കോഹ്ലിയായിരുന്നില്ല മാന്‍ ഓഫ് ദ മാച്ച് ആകേണ്ടിയിരുന്നത്, തുറന്നടിച്ച് ഇന്ത്യന്‍ താരം

Image 3
CricketWorldcup

ട്വന്റി 20 ലോകകപ്പില്‍ ഫൈനലില്‍ കളിയിലെ താരമാകേണ്ടിയിരുന്നത് വിരാട് കോഹ്ലി അയിരുന്നില്ലെന്ന് തുറന്ന് പറഞ്ഞ് ഇന്ത്യന്‍ മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം കൊണ്ട് വന്നത് ബൗളര്‍മാരായിരുന്നെന്നും അവരില്‍ നിന്നൊരാള്‍ കളിയിലെ താരമായി തെരഞ്ഞെടുക്കണമെന്്‌നുമാണ് മഞ്ജരേക്കര്‍ പറയുന്നത്.

ഇന്ത്യന്‍ ടീമിലെ ഒരു മികച്ച ട്വന്റി 20 ബാറ്ററായ ഹാര്‍ദ്ദിക്ക് പാണ്ഡ്യ രണ്ട് പന്ത് മാത്രമാണ് കളിച്ചത്. വിരാടിന്റെ ബാറ്റിംഗ് മത്സരം ശക്തമാക്കി. ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ് മികച്ചതെന്ന് താന്‍ കരുതുന്നു. എങ്കിലും മത്സരം ആവേശകരമാക്കിയത് ഇന്ത്യയുടെ ബൗളര്‍മാരാണെന്ന് മഞ്ജരേക്കര്‍ വിലയിരുത്തുന്നു.

ഒരു ഘട്ടത്തില്‍ ഇന്ത്യ തോല്‍വിയെ മുന്നില്‍കണ്ടിരുന്നു. 90 ശതമാനം വിജയസാധ്യതയും ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു. മത്സരത്തില്‍ 128 സ്ട്രൈക്ക് റേറ്റിലാണ് വിരാട് ബാറ്റ് ചെയ്തത്. താന്‍ ആയിരുന്നെങ്കില്‍ തീര്‍ച്ചയായും ഒരു ബൗളറെ മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കുമെന്നും സഞ്ജയ് മഞ്ജരേക്കര്‍ വ്യക്തമാക്കി.

മത്സരത്തില്‍ അവസാന 30 പന്തില്‍ 30 റണ്‍സ് മാത്രമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ അവിശ്വസനീയമാം വിധം മത്സരത്തിലേക്ക് ഇന്ത്യ തിരിച്ചുവരികയായിരുന്നു.

ഒടുവില്‍ ഏഴ് റണ്‍സിന് ദക്ഷിണാഫ്രിക്ക തോല്‍വി സമ്മതിക്കുകയായിരുന്നു. ഇതോടെയാണ് 11 വര്‍ഷത്തിന് ശേഷം ഇന്ത്യ ഐസിസി കിരീടം സ്വന്തമാക്കിയത്.