിമുട്ടേറിയ മത്സരമായിരുന്നു. ഗോളവസരങ്ങൾ കുറവായിരുന്നു. കൂടുതൽ കൃത്യതയും ഒത്തിണക്കവും കാണിക്കേണ്ടതുണ്ട്. ” സിമിയോണി പറഞ്ഞു.