പകവീട്ടി ഗുജറാത്ത്, സഞ്ജുപ്പടയെ നാണം കെടുത്തി, പടുകൂറ്റന്‍ ജയവുമായി ഹാര്‍ദ്ദിക്ക് പൊട്ടിച്ചിരിക്കുന്നു

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ പടുകൂറ്റന്‍ ജയവുമായി ഗുജറാത്ത് ടൈറ്റന്‍സ്. ഒന്‍പത വിക്കറ്റിനാണ രാജസ്ഥാനെ അവരുടെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഗുജറാത്ത് തോല്‍പിച്ച് വിട്ടത്. ഈ ഐപിഎല്ലിലെ തന്നെ ഏറ്റവും വലിയ വിജമാണിത്.

രാജസ്ഥാന്‍ ഉയര്‍ത്തിയ 119 റണ്‍സ് വിജയലക്ഷ്യം ഗുജറാത്ത് ടൈറ്റന്‍സ് ഒരു വിക്കറ്റ് നഷ്ടത്തില്‍ വെറും 13.5 ഓവറില്‍ മറികടക്കുകയായിരുന്നു. 36 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ് മാത്രമാണ് ഗുജറാത്തിന് നഷ്ടമായത്. വൃദ്ധിമാന്‍ സാഹ 34 പന്തില്‍ അഞ്ച ഫോറടക്കം 41 റണ്‍സും ഹാര്‍ദ്ദിക്ക് പാണ്ഡ്യ 15 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും സഹിതം പുറത്താകാതെ 39 റണ്‍സും നേടി. യുസ് വേന്ദ്ര ചഹലാണ് രാജസ്ഥാനായി ഏക വിക്കറ്റെടുത്തത്.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത രാജസ്ഥാന് തൊട്ടതെല്ലാം പിഴക്കുകയായിരുന്നു. 20 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 30 റണ്‍സെടുത്ത സഞ്ജു സാംസനാണ് ടോപ് സ്‌കോറര്‍. ജയ്‌സ്വാള്‍ (14), ദേവ് ദത്ത് പടിക്കല്‍ (12), ട്രെന്‍ഡ് ബോള്‍ട്ട് (15) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റര്‍മാര്‍.

ഗുജറാത്തിനായി റാഷിദ് ഖാന്‍ നാല് ഓവറില്‍ 14 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. നൂര്‍ അഹമ്മദ് രണ്ടും ജോഷ് ലിറ്റില്‍, ഹാര്‍ദ്ദിക്ക് പാണ്ഡ്യ, മുഹമ്മദ് ഷമി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

You Might Also Like