Tag Archive: Andrea Agnelli

  1. സൂപ്പർ ലീഗ് ഇനി മുന്നോട്ടു കൊണ്ടുപോവുക അസാധ്യമാണ്, യുവന്റസ് ചീഫായ ആന്ദ്രേ ആഗ്നെല്ലിയുടെ വെളിപ്പെടുത്തൽ

    Leave a Comment

    യൂറോപ്യൻ സൂപ്പർലീഗിൽ നിന്നും ആറു ഇംഗ്ലീഷ് ക്ലബ്ബുകളടക്കം ഒമ്പതു ക്ലബ്ബുകൾ പിൻവാങ്ങിയതോടെ ഇനി സൂപ്പർലീഗ് പ്രൊജക്റ്റ്‌ മുന്നോട്ടുകൊണ്ട് പോവാൻ സാധ്യത കുറവാണെന്നു വ്യക്തമാക്കിയിരിക്കുകയാണ് സൂപ്പർ ലീഗിൻ്റെ സ്ഥാപകരിലൊരാളും യുവന്റസ്‌ ചീഫുമായ ആന്ദ്രേ ആഗ്നെല്ലി. ഇനി ഇത് വീണ്ടും സംഭവിക്കാനുള്ള സാധ്യതയുണ്ടോയെന്ന ചോദ്യത്തിനും ആഗ്നെല്ലി മറുപടി നൽകുകയുണ്ടായി.

    ഇനി ഇതിനൊരു തുടർച്ചയുണ്ടാവാനുള്ള സാധ്യത കുറവാണെന്നാണ് ആഗ്നെല്ലി വ്യക്തമാക്കുന്നത്. ഇനി ബാക്കിയായി യുവന്റസും ബാഴ്സലോണയും റയൽ മാഡ്രിഡും മാത്രമാണ് ഇതു വരെയും ഔദ്യോഗികമമായി സൂപ്പർലീഗിൽ നിന്നും പിൻവാങ്ങാത്ത മൂന്നു ക്ലബ്ബുകൾ. ആരാധകരുടെ അഭിപ്രായം അറിഞ്ഞതിനു ശേഷം ബാഴ്സയും അധികം വൈകാതെ തന്നെ ഔദ്യോഗികമായി അറിയിക്കും.

    റോയിറ്റർസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആഗ്നെല്ലി.
    ” ആ പ്രോജെക്ടിന്റെ മനോഹാരിതയിൽ ഞാൻ സംതൃപ്തനായിരുന്നു. ലോകത്തിലെ തന്നെ മികച്ച കോമ്പറ്റിഷനായി മാറാനുള്ള എല്ലാ സാധ്യതയും അതിനുണ്ടായിരുന്നു. പക്ഷെ നിലവിലെ സാഹചര്യത്തിൽ ഇതു ഇനി മുന്നോട്ടു കൊണ്ടു പോവാൻ സാധിക്കില്ലെന്നു സമ്മതിക്കേണ്ടിവരും.” ആഗ്നെല്ലി പറഞ്ഞു.

    ഇതു ആരംഭിച്ച സമയത്ത് 24 മണിക്കൂറിനുള്ളിൽ നിരവധി ക്ലബ്ബുകൾ സൂപ്പർലീഗിലേക്ക് ചേരാനുള്ള താത്പര്യം പ്രകടിപ്പിച്ചു തന്നെ വിളിച്ചിരുന്നുവെന്നും ആഗ്നെല്ലി വെളിപ്പെടുത്തി. അധികം വൈകാതെ സൂപ്പർലീഗെന്ന പദ്ധതിക്ക് ഒരു അന്ത്യമാകുമെന്നാണ് ഫുട്ബോൾ ലോകവും പ്രതീക്ഷിക്കുന്നത്.

  2. ക്രിസ്ത്യാനോയെ എത്രയും പെട്ടെന്നു ഒഴിവാക്കുന്നതാണ് നല്ലത്, സ്ഥാനമൊഴിയുന്നതിനു മുൻപ് അല്ലെഗ്രിയുടെ യുവന്റസ് ചീഫിനോടുള്ള ഉപദേശം

    Leave a Comment

    ക്രിസ്ത്യാനോ റൊണാൾഡോയെ പരിശീലിപ്പിച്ച യുവന്റസിന്റെ മുൻ ഇറ്റാലിയൻ പരിശീലകനാണ് മാക്സിമിലിയാനോ അല്ലെഗ്രി. ക്രിസ്ത്യാനോ വന്നതിനു ശേഷം അടുത്ത സീസണിന് മുൻപേ പരിശീലക സ്ഥാനത്തു നിന്നും ഒഴിയുമ്പോൾ യുവന്റസ് ചീഫിനു ഒരു ഉപദേശം നൽകുകയുണ്ടായി. ക്രിസ്ത്യാനോയെ ഉടൻ വിറ്റു ഒഴിവാക്കണം എന്ന ഉപദേശമാണ് അല്ലെഗ്രി ചീഫായ ആന്ദ്രേ ആഗ്നെല്ലിക്ക് നൽകിയത്.

    ക്രിസ്ത്യാനോ യുവന്റസിന്റെ വളർച്ചയെ പിന്നോട്ടു വലിക്കുമെന്ന പ്രവചനമാണ് അന്നു അല്ലെഗ്രി നൽകിയത്. നിലവിൽ യുവന്റസിലെ സാഹചര്യം അക്കാര്യത്തെ സധൂകരിക്കുന്നുവെന്നു വേണം പറയാൻ. ചാമ്പ്യൻസ്‌ലീഗ് നേടാനായി കൊണ്ടുവന്ന റൊണാൾഡോക്ക് ലീഗ് പോലും നേടിക്കൊടുക്കാനാവാത്ത അവസ്ഥായിലാണ് യുവന്റസിനൊപ്പം എത്തി നിൽക്കുന്നത്.

    അല്ലെഗ്രിയുടെ ഈ ദീർഘവീക്ഷണം ഇറ്റാലിയൻ മാധ്യമമായ ലാ റിപ്പബ്ലിക്കയാണ്‌ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. നിലവിൽ ഇന്റർ മിലാനും എസി മിലാനും താഴെ മൂന്നാം സ്ഥാനത്താണ് യുവന്റസിന്റെ സ്ഥാനം. മികച്ച പ്രകടനം തുടരുന്ന ഇന്റർമിലാനെ മറികടന്നു കിരീടം നേടുകയെന്നത് നിലവിലെ അവസ്ഥ പരിഗണിക്കുമ്പോൾ ബാലികേറാമലയാകുമെന്നതാണ് വസ്തുത.

    യുവന്റസിന്റെ പ്രകടനത്തിൽ നിരാശനായി ജെനോവക്കെതിരായ മത്സരശേഷം ക്രിസ്ത്യാനോ തന്റെ ജേഴ്‌സി വലിച്ചെറിഞ്ഞത് വിവാദമായിരുന്നു. എന്നാൽ അതിനെ പരിശീലകനായ പിർലോ പിന്തുണക്കുകയാണുണ്ടായത്. ക്രിസ്ത്യനോയുടേത് ഒരു ദശബ്ദത്തിലെ ഡീൽ ആയില്ലെന്നും യുവന്റസ് ക്രിസ്ത്യാനോയുടെ തടങ്കലിൽ അകപ്പെട്ടു കഴിഞ്ഞുവെന്നാണ് ഇതേ മാധ്യമം തന്നെ റിപ്പോർട്ട്‌ ചെയ്യുന്നത്.

  3. സമനിലക്കുരുക്കിൽ കോപ്പ ഇറ്റാലിയ സെമിയിൽ പുറത്ത്, യുവന്റസ് ചീഫിനെതിരെ നടുവിരൽ കാണിച്ച് ഇന്റർ പരിശീലകൻ

    Leave a Comment

    യുവന്റസിനെതിരായ കോപ്പ ഇറ്റാലിയ രണ്ടാം പാദ സെമി ഫൈനൽ മത്സരത്തിൽ സമനിലയിൽ കുരുങ്ങി പുറത്തായിരിക്കുകയാണ് ഇന്റർമിലാൻ. ഒന്നാം പാദത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽവി രുചിക്കേണ്ടി വന്നതാണ് ഇന്ററിനു ഫൈനൽ നഷ്ടമാക്കിയത്. ഇന്ററിനു വേണ്ടി ലൗറ്റാരോ മാർട്ടിനസ് ഗോൾ നേടിയപ്പോൾ ക്രിസ്ത്യാനോ റൊണാൾഡോയുടെ ഇരട്ട ഗോൾ പ്രകടനം ആദ്യ പാദത്തിലെ വിജയം നിർണായകമാക്കുകയായിരുന്നു.

    എന്നാൽ രണ്ടാം പാദ മത്സരശേഷം നടന്ന ചില അനിഷ്ടസംഭവങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. മത്സര ശേഷം യുവന്റസ് ചീഫായ ആന്ദ്രേ ആഗ്നെല്ലിയും ഇന്റർ പരിശീലകനായ അന്റോണിയോ കൊണ്ടേയും തമ്മിലുള്ള വാഗ്വാദമാണ് വാർത്തക്ക് ആധാരം. മത്സരത്തിന്റെ ആദ്യപകുതിയിൽ കൊണ്ടേ യുവന്റസ് ചീഫായ ആഗ്നെല്ലിക്കെതിരെ നടുവിരൽ കാണിച്ചുവെന്നാണ് ഇറ്റാലിയൻ മാധ്യമമായ ആർഎഐ റിപ്പോർട്ട്‌ ചെയ്യുന്നത്.

    ഇതിൽ പ്രകോപിതനായ യുവന്റസ് ചീഫ് മത്സരശേഷം ബെഞ്ചിൽ നിന്നും താഴേക്ക് ഇറങ്ങി വന്നു അന്റോണിയോ കോണ്ടേയുമായി പരസ്പരം വാക്കേറ്റവും അധിക്ഷേപവും നടന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ കോണ്ടേ റഫറിയുടെ തീരുമാനങ്ങളെ മാനിക്കണമെന്ന് ബെഞ്ചിലിരുന്നു യുവന്റസ് താരം ബൊണൂച്ചിയും ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. യുവന്റസ് തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് കോണ്ടേ മത്സരശേഷം മാധ്യമങ്ങളോട് പറഞ്ഞത്.

    “യുവന്റസ് സത്യം വ്യക്തമാക്കേണ്ടിയിരിക്കുന്നു. എനിക്ക് തോന്നുന്നത് അവിടെ സംഭവിച്ചതെന്താണെന്നു ഫോർത്ത് ഒഫീഷ്യൽസ് കൃത്യമായി കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട് എന്നതാണ്. എന്റെ അഭിപ്രായത്തിൽ അവർ കുറച്ചു കൂടെ മര്യാദയുള്ളവരാകേണ്ടതുണ്ടെന്നാണ്. കളിയിലെ മാന്യതയും ബഹുമാനവും മറ്റു ജോലിചെയ്യുന്നവരോടും കൂടെ കാണിക്കേണ്ടതുണ്ട്.” കൊണ്ടേ പറഞ്ഞു.

  4. റോണോ യുവന്റസ് വിടുമോ?, ക്ലബ് മേധാവിയുടെ വെളിപ്പെടുത്തല്‍

    Leave a Comment

    പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോൾ പ്രകടനത്തിലൂടെ യുവന്റസ് വിജയം നേടാനായെങ്കിലും എവേ ഗോളിന്റെ ആനുകൂല്യം ലിയോണിന് ക്വാർട്ടറിലേക്ക് യോഗ്യത നേടിക്കൊടുക്കുകയായിരുന്നു. ക്രിസ്റ്റ്യാനോ മികച്ച പ്രകടനം നടത്തിയിട്ടും ടീമിൽ നിന്ന് കിട്ടേണ്ട പിന്തുണ കിട്ടാത്തതിൽ താരം നിരാശനാണ് എന്ന റിപ്പോർട്ടുകൾക്ക് പ്രതികരിച്ചിരിക്കുകയാണ് യുവന്റസ് ചീഫ് ആന്ദ്രേ ആഗ്നെല്ലി.

    ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ് വിടുമെന്നുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളുടെ പ്രചാരം നേടാനായുള്ള തന്ത്രങ്ങളാണെന്നും റൊണാള്‍ഡോ യുവന്റസില്‍ തന്നെ തുടരുമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയതായും ക്ലബ് മേധവി പറയുന്നു.

    ലിയോണിനെതിരായ മത്സരത്തിന് മുന്‍പായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം വിട്ട് പിഎസ്ജിയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് റൂമറുകള്‍ പരന്നത്. എന്നാല്‍ കോവിഡ് ആ നീക്കം തകര്‍ത്തെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിനോട് പ്രതികരിക്കുകയായിരുന്നു യുവന്റസ് മേധാവി.

    “എനിക്ക് അദ്ദേഹത്തെ പൂർണ്ണമായും ബോധ്യപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. അദ്ദേഹം ക്ലബിൽ തന്നെ തുടരും. എന്റെ അഭിപ്രായത്തിൽ കുറെ മാസങ്ങൾക്ക് മുമ്പ് നടന്ന ഒരു ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം അഭ്യൂഹങ്ങൾ വന്നതെന്നാണ്. പക്ഷെ അത് അവർ പുറത്ത് വിട്ടത് ലിയോണിനെതിരായ മത്സരത്തിന് മുന്നോടിയായാണ്. ഇതൊരു മാധ്യമതന്ത്രം മാത്രമാണ്.”

    “തീർച്ചയായും യുവന്റസിന്റെ നെടുംതൂണാണ് റൊണാൾഡോയെന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. ഇതൊരു ബുദ്ദിമുട്ടേറിയ ചാമ്പ്യൻസ് ലീഗായിരുന്നു. പക്ഷെ ഈ സീസണിൽ തുടർച്ചയായ ഒൻപതാം സിരി എയും നേടികൊണ്ട് ഞങ്ങൾ ചരിത്രം കുറിച്ചിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് തീർച്ചയായും ഞങ്ങൾക്ക് അസ്വസ്ഥത സൃഷ്ടിക്കുന്ന ഒന്നാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി അത് ഞങ്ങളുടെ സ്വപ്നമാണ്. ചാമ്പ്യൻസ് ലീഗിലെ ഏറ്റവും മികച്ച താരം ഞങ്ങളുടെ കൂടെയുണ്ട്. അത് അദ്ദേഹം ഒരിക്കൽ കൂടി തെളിയിച്ചിട്ടും യുവന്റസിന് മുന്നേറാൻ സാധിച്ചില്ലയെന്നത് വേദനാജനകമാണ്” അദ്ദേഹം വ്യക്തമാക്കി.