ഇസ്രയേലില്‍ നാണം കെട്ടു, ഒസ്വാള്‍ഡോയ്ക്ക് സംഭവിച്ചത്

ബ്ലാസ്റ്റേഴ്സുമായി കരാര്‍ ഒപ്പിട്ട ശേഷം പിന്‍വാങ്ങിയ കൊളംമ്പിയന്‍ താരം ഒസ്വാള്‍ഡോ ഹെന്‍ക്വിസിന് ഇസ്രായേലില്‍ തൊട്ടതെല്ലാം പിഴക്കുകയാണ്. ഇസ്രായേലില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും തന്റെ ക്ലബ് ബെനേയ് സ്‌കാനിറ്റി കൂറ്റന്‍ തോല്‍വിയാണ് ഏറ്റുവാങ്ങിയിരിക്കുന്നത. അവസാനം നടന്ന മത്സരത്തില്‍ ഈ രണ്ടാം ഡിവിഷന്‍ ക്ലബ് 7-0ത്തിനായിരുന്നു തോറ്റത്.

ഇതോടെ പ്രതിരോധ താരമെന്ന നിലയില്‍ ഒസ്വാള്‍ഡോ ഇസ്രായേലില്‍ വന്‍ വിമര്‍ശനമാണ് ഏറ്റുവാങ്ങുന്നത്. നേരത്തെ ആദ്യ മത്സരത്തില്‍ തന്നെ തന്റെ ടീം 3-0ത്തിന് തോല്‍ക്കുകയായിരുന്നു. ഇതോടെ ഹെന്‍ക്വിസിന്റെ വീഴ്ച്ച ആഘോഷമാക്കുകയാണ് ബ്ലാസ്റ്റേഴ്സ് ആരാധകര്‍.

#WELCOME_OSWALDO_HENRIQUEZהבלם אוסבלדו אנריקס חתם על חוזה לשנה עם אופציה לשנה נוספתاللاعب اوزفالدو انريكيز يوقع عقدًا لمدة عام مع امكانية التمديد لعام اخر .

Posted by Bnei Sakhnin F.C. on Tuesday, August 18, 2020

ഇന്ത്യയിലെ കോവിഡ് മഹാമാരിയുടെ വ്യാപനം പേടിച്ചാണത്രെ ഹെന്‍ക്വസ് ബ്ലാസ്റ്റേഴ്‌സുമായുളള കരാര്‍ ഉപേക്ഷിച്ചത്. ഇന്ത്യയില്‍ കോവിഡ് മഹാമാരി പടര്‍ന്ന് പിടിയ്ക്കുന്നത് ഏറെ ആശങ്കയോടെയാണത്രെ താരം കണ്ടത്. ഇതോടെയാണ് ബ്ലാസ്റ്റേഴ്‌സുമായുളള കരാര്‍ റദ്ദാക്കാന്‍ കൊളംമ്പിയന്‍ താരം തീരുമാനിച്ചത്.

ഏറ്റവും രസകരമായ കാര്യം ഹെന്‍ക്വിസ് ഇസ്രായേല്‍ ക്ലബുമായി കരാര്‍ ഒപ്പിടുന്നത് വരെ കിബു വികൂന നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസുകളില്‍ വരെ പങ്കെടുത്തിരുന്നത്രെ.

കൊളംമ്പിയയിലെ പ്രധാന ക്ലബായ മില്ലേനറീസ് അക്കാദമിയിലൂടെ വര്‍ന്നു വന്ന താരം മില്ലേനറിസ് സീനിയര്‍ ടീമില്‍ ഒന്‍പത് വര്‍ഷത്തോളം ബൂട്ടുകെട്ടി. 126 മത്സരങ്ങളാണ് മില്ലേനറീസില്‍ ഹെന്റിക്വസ് കളിച്ചത്. അഞ്ച് ഗോളും നേടിയിരുന്നു. അവിടെ നിന്നാണ് താരം തട്ടകം ബ്രസീലിലേക്ക് മാറ്റുന്നത്.

ബ്രസീല്‍ ഫസ്റ്റ് ഡിവിഷന്‍ ക്ലബായ സ്പോര്‍ട്ട് റിസിഫില്‍ 26 മത്സരവും പ്രശസ്ത ബ്രസീല്‍ ക്ലബ് വാസ്‌കോഡ ഗാമയില്‍ 37 മത്സരവും ഈ താരം കളിച്ചു. ഓരോ ഗോള്‍ വീതവും രണ്ട് ക്ലബിലും താരം നേടിയിട്ടുണ്ട്.

You Might Also Like