നികത്താനാവാത്ത പിഴവുകൾ, വീഡിയോ റഫറിക്ക് തെറ്റുപറ്റിയെന്ന് പ്രീമിയർ ലീഗ്

ഇന്നലെ നടന്ന പ്രീമിയർ ലീഗിലെ മൂന്നു മത്സരങ്ങളിലും വീഡിയോ റഫറിയിങ്ങിൽ തെറ്റുകൾ സംഭവിച്ചുവെന്നു വ്യക്തമാക്കി പ്രീമിയർ ലീഗ്. മാഞ്ചസ്റ്റർ യുണൈറ്റഡിനും സതാംപ്ടണും അനുകൂലമായി പെനാൽട്ടി നൽകിയതും ടോട്ടനം ഹോസ്പറിനു പെനാൽട്ടി നിഷേധിച്ചതുമെല്ലാം വീഡിയോ റഫറിക്കു സംഭവിച്ച പിഴവുകൾ ആയിരുന്നുവെന്ന് പ്രീമിയർ ലീഗ് വ്യക്തമാക്കി.
ബ്രൂണോ ഫെർണാണ്ടസിനെ ആസ്റ്റൺ വില്ല താരം ഫൗൾ ചെയ്തതിനാണു യുണൈറ്റഡിനു പെനാൽട്ടി ലഭിച്ചത്. എന്നാൽ ഫെർണാണ്ടസാണു ഫൗൾ ചെയ്തതെന്ന് പ്രീമിയർ ലീഗ് വ്യക്തമാക്കി. സതാംപ്ടണും എവർട്ടണും തമ്മിൽ നടന്ന മത്സരത്തിൽ ഗോമസ് സൈന്റ്സ് താരം വാർഡ് പ്രൗസിനെ ഗോമസ് വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി തെറ്റായ തീരുമാനമാണെന്നും പ്രീമിയർ ലീഗ് സമ്മതിച്ചു.
The Premier League has told BBC Match of the Day that incorrect penalty decisions were made by the VAR in all three of Thursday's games.
— BBC Sport (@BBCSport) July 10, 2020
Full story: https://t.co/d5dLYHNzN7 pic.twitter.com/32HoirsNqs
നേരെ വിപരീതമാണ് ടോട്ടനവും ബോൺമൗത്തും തമ്മിലുള്ള മത്സരത്തിൽ സംഭവിച്ചത്. മത്സരത്തിൽ ഹാരി കേനിനെ ബോക്സിൽ വീഴ്ത്തിയതിനു സ്പർസിനു പെനാൽട്ടി ലഭിക്കേണ്ടതായിരുന്നു എന്നും പക്ഷേ വീഡിയോ റഫറി അതു പരിശോധിച്ച് തെറ്റായ തീരുമാനമാണ് എടുത്തതെന്നും പ്രീമിയർ ലീഗ് വെളിപ്പെടുത്തി.
ഏറെ വിവാദമുയർത്തുന്ന കാര്യങ്ങളാണ് പ്രീമിയർ ലീഗിന്റെ വെളിപ്പെടുത്തൽ. റഫറിയിംഗ് പിഴവുകൾ പരിഹരിക്കാനുള്ള വീഡിയോ റഫറിയിംഗ് സംവിധാനത്തിന്റെ ആധികാരികത തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. മത്സരങ്ങൾക്കു ശേഷം മൊറീന്യോ രൂക്ഷ വിമർശനവും നടത്തിയിരുന്നു.