ജാപ്പനീസ് മെസിയെന്നു വിളിപ്പേരുള്ള യുവതാരം ടകെഫുസ കൂബോയെ ഇത്തവണയും റയൽ മാഡ്രിഡ് ലോണിലയച്ചിരിക്കുകയാണ്. സ്പാനിഷ് ക്ലബ്ബ് തന്നെയായ വിയ്യാറായലിലേക്കാണ് താരം ചേക്കേറിയിരിക്കുന്നത്. താരത്തിന്റെ പുരോഗതിക്ക് ഏറെ പ്രതീക്ഷകളോടെയാണ് ലോണിൽ വിട്ടതെങ്കിലും റയൽ മാഡ്രിഡിപ്പോൾ അക്കാര്യത്തിൽ ഖേദിക്കുകയാണ്.
മുൻ ആഴ്‌സണൽ കോച്ചായ ഉനൈ എമ്രിയാണ് വിയ്യാറായലിനെ ഇത്തവണ പരിശീലിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് താരത്തെ മറുത്തൊന്നും ചിന്തിക്കാതെ വിയ്യാറയലിലേക്ക് താരത്തെ അയച്ചത്. എന്നാൽ താരത്തെ അധികമത്സരങ്ങളിലും ബെഞ്ചിലിരുത്തുകയാണ് ചെയ്തത്.
Real Madrid 'furious with Villarreal's management of Takefusa Kubo' https://t.co/hdP59x4Cta via @MailSport
— Spanish Football Bets (@BetsSpanish) October 6, 2020
പുതിയ സീസണിൽ അഞ്ചുമത്സരങ്ങളിൽ വെറും 55മിനുട്ടാണ് താരത്തിനു വിയ്യറയലിൽ കളിക്കാനായത്. താരത്തിനെ വിട്ടുകിട്ടാനായി പല യൂറോപ്യൻ വമ്പന്മാരും പിറകിലുള്ള സമയത്താണ് അതെല്ലാം ഒഴിവാക്കി വിയ്യാറായലിലേക്ക് താരത്തെ വിടുന്നത്. ബയേൺ മ്യുണിക്ക്, എസി മിലാൻ, അജാക്സ്, റയൽ ബെറ്റിസ്, സെവില്ല ഗെറ്റാഫെ എന്നിവരാണ് താരത്തിനായി മത്സരിച്ചിരുന്നത്.
എന്നാൽ ഇത്തരത്തിലാണ് കാര്യങ്ങളുടെ പോക്കെങ്കിൽ ജനുവരി ട്രാൻഫർ ജാലകത്തിൽ തന്നെ കരാർ റദ്ദാക്കി താരത്തെ തിരിച്ചു വിളിക്കുമെന്നാണ് റയലിന്റെ നിലപാട്. എമ്രി ആഴ്സണലിൽ പ്രതിരോധത്തിലൂന്നിയുള്ള തന്ത്രങ്ങളാണ് മെനഞ്ഞിരുന്നത്. അതു തന്നെയാണ് വിയ്യറയലിലും അദ്ദേഹം പരീക്ഷിക്കുന്നത്. അതിനാലാണ് കൂബോക്ക് അവസരം കുറയുന്നതെന്നാണ് വിദഗ്ദരുടെ കണ്ടെത്തൽ.