കോവിഡ് നിയന്ത്രണങ്ങൾ, സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതാമത്സരങ്ങൾ സ്പെയിനിലേക്കും പോർച്ചുഗലിലേക്കും മാറ്റാൻ നീക്കം

യോറോപ്യൻ ലീഗുകളിലെ ശക്തമായ കോവിഡ് നിയന്ത്രണ നിയമങ്ങൾ മൂലം താരങ്ങളെ വിട്ടു കിട്ടാത്ത അവസ്ഥയാണ് സൗത്ത് അമേരിക്കൻ ഫുട്ബോൾ ഫെഡറേഷനായ കോൺമിബോളിനു നിലവിലുള്ളത്. അതു മൂലം നിലവിൽ നിശ്ചയിച്ചിരുന്ന ലോകകപ്പ് ക്വാളിഫൈയറിലെ രണ്ടു റൗണ്ട് മത്സരങ്ങൾ കോൺമിബോളിനു മാറ്റിവെക്കേണ്ടി വന്നിരുന്നു. ഒപ്പം സൗത്ത് അമേരിക്കൻ രാജ്യങ്ങളിലും കോവിഡ് വർദ്ധിക്കുന്നത് മൂലം കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.

ഈ അവസരത്തിൽ നിശ്ചയിച്ച സമയങ്ങളിൽ ഇനിയൊരു മാറ്റം ഖത്തറിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകകപ്പിനെ തന്നെ ബാധിക്കുമെന്ന അവസ്ഥയാനുള്ളത്. അതിനാൽ മത്സരങ്ങൾ പോർച്ചുഗലിലേക്കും സ്പെയിനിലേക്കും മാറ്റാനുള്ള പദ്ധതിയിലാണ് നിലവിൽ കോൺമിബോൾ. ഇത് മത്സരങ്ങൾ കൃത്യമായി നടക്കുന്നതിനു സഹായകരമാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

സ്പെയിനിലും പോർച്ചുഗലിലും ധാരാളം സൗത്ത് അമേരിക്കൻ കളിക്കാരുള്ളതും ഏറ്റവും സൗകര്യപ്രദവുമായ രാജ്യങ്ങളായതിനാലാണ് കോൺമിബോളിന്റെ ഈ പുതിയ നീക്കം. സൗത്ത് അമേരിക്കൻ പ്രേക്ഷകരുടെ സൗകര്യാർത്ഥം കിക്കോഫ് സമയം രാത്രിയിൽ പത്തു മണിയാക്കാനും പദ്ധതിയുണ്ട്. ഇതു മൂലം സൗത്ത് അമേരിക്കൻ രാജ്യങ്ങളുടെ ഏറ്റവും മികച്ച താരങ്ങളെ മത്സരത്തിൽ പങ്കെടുപ്പിക്കണം സാധിക്കുകയും ചെയ്യും.

ആകെ രണ്ടു റൗണ്ടുകൾ മാത്രമാണ് ഇതു വരെ പൂർത്തിയായിട്ടുള്ളത്. ഇനിയും ഏഴു റൗണ്ടുകൾ പൂർത്തിയാവാനുണ്ട്. അതായത് പതിനാലു മത്സരങ്ങൾ കൂടി ഓരോ രാജ്യത്തിനും പൂർത്തിയാക്കേണ്ടതുണ്ട്. ചാമ്പ്യൻസ്‌ലീഗ്, ലീഗ് മത്സരങ്ങൾക്കിടയിലുള്ള സമയക്കുറവ് കണക്കിലെടുത്താണ് കോൺമിബോളിന്റെ പുതിയ നീക്കം.

You Might Also Like