പടുകൂറ്റന്‍ ജയവുമായി പാകിസ്ഥാനും, നെതര്‍ലന്‍ഡ് കുരുതി

നെതര്‍ലന്‍ഡ്സിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി പാകിസ്ഥാന്‍. രണ്ടാം ഏകദിനത്തില്‍ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് പാകിസ്ഥാന്‍ സ്വന്തമാക്കയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ നെതര്‍ലന്‍ഡ് 44.1 ഓവറില്‍ 186ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 33.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.

ഫോമിലേക്ക് തിരിച്ചെത്തിയ മുഹമ്മദ് റിസ്വാന്‍ (69), ക്യാപ്റ്റന്‍ ബാബര്‍ അസം (57), അഖ സല്‍മാന്‍ (50) എന്നിവരാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. മോശം തുടക്കമായിരുന്നു പാകിസ്ഥാന്. സ്‌കോര്‍ബോര്‍ഡില്‍ 11 റണ്‍സുള്ളപ്പോള്‍ ഫഖര്‍ സമാന്‍ (3), ഇമാം ഉല്‍ ഹഖ് (6) എന്നിവര നഷ്ടമായി.

പിന്നീട് ഒത്തുചേര്‍ന്നാണ് വിജയത്തിനുള്ള അടിത്തറ പാകിയത്. ഇരുവരും 88 റണ്‍സ് കൂട്ടിചേര്‍ത്തു. ബാബര്‍ പുറത്തായെങ്കിലും സല്‍മാനൊപ്പം ചേര്‍ന്ന് റിസ്വാന്‍ സന്ദര്‍ശരെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും 92 റണ്‍സാണ് കൂട്ടിചേര്‍ത്തത്.

നേരത്തെ ഹാരിസ് റൗഫ്, മുഹമ്മദ് നവാസ് എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനമാണ് നെതര്‍ലന്‍ഡ് ബാറ്റിംഗ് നിരയുടെ നടുവൊടിച്ചത്. നസീം ഷാ രണ്ട് വിക്കറ്റ് വീഴ്ത്തി. ഒരുഘട്ടത്തില്‍ മൂന്നിന് എട്ട് എന്ന നിലയിലായിരുന്നു നെതര്‍ലന്‍ഡ്സ്.എന്നാല്‍ ബാസ് ഡി ലീഡെ (89), ടോം കൂപ്പര്‍ (66) എന്നിവര്‍ കൂട്ടിചേര്‍ത്ത 107 റണ്‍സ് തുണയാകുമെന്ന് തോന്നിച്ചു. എന്നാല്‍ ഇരുവരും പുറത്തായതോടെ ടീം തകര്‍ന്നു. 13 റണ്‍സ് നേടിയ വാന്‍ ബീക്കാണ് രണ്ടക്കം കണ്ട മറ്റൊരു ബാറ്റ്സ്മാന്‍.

ആദ്യ ഏകദിനത്തില്‍ 16 റണ്‍സിനായിരുന്നു പാകിസ്ഥാന്റെ ജയം. മൂന്നാം മത്സരം ഞായാഴ്ച്ച നടക്കും.

 

You Might Also Like