സെർബിയക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലെ അപ്രതീക്ഷിത സമനിലക്കു ശേഷം ലക്സംബർഗിനെതിരെ ഇന്ന് വീണ്ടും കളക്കളത്തിലേക്കിറങ്ങുകയാണ് പോർച്ചുഗൽ. വിവാദമായ സെർബിയക്കെതിരായ സമനിലക്കു ശേഷം വിജയം മാത്രമാണ് പോർച്ചുഗൽ ലക്ഷ്യമിടുന്നത്. അവസാന നിമിഷത്തിൽ ക്രിസ്ത്യാനോ റൊണാൾഡോ നേടിയ വിജയഗോൾ ഗോൾവര കടന്നിട്ടില്ലെന്ന റഫറിയുടെ തീരുമാനമാണ് മത്സരത്തെ കൂടുതൽ വിവാദത്തിലേക്ക് തള്ളിവിട്ടത്.
റഫറിയുടെ വിവാദമായ തീരുമാനത്തിൽ ക്രിസ്ത്യാനോ റൊണാൾഡോ രോഷാകുലനായി കളിക്കളത്തിൽ തന്നെ തൻ്റെ ആംബാൻഡ് വലിച്ചെറിഞ്ഞാണ് തൻ്റെ പ്രതിഷേധമറിയിച്ചത്. അസർബൈജാനെതിരെയും സെർബിയക്കെതിരെയും ഗോൾ നേടാനാവാത്തതിന്റെ നിരാശയും താരത്തിനുണ്ടായിരുന്നു. നിലവിൽ 102 ഗോളുകളുമായി അന്താരാഷ്ട്ര ഗോൾവേട്ടക്കാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ക്രിസ്ത്യാനോ. ഇനി ഏഴു ഗോളുകൾ കൂടി നേടിയാൽ ഇറാനിയൻ താരം അലി ദേയിയുടെ റെക്കോർഡ് ക്രിസ്ത്യാനോക്കു മറികടക്കാനായേക്കും.
A Seleção entra hoje em campo! Queremos os 3⃣ pontos! Vamos todos. #VamosComTudo!
🇱🇺🆚🇵🇹
⌚ 19h45
🏟 Josy Barthel
📺 @RTP1 #TeamPortugal returns to the pitch today! We want the 3⃣ points! pic.twitter.com/0GkG7WBH0G— Portugal (@selecaoportugal) March 30, 2021
റെക്കോർഡ് വളരെ വേഗം മറികടക്കാൻ ലക്സംബർഗിനെതിരെയും ക്രിസ്ത്യാനോ ഇറങ്ങുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് രാത്രി 12.15നാണ് മത്സരം നടക്കാനിരിക്കുന്നത്. ലക്‌സംബർഗിൽ വെച്ചു സ്റ്റേഡ് ജോസി ബാർത്തൽ സ്റ്റേഡിയത്തിൽ വെച്ചാണ് പോരാട്ടം നടക്കുക. സിറ്റി താരം റൂബൻ ഡയസും യുണൈറ്റഡ് സൂപ്പർതാരം ബ്രൂണോ ഫെർണാണ്ടസും പോർച്ചുഗലിൽ അണി നിരന്നേക്കും. ചെറിയ പരിക്കിന്റെ അസ്വസ്ഥതകൾ ഉള്ളതിനാൽ ക്രിസ്ത്യാനോ സ്റ്റാർട്ട് ചെയ്യാനുള്ള സാധ്യത സംശയത്തിന്റെ നിഴലിലാണുള്ളത്.
സാധ്യതാ ലൈനപ്പ് :
ലക്‌സംബർഗ് :- ആന്തണി മോറിസ്, എനസ് മഹ്മുതോവിച്ച്, മാക്സിം ചാനോട്ട്,ലോറൻറ് ജാൻസ്, മാർവിൻ സാന്റോസ്,ലിയാൻഡ്രോ ബാരെയ്‌രോ,ക്രിസ്റ്റോഫർ മാർട്ടിൻസ് ഒലിവർ തിൽ,വിൻസെന്റ് തിൽ,ഡാനിയേൽ സിനാനി,ജഴ്സൺ റോഡ്രിഗസ്.
പോർച്ചുഗൽ :- ആന്തണി ലോപ്പസ്, ജാവോ ക്യാൻസലോ,ജോസെ ഫോന്റെ, റൂബൻ ഡയസ്, സെഡ്രിക് സോറസ്, ജാവോ പലീഞ്ഞ,ബ്രൂണോ ഫെർണാണ്ടസ്, ഡാനിലോ പേരെര, ജാവോ ഫെലിക്സ്, ആന്ദ്രേ സിൽവ,ഡിയോഗോ ജോട്ട