ലാലിഗയിൽ സ്വന്തം തട്ടകത്തിൽ സിനദിൻ സിദാന്റെ റയൽ മാഡ്രിഡ് വീണ്ടും തോൽവി രുചിച്ചിരിക്കുകയാണ്. ഡീപോർട്ടീവോ അലാവസിനോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് ആൽഫ്രഡോ ഡി സ്‌റ്റെഫാനോ സ്റ്റേഡിയത്തിൽ അടിയറവു പറഞ്ഞത്. റഫറിയുടെ വിവാടഹീരുമാനങ്ങൾ കൊണ്ട് നാടകീയമായ മത്സരത്തിൽ മൂന്നാം മിനുട്ടിൽ പെനാൽറ്റി ബോക്സിൽ വെച്ചു നടന്ന നച്ചോയുടെ ഹാൻഡ്ബോളിനു ലഭിച്ച പെനാൽറ്റിയിലൂടെ അലാവസ് മുന്നിലെത്തുകയായിരുന്നു.
നിരവധി മുന്നേറ്റങ്ങൾ പിന്നീട് റയൽ മാഡ്രിഡ് നടത്തിയെങ്കിലും അലാവസിനു വേണ്ടി ഗോൾകീപ്പർ ഫെർണാണ്ടോ പച്ചൊക്കൊയുടെ പ്രകടനം അതെല്ലാം വിഫലമാക്കുകയായിരുന്നു. സിദാനേറ്റ ഏറ്റവും വലിയ തിരിച്ചടി സൂപ്പർതാരം ഈഡൻ ഹസാർഡിനേറ്റ പരിക്കായിരുന്നു. കണങ്കാലിനേറ്റ പരിക്കു മൂലം മുടന്തിയ ഹസാർഡിനെ മത്സരം ആരംഭിച്ചു അരമണിക്കൂറിനു മുൻപു തന്നെ സിദാനു പിൻവലിക്കേണ്ടി വന്നു.
—2-1 loss at home
— B/R Football (@brfootball) November 28, 2020
—6 points off top of the table
—Hazard injured again
Oh, Real Madrid ???? pic.twitter.com/DTYn71C3Vz
രണ്ടാം പകുതിയിലും മികച്ച പന്തടക്കത്തിലൂടെ മികച്ച പ്രകടനം കാഴ്ച വെച്ച അലാവസ് റയൽ ഗോൾകീപ്പർ തിബോട് കോർട്വായുടെ വലിയ മണ്ടത്തരം രണ്ടാം ഗോളിൽ കലാശിക്കുകയായിരുന്നു. പ്രതിരോധനിരയിലേക്ക് തിരിച്ചു നൽകിയ കോർട്‌വയുടെ ലക്ഷ്യം തെറ്റിയ പാസ്സ് പിടിച്ചെടുത്തു അലാവസ് മുന്നേറ്റനിരതാരം ഹോസേലു റയൽ ഗോൾപോസ്റ്റിലേക്ക് തിരിച്ചു വിടുകയായിരുന്നു.
റയലിനെതിരായ റഫറിയുടെ പല തീരുമാനങ്ങളും വൻ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. ഹസാർഡിനെ പെനാൽറ്റി ബോക്സിൽ ഫൗൾ ചെയ്തതിനു പെനാൽറ്റി വിധിക്കാതിരുന്നതിനും റയലിനെതിരായി നാച്ചോയുടെ ഹാൻഡ് ബോളിന് പെനാൽറ്റി വിധിച്ചതും വൻ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഈ വിവാദങ്ങൾക്കിടയിലും സിദാന് വലിയ തിരിച്ചടിയായത് സൂപ്പർതാരം ഈഡൻ ഹസാർഡിന്റെ പരിക്കു തന്നെയാണ്. തിരക്കേറിയ ലാലിഗ മത്സരക്രമത്തിൽ സൂപ്പർതാരത്തെ പരിക്കിൽ നിന്നും മോചിതനായി തിരിച്ചു വന്ന ഹസാർഡിനെ നഷ്ടപ്പെട്ടത് വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.