ചാമ്പ്യൻസ്‌ലീഗിലെ പ്രീക്വാർട്ടർ ആദ്യപാദ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനു ചെൽസി അത്ലറ്റിക്കോയെ തകർത്തിരിക്കുകയാണ്. ചെൽസി സ്‌ട്രൈക്കർ ഒലിവിയർ ജിറൂഡിന്റെ അക്രോബാറ്റിക് ഗോളാണ് ചെൽസിക്ക് അത്ലറ്റിക്കോയുടെ തട്ടകത്തിൽ വിജയം നേടിക്കൊടുത്തത്. ഇതോടെ തുടർച്ചയായ മൂന്നാം മത്സരത്തിലാണ് അത്ലറ്റികോക്ക് വിജയം അകന്നു പോയിരിക്കുന്നത്.
അത്ലറ്റികോയുടെ പ്രതിരോധപരമായ തന്ത്രങ്ങളാണ് ജിറൂഡിന്റെ ഗോളിൽ പഴയിപ്പോയത്. ചെൽസിക്കെതിരെ പ്രയോഗിച്ച തന്ത്രത്തിൽ വൻ വിമർശനമാണ് ഡിഗോ സിമിയോണിക്കെതിരെ ഉയർന്നിരിക്കുന്നത്. എന്നാൽ വിമർശനങ്ങൾക്കെതിരെ സിമിയോണി തുറന്നടിക്കുകയാണ് ചെയ്തത്. അവർ എന്താണ് പ്രതീക്ഷിക്കുന്നതെന്നു മനസിലാവുന്നില്ലെന്നാണ് സിമിയോണി അഭിപ്രായപ്പെട്ടത്. മത്സരശേഷം തോൽവിയെക്കുറിച്ചു സംസാരിക്കുകയായിരുന്നു സിമിയോണി.
Simeone defends Atletico tactics against Chelsea: I don't know what they were expecting https://t.co/YC0X59JxX5
— Headlandfash (@headlandfash) February 23, 2021
“എനിക്ക് മനസിലാവുന്നില്ല അവർ എന്താണ് പ്രതീക്ഷിക്കുന്നതെന്നു. എല്ലാവർക്കും അവരുടേതായ അഭിപ്രായങ്ങൾ പറയാം. ഒത്തൊരുമയിലൂടെയും മികവിലൂടെയും പന്ത് പിടിച്ചെടുത്തു കഴിഞ്ഞാൽ അക്രമണത്തിനാണ് ഞങ്ങൾ ശ്രമിച്ചത്. ഞങ്ങൾക്കിനിയും പരിശ്രമിക്കേണ്ടതുണ്ട്. കോവിഡ് ബാധിച്ച താരങ്ങൾ ഇനിയും മെച്ചപ്പെടാനുണ്ട്.”
മൂസ ഡെമ്പലെയെക്കുറിച്ച് എനിക്കു പുനർച്ചിന്തനം ആവശ്യമായി വന്നിട്ടുണ്ട്. ഫുട്ബോളിൽ അഭിപ്രായങ്ങൾ എപ്പോഴും സൗജന്യമായി കിട്ടാറുണ്ട്. അഭിപ്രായങ്ങൾ മികച്ചത് തന്നെയാണ്. ഞങ്ങൾ ഞങ്ങളുടെ തട്ടകത്തിൽ കളിക്കേണ്ടതു പോലെ കളിച്ചില്ലെന്നു ഞങ്ങൾ മനസിലാക്കുന്നു. ഞങ്ങൾ കൃത്യത പുലർത്തുന്നതിനും പന്ത് തിരിച്ചു പിടിക്കുന്നതിലും ബുദ്ദിമുട്ടനുഭവിച്ചു. ഇതൊരു ബുദ്ദിമുട്ടേറിയ മത്സരമായിരുന്നു. ഗോളവസരങ്ങൾ കുറവായിരുന്നു. കൂടുതൽ കൃത്യതയും ഒത്തിണക്കവും കാണിക്കേണ്ടതുണ്ട്. ” സിമിയോണി പറഞ്ഞു.