ജൊവാൻ ഗാംബെർ ട്രോഫിക്കായി എൽച്ചെക്കെതിരെ പ്രഖ്യാപിച്ചിരുന്ന സ്‌ക്വാഡിൽ ഇടം നേടാൻ യുവതാരം റിക്വി പ്യുജിന് സാധിച്ചിരുന്നില്ല. താരത്തെ പരിശീലകൻ റൊണാൾഡ് കൂമാൻ സ്ക്വാഡിൽ നിന്നും ഒഴിവാക്കുകയായിരുന്നു. തുടർന്ന് നിരവധി അഭ്യൂഹങ്ങളാണ് താരത്തിനെ സംബന്ധിച്ച് ഉയർന്നു വന്നത്. താരത്തോട് കൂമാൻ തനിക്ക് ആവിശ്യമില്ലെന്നും ബാഴ്‌സ വിടാൻ കല്പിച്ചെന്നുമായിരുന്നു വാർത്തകൾ. ഇതോടെ ആരാധകർ ബാഴ്സക്കെതിരെ തിരിഞ്ഞിരുന്നു.
എന്നാൽ പുജ്‌ജിന്റെ കാര്യത്തിൽ കൂമാൻ തന്നെ വ്യക്തമാക്കിയിരുന്നു. പുജ്ജിനോട് ക്ലബ് വിടാൻ താൻ ആവിശ്യപ്പെട്ടിട്ടില്ലെന്ന് കൂമാൻ വെളിപ്പെടുത്തിയിരുന്നു. മറിച്ച് താരത്തിന്റെ പൊസിഷനിൽ ഒരുപാട് താരങ്ങൾ ഇപ്പോൾ ബാഴ്സയിൽ ഉണ്ടെന്നും അതിനാൽ തന്നെ അവസരങ്ങൾ കുറവായിരിക്കുമെന്നാണ് താൻ പറഞ്ഞതെന്നും കൂമാൻ വ്യക്തമാക്കിയിരുന്നു.
EXCLUSIVE: Riqui Puig wants to stay and fight for his place at Barçahttps://t.co/UCYdYZXiAJ
— SPORT English (@Sport_EN) September 20, 2020
സാഹചര്യങ്ങൾ എതിരാണെങ്കിലും കൂമാന്റെ ഈ തീരുമാനത്തിൽ അടിപതറാതെ നിൽക്കുകയാണ് റിക്കി പുജ്‌ജ്. ബാഴ്‌സയിൽ തുടരാൻ തന്നെയാണ് ഈ യുവപ്രതിഭയുടെ തീരുമാനം. കൂമാന്റെ കീഴിൽ സ്ഥാനത്തിന് വേണ്ടി പൊരുതുക എന്നാണ് താരത്തിന്റെ തീരുമാനം. താരം പ്രകടനം മെച്ചപ്പെടുത്താനും ഇലവനിൽ സ്ഥാനം നേടാനുമാണ് പ്യുജ് തീരുമാനിച്ചിരിക്കുന്നത്. ബാഴ്‌സ തന്നെ തുടരാനും ഭാവിയിൽ നിർണായകമായ താരമാവാനും കഴിയുമെന്നാണ് താരത്തിന്റെ വിശ്വാസം.
അതേ സമയം താരത്തെ ലോണിൽ റാഞ്ചാൻ നിരവധി ക്ലബുകൾ ഇപ്പോൾ തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. റയൽ ബെറ്റിസ്, സെൽറ്റ വിഗോ, ഗ്രനാഡ, അലാവസ്, അയാക്സ് എന്നിവർ താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ലോണിൽ പോകാൻ താരത്തിന് ഉദ്ദേശമില്ല. ഒരു വർഷം കൂടി പുജ്ജിന് ബാഴ്സയിൽ കരാർ നിലവിലുള്ളതിനാൽ സീനിയർ ടീമിൽ തന്നെ തുടരാനാണ് പുജ്‌ജിന്റെ തീരുമാനം.