രഹാനയെ ഇന്ത്യന്‍ നായകനാക്കാന്‍ മുറവിളി

Image 3
CricketTeam India

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വമ്പന്‍ തോല്‍വി ഏറ്റവാങ്ങിയതിന് പിന്നാലെ നായകന്‍ വിരാട് കോഹ്ലിയെ നായക സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ അനുഭവം ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു ആവശ്യവുമായി നിരവധി പേര്‍ രംഗത്തെത്തിയിരിക്കുന്നത്.

മത്സരത്തില്‍ 227 റണ്‍സിന്റെ ഏകപക്ഷീയമായ തോല്‍വിയാണ് ഇന്ത്യക്കു നേരിട്ടത്. രണ്ടാമിന്നിങ്സില്‍ കോഹ്ലി 72 റണ്‍സുമായി പൊരുതിനോക്കിയെങ്കിലും ശുഭ്മാന്‍ ഗില്ലൊഴികെ (50) മറ്റാരും ചെറുത്തുനിന്നില്ല. മൂന്നൂ ടെസ്റ്റുകള്‍ക്കു ശേഷം കോഹ്ലി ഇന്ത്യയുടെ നായകസ്ഥാനത്തു തിരിച്ചെത്തിയ ടെസ്റ്റ് കൂടിയായിരുന്നു ഇത്.

കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ അദ്ദേഹം നാട്ടിലേക്കു മടങ്ങിയിരുന്നു. തുടര്‍ന്ന് അജിങ്ക്യ രഹാനെയായിരുന്നു ഇന്ത്യയെ നയിച്ചത്. പല പ്രമുഖ താരങ്ങളുടെയും അഭാവത്തിലും പരമ്പര 2-1ന് ഇന്ത്യക്കു നേടിത്തരാന്‍ അദ്ദേഹത്തിനു കഴിയുകയും ചെയ്തു.

നെറ്റ് ബൗളര്‍മാരേയും, ടി20 ബാറ്റ്സ്മാന്മാരേയും വെച്ചാണ് രഹാനെ ഓസ്ട്രേലിയയില്‍ വെച്ച് ഓസ്ട്രേലിയയെ തോല്‍പ്പിച്ചത്. ടോപ് ബൗളേഴ്സും ബാറ്റ്സ്മാന്മാരുമുണ്ടായിട്ടും ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാന്‍ കോഹ്ലിക്കായില്ല. ആദ്യം ന്യൂസിലാന്‍ഡില്‍, പിന്നെ ഓസ്ട്രേലിയയില്‍, ഇപ്പോള്‍ ഇന്ത്യയിലും കോഹ്ലിക്ക് കീഴില്‍ ടീം തോറ്റിരിക്കുന്നു എന്നതും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.


കോഹ്ലി നായകനായി തുടരുന്നതോടെ 4-0ന് ഇംഗ്ലണ്ടിനെതിരായ പരമ്പര ഇന്ത്യക്ക് നഷ്ടമായേക്കുമെന്നും വരെ വാദങ്ങള്‍ ഉയരുന്നു.

അതെസമയം ബാറ്റിങ്ങില്‍ മോശം ഫോമില്‍ രഹാനെ തുടരുന്ന സാഹചര്യത്തില്‍ രഹാനെയ്ക്ക് നേരേയും വിമര്‍ശനങ്ങള്‍ ശക്തമാണ്. രഹാനെ എന്ന ക്യാപ്റ്റനില്‍ തനിക്ക് വിഷയം രഹാനെ എന്ന ബാറ്റ്സ്മാനാണെന്നായിരുന്നു മഞ്ജരേക്കര്‍ പറഞ്ഞത്.