ഇന്ത്യയുടെ രണ്ടാം സംഘവും അമേരിക്കയിലേക്ക് പറന്നു, വിട്ടുനിന്ന് കോഹ്ലിയും സഞ്ജുവും

Image 3
CricketCricket News

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ രണ്ടാം സംഘവും അമേരിക്കയിലേക്ക് പുറപ്പെട്ടു. രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ യുസ്‌വേന്ദ്ര ചാഹല്‍, യശശ്വി ജയ്‌സ്വാള്‍, ആവേശ് ഖാന്‍ എന്നിവരാണ് രണ്ടാം സംഘത്തിലുള്ളത്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ സഞ്ജു സാംസണ്‍, വിരാട് കോഹ്ലി, വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പണ്ഡ്യ എന്നിവര്‍ ഇപ്പോഴും വിട്ടുനില്‍ക്കുകയാണ്.

നിലവില്‍ സഞ്ജു സാംസണ്‍ ദുബൈയില്‍ ആണെന്നാണ് സൂചന. ഐപിഎല്ലിലെ ക്വാളിഫയര്‍ പോരാട്ടത്തിനുശേഷം വ്യ്കിതപരമായ ആവശ്യങ്ങള്‍ക്കായി ദുബായിലേക്ക് പോകാനുള്ള സഞ്ജുവിന്റെ അപേക്ഷയും ബിസിസിഐ അനുവദിച്ചിരുന്നു.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ഭുംറ, റിഷഭ് പന്ത്, അര്‍ഷ്ദീപ് സിംഗ്, അക്‌സര്‍ പട്ടേല്‍ , കുല്‍ദീപ് യാദവ്, റിസര്‍വ് താരങ്ങളായ ശുഭ്മാന്‍ ഗില്‍, ഖലീല്‍ അഹമ്മദ്, തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം അമേരിക്കയില്‍ എത്തിയിരുന്നു. രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള പരിശീലക സംഘവും ആദ്യ സംഘത്തിനൊപ്പം അമേരിക്കയില്‍ എത്തി.

വ്യക്തിപരമായ കാരണങ്ങളാല്‍ സഞ്ജു സാംസണ്‍, വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പണ്ഡ്യ എന്നിവര്‍ മുന്‍ നിശ്ചയിച്ചതിനേക്കാള്‍ വൈകിയാണ് ടീമിനൊപ്പം ചേരുക. ഐപിഎല്ലിനുശേഷം ചെറിയ ഇടവേള വേണമെന്ന കോലിയുടെ ആവശ്യം ബിസിസിഐ അംഗീകരിച്ചിരുന്നു. ഐപിഎല്ലിലെ ക്വാളിഫയര്‍ പോരാട്ടത്തിനുശേഷം വ്യ്കിതപരമായ ആവശ്യങ്ങള്‍ക്കായി ദുബായിലേക്ക് പോകാനുള്ള സഞ്ജുവിന്റെ അപേക്ഷയും ബിസിസിഐ അനുവദിച്ചിരുന്നു.

അതേസമയം, മുംബൈ ഇന്ത്യന്‍സിന്റെ നായകനായ ഹാര്‍ദ്ദിക് പാണ്ഡ്യ ലണ്ടനില്‍ അവധിക്കാലം ചെലവഴിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഹാര്‍ദ്ദിക് ലണ്ടനില്‍ നിന്ന് അമേരിക്കയിലെത്തുമെന്നാണ് കരുതുന്നത്. റിസര്‍വ് താരങ്ങളില്‍ ഉള്‍പ്പെട്ട കൊല്‍ക്കത്ത താരം റിങ്കു സിംഗ് ഐപിഎല്‍ കിരീടനേട്ടത്തിനുശേഷം ഇന്ന് അമേരിക്കയിലേക്ക് യാത്ര തിരിക്കും.

ലോകകപ്പിന് മുന്നോടിയായി ജൂണ്‍ ഒന്നിന് ഇന്ത്യ ബംഗ്ലാദേശുമായി സന്നാഹ മത്സരം കളിക്കും. കോഹ്ലിയും സഞ്ജുവും പാണ്ഡ്യയും ഈ മത്സരത്തില്‍ കളിക്കില്ലെന്നാണ് സൂചന. ജൂണ്‍ രണ്ടിന് അമേരിക്ക-കാനഡ മത്സരത്തോടെയാണ് ലോകകപ്പിന് തുടക്കമാവുക. അഞ്ചിന് അയര്‍ലന്‍ഡുമായാണ് ഇന്ത്യയുടെ ആദ്യമത്സരം. ഒന്‍പതിനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടം.