തകര്‍ത്തടിച്ച് രാഹുലും രോഹിത്തും ജഡേജയും, കഴിവ് തെളിയിച്ച് മുഹമ്മദ് സിറാജ്

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ രണ്ട് ടീമുകളായി തിരിഞ്ഞ് ഇന്‍ട്രാ സ്‌ക്വാഡ് പരിശീലകന മത്സരത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബാറ്റിംഗില്‍ പന്തിന് പിന്നാലെ കെഎല്‍ രാഹുലും സെഞ്ച്വറി സ്വന്തമാക്കിയത്രെ.

മറ്റൊരു ഇന്ത്യന്‍ താരം രോഹിത്ത് ശര്‍മ്മ 80 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തതായും റി്‌പ്പോര്‍ട്ട് ഉണ്ട്. ഇതിന് പുറമേ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ 76 പന്തില്‍ നിന്ന് പുറത്താകാതെ 54 റണ്‍സ് നേടിയെന്നും, മൊഹമ്മദ് സിറാജ് മത്സരത്തില്‍ 2 വിക്കറ്റുകള്‍ വീഴ്ത്തിയെന്നും ബിസിസിഐ ട്വീറ്റ് ചെയ്തിട്ടുണ്ട്.

കോഹ്ലിയുടെ നേതൃത്വത്തിലും രാഹുലിന്റെ നേതൃത്വത്തിലുമായി രണ്ട് ടീമുകളായാണ് ഇന്ത്യന്‍ താരങ്ങള്‍ ഇന്‍ട്രാ സ്‌ക്വാഡ് പരിശീലകന മത്സരത്തിന് ഇറങ്ങിയത്. ആദ്യ ദിനം തന്നെ റിഷഭ് പന്ത് വെടിക്കെട്ട് സെഞ്ച്വറിയും സ്വന്തമാക്കിയിരുന്നു.

കേവലം 94 പന്തുകളില്‍ 121 റണ്‍സെടുത്ത് പുറത്താവാതെ നിന്ന പന്താണ് ടോപ്പ് സ്‌കോറര്‍ ആയത്. 85 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും തിളങ്ങി. രോഹിത്തായിരുന്നു ഗില്ലിന് കൂട്ടായി ഓപ്പണറായത്.

രാഹുലിന്റെ ടീമിനായി 36 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശര്‍മ്മയാണ് തിളങ്ങിയത്. രാഹുലിന്റെ ടീമില്‍ കൂടുതലും വൃദ്ധിമാന്‍ സാഹ, ഹനുമ വിഹാരി അടക്കമുളല റിസര്‍വ് താരങ്ങളായിരുന്നു.

ജൂണ്‍ 18നാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കുന്നത്. ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് മത്സരം. ജൂണ്‍ 23 റിസര്‍വ് ഡേ ആയിരിക്കും. കളി സമനിലയില്‍ പിരിഞ്ഞാല്‍ രണ്ട് ടീമിനേയും വിജയിയായി പ്രഖ്യാപിക്കും. ഗ്രേഡ് 1 ഡ്യൂക്ക് ബോളാണ് മത്സരത്തിന് ഉപയോഗിക്കുക.

 

You Might Also Like