നന്ദി മോറിസ്, മില്ലര്‍, തോറ്റെന്നുറപ്പിച്ച കളി ഐതിഹാസികമായി ജയിച്ച് രാജസ്ഥാന്‍

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ അവിശ്വസനീയ വിജയം സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സി. തോല്‍വി ഉറപ്പിച്ച മത്സരത്തില്‍ ഡേവിഡ് മില്ലറും ക്രിസ് മോറിസും നടത്തിയ ഐതിഹാസിക ചെറുത്തുനില്‍പ്പാണ് മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന ടീമിന് ആദ്യ ജയം നേടിക്കൊടുത്തത്. സ്‌കോര്‍: ഡല്‍ഹി 140/8 (20) രാജസ്ഥാന്‍ 150/7 (19.4)

രാജസ്ഥാനായി മില്ലര്‍ 43 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 62 റണ്‍സ് സ്വന്തമാക്കി. മോറിസാകട്ടെ 18 പന്തില്‍ നാല് സിക്‌സ് സഹിതം പുറത്താകാതെ 36 റണ്ഡസും നേടി.

ഒരു ഘട്ടത്തില്‍ 42 റണ്‍സ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായിടത്ത് നിന്നാണ് രാജസ്ഥാന്റെ തിരിച്ചുവരവ്. മലയാളി താരം സഞ്ജു സാംസണ്‍ വെറും നാല് റണ്‍സെടുത്ത് പുറത്തായി. ജോസ് ബട്ടലര്‍ (2) മനാന്‍ വോഹ്‌റ (9), ശിവം ദുബെ (2), റിയാന്‍ പരാഗ് (2) എന്നിങ്ങനെയാണ് മറ്റ് മുന്‍നിര ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം.

19 റണ്‍സുമായി രാഹുല്‍ തെവാത്തിയയും 11 റണ്‍സുമായി പുറത്താകാതെ ജയദേവ് ഉനാദ്കട്ടും തരക്കേടില്ലാത്ത പ്രകടനം കാഴ്ച്ചവെച്ചു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിലിറങ്ങിയ ഡല്‍ഹിയ്ക്കായി നായകന്‍ റിഷഭ് പന്ത് നേടിയ അര്‍ധ സെഞ്ച്വറിയാണ് 51(32) മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. ഉനാദ്കട് നാല് ഓവറില്‍ വെറും 15 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.

 

You Might Also Like