സിറ്റിയെ ചതിച്ച് പുറത്താക്കിയതാണ്, ആരോപണവുമായി ഫെർഡിനാൻഡ്

ലിയോണുമായി അപ്രതീക്ഷിതതോൽവിയാണു ഇന്നലെ മാഞ്ചസ്റ്റർ സിറ്റി ഏറ്റുവാങ്ങിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് സിറ്റിയെ തകർത്തു കൊണ്ട് ലിയോൺ ആധികാരികമായി സെമിയിൽ പ്രവേശിച്ചിരിക്കുകയാണ് .

എന്നാൽ സിറ്റിയുടെ തോൽവിക്ക് പ്രധാനകാരണമായത് റഫറിയുടെ തെറ്റായ തീരുമാനമായിരുന്നു എന്നാണ് മുൻ ഇംഗ്ലീഷ് മാഞ്ചസ്റ്റർ ഇതിഹാസം റിയോ ഫെർഡിനന്റിന് പറയാനുള്ളത്.

ലിയോൺ നേടിയ രണ്ടാമത്തെ ഗോൾ ഫൗളായിരുന്നുവെന്നും ആ ഗോളാണ് കളിയുടെ ഗതി തിരിച്ചു വിട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഗോൾ നേടുന്നതിന് മുൻപ് ലപോർട്ടയെ വീഴ്ത്തിയതിന് ശേഷമായിരുന്നു ഡെമ്പെലെ പന്തുമായി മുന്നേറിയത്. എന്നാൽ അത് വീഡിയോ റഫറി ചെക്ക് ചെയ്തിട്ട് പോലും അത് ഗോൾ അനുവദിക്കുകയായിരുന്നു. ഇതിനെതിരെയാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം കൂടിയായ ഫെർഡിനന്റ് പ്രതികരിച്ചത്.

“തീർച്ചയായും ഞാൻ കളിക്കളത്തിൽ ഉണ്ടായിരുന്നുവെങ്കിൽ അത് ഫൗൾ തന്നെയാണ് എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. ആ ഗോളാണ് കളിയെ മാറ്റിമറിച്ചത്. ആ സമയം വരെ സിറ്റിക്കായിരുന്നു മത്സരത്തിൽ ആധിപത്യം. നൂറുശതമാനവും ശാരീരികമായി തന്നെയാണ് അവർ നേരിട്ടത്.”

“പക്ഷെ നിങ്ങൾ ഒരു സിറ്റി ആരാധകൻ ആണെങ്കിൽ ആളുകൾ നിങ്ങൾക്ക് തോൽവിക്കുള്ള ന്യായീകരണം കണ്ടെത്തുകയാണെന്നു പറഞ്ഞേക്കാം. പക്ഷെ ഞാൻ വിശ്വസിക്കുന്നത് അത് ഫൗൾ തന്നെയാണെന്നാണ്.” ഫെർഡിനന്റ് ചൂണ്ടിക്കാണിച്ചു. തോൽവിയുടെ മറ്റൊരു കാരണം പെപ് ഗ്വാർഡിയോളയുടെ തീരുമാനങ്ങൾ കൂടിയായിരുന്നുവെന്നും ഫെർഡിനന്റ് കൂട്ടിച്ചേർത്തു.

You Might Also Like