സിറ്റിക്ക് കിട്ടാൻ പോകുന്നത് മുട്ടൻ പണി! അന്വേഷണം പുനരാരംഭിക്കുന്നു

ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് യുവേഫനല്‍കിയ രണ്ട് വര്‍ഷത്തെ വിലക്ക്കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ഓഫ് സ്പോര്‍ട് നീക്കിയെങ്കിലും കൂടുതല്‍ വിമര്‍ശനങ്ങള്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളില്‍ നിന്നുംഉയര്‍ന്നിരുന്നു. എന്നാല്‍സിറ്റിയുടെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ അന്വേഷണങ്ങളുമായി പ്രീമിയര്‍ ലീഗ് മുന്നോട്ടുവന്നിരിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍സൂചിപ്പിക്കുന്നത്

കഴിഞ്ഞ തിങ്കളാഴ്ചയാണ് സിറ്റിക്കെതിരെ യുവേഫ ചുമത്തിയ രണ്ട് വര്‍ഷത്തെ വിലക്ക് നീക്കിയത്. ഇതോടെ അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗില്‍ തുടരാന്‍ സിറ്റിക്ക് കഴിയും. സിറ്റിക്കെതിരായി വന്ന യൂവേഫയുടെ ആരോപണങ്ങള്‍ തെളിയിക്കപ്പെടാത്തതിനാലും സമയബന്ധിതമല്ലാത്തതിനാലും സിഎഎസ് പാനല്‍ തള്ളിക്കളയുകയായിരുന്നു.

അതായത് അഞ്ച് വര്‍ഷത്തിന് മുമ്പേ നടന്ന ആരോപണങ്ങള്‍ക്ക് യൂവേഫക്ക് വിലക്ക് നല്‍കാനാവില്ലെന്നുമാണ് കോര്‍ട്ട് ഓഫ് അര്‍ബ്രിട്രേഷന്‍ ഓഫ് സ്പോര്‍ട്വിധിപ്രസ്താവനയില്‍ നിരീക്ഷിച്ചത്. എന്നാല്‍ പ്രീമിയര്‍ലീഗില്‍ ആരോപണങ്ങള്‍ അന്വേഷിക്കുന്നതില്‍ സമയബന്ധിതമായ ഒരു നിയന്ത്രങ്ങളുമില്ലാത്തതിനാല്‍ സിറ്റിയുടെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് കൂടുതല്‍ അന്വേഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

യുവേഫ വിലക്ക് നീങ്ങിയതോടെ സിറ്റി അടുത്ത സീസണിലേക്ക് കൂടുതല്‍ പണമിറക്കി താരങ്ങളെ വാങ്ങുവാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ പുതിയതായി പ്രീമിയര്‍ ലീഗിന്റെ അന്വേഷണം കൂടി വരുന്നതോടെ ക്ലബ്ബിന്റെ പ്രീമിയര്‍ ലീഗിലെ ഭാവി എങ്ങനെയായിരിക്കുമെന്ന് കണ്ടറിയേണ്ടി വരും. എന്തായാലും തിങ്കളാഴ്ച വന്ന പ്രീമിയര്‍ ലീഗ് അന്വേഷങ്ങളെക്കുറിച്ച് സിറ്റി ഇതു വരെ അഭിപ്രായപ്രകടനം നടത്തിയിട്ടില്ല

You Might Also Like