റയലുമായുള്ള കരാർ പുതുക്കൽ, റാമോസിന് തിരിച്ചടിയായി കാൽമുട്ടിലെ പരിക്ക്

എക്കാലത്തെയും മികച്ച പ്രതിരോധഭടന്മാരിൽ ഒരാളാണ് സെർജിയോ റാമോസ്. ഈ സീസൺ അവസാനം ക്ലബ്ബ് നിന്നും ഫ്രീ ട്രാൻസ്ഫറിൽ ക്ലബ്ബ് വിടുമെന്നിരിക്കെ കരാർ പുതുക്കാനുള്ള ശ്രമത്തിലാണ് റയൽ മാഡ്രിഡ്‌. റയൽ മാഡ്രിഡ്‌ മുന്നോട്ടുവെച്ച പുതിയ ഓഫർ ഇതുവരെയും റാമോസ് സ്വീകരിച്ചിട്ടില്ല. നിലവിലെ കരാറിലെ വേതനത്തിൽ നിന്നും 10% കുറച്ച വേതനത്തോടെ രണ്ടു വർഷത്തേക്കുള്ള കരാറാണ് റയൽ മാഡ്രിഡ്‌ മുന്നോട്ടു വെച്ചത്.

എന്നാൽ ഈ റാമോസ് അതു സ്വീകരിക്കാതിരിക്കുകയും പുതിയ കരാറിനായി ക്ലബ്ബിനെ സമ്മർദ്ദത്തിലാക്കുകയാണ് ചെയ്യുന്നത്. മികച്ച കരാർ നൽകിയില്ലെങ്കിൽ പിഎസ്‌ജിയിലേക്ക് ചേക്കേറുമെന്നും റാമോസ് റയൽ മാഡ്രിഡ്‌ പ്രസിഡന്റായ ഫ്ലോരെന്റിനോ പെരെസിനു മുന്നറിയിപ്പു നൽകിയിരുന്നു. എന്നാലിപ്പോൾ കാര്യങ്ങൾ ആകെ തലകീഴായി മറിഞ്ഞ അവസ്ഥയിലാണുള്ളത്.

ദിവസങ്ങൾക്കു മുൻപ് പരിക്കു മൂലം താരത്തിന്റെ മുട്ടിൽ ശസ്ത്രക്രിയ നടത്തിയത് മൂലം ആറു മുതൽ ഏഴു ആഴ്ച വരെ റാമോസിന് പുറത്തിരിക്കേണ്ടി വരും. പരിക്കിൽ നിന്നും മോചിതനാകുന്നത് വരെ റയലുമായി ഇക്കാര്യത്തിൽ ചർച്ച നടത്താൻ റാമോസിന് സാധിച്ചേക്കില്ല. ഇത് റാമോസിനൊപ്പം റയൽ മാഡ്രിഡിനെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

എട്ടോളം താരങ്ങൾ പരിക്കു മൂലം പുറത്തിരിക്കുമ്പോൾ പ്രധാനതാരമായ റാമോസിനും പരിക്കേറ്റത് സിദാനെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അവസാന 10 മത്സരങ്ങളിൽ അഞ്ചും റയൽ മാഡ്രിഡ്‌ തോറ്റ സാഹചര്യത്തിൽ റാമോസും പ്രതിരോധത്തിൽ നിന്നും പുറത്തായത് റയൽ മാഡ്രിഡിനെ ചാമ്പ്യൻസ്‌ലീഗിലും പ്രതികൂലമായി ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. സീരി എ വമ്പന്മാരായ അറ്റലാന്റയാണ്‌ ചാമ്പ്യൻസ്‌ലീഗിൽ റയൽ മാഡ്രിഡിന്റെ എതിരാളികൾ.

You Might Also Like