ഷാക്കിബിന്റെ അസംബന്ധം സഹിക്കാനാകില്ല, കരിയര്‍ ഉപേക്ഷിച്ച് ബംഗ്ലാ അമ്പയര്‍

Image 3
CricketCricket News

കഴിഞ്ഞ ആഴ്ച്ചകളില്‍ ബംഗ്ലാദേശ് ക്രിക്കറ്റില്‍ നിന്ന് പുറത്ത് വന്ന വാര്‍ത്തകള്‍ ക്രിക്കറ്റ് ലോകത്തിന് ഞെട്ടലുളവാക്കുന്നതായിരുന്നു. ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍മാരായ ഷാക്കിബ് അല്‍ ഹസനും മഹമദുള്ളയും ധാക്കാ പ്രീമിയര്‍ ലീഗിനിടെ അമ്പയറിംഗ് തീരുമാനം അനുസരിക്കാതെ കാട്ടികൂട്ടിയ കോപ്രായങ്ങളായിരുന്നു ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്.

എന്നാല്‍ ഇരുവരുടേയും പ്രവര്‍ത്തിയില്‍ അസംതൃപ്തി പരസ്യമാക്കി ഒരു അമ്പയര്‍ തന്റെ കരിയര്‍ തന്നെ ഉപേക്ഷിച്ചിരിക്കുകയാണ്. ഐസിസി എമേജിംഗ് പാനല്‍ അംഗമായ ബംഗ്ലാദേശി അമ്പയര്‍ മുനീറുസ്സലാമാണ് അമ്പയറിംഗ് ജോലി തന്നെ ഉപേക്ഷിച്ചത്. ബംഗ്ലദേശ് അമ്പയര്‍മാരില്‍ ഭാവി വാഗ്ദാനമായി വിലയിരുത്തപ്പെട്ട അമ്പയറായിരുന്നു മുനീറുസ്സമാന്‍.

എനിക്ക് മതിയായി, ഇനിയൊരിക്കലും അമ്പയറിംഗ് ജോലി ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിയ്ക്ക് എന്നെ കുറിച്ച് സ്വന്തം അഭിമാനമുണ്ട്. അമ്പയര്‍മാര്‍ക്ക് തെറ്റ് പറ്റാറുണ്ട്. എന്നാല്‍ അതിന് ഇത്തരത്തില്‍ പെരുമാറിയാല്‍ അതൊരിക്കലും അംഗീകരിക്കാനാകില്ല. കാരണം വെറും പണത്തിന് വേണ്ടി മാത്രമല്ല ഞാന്‍ ഈ ജോലി ചെയ്യുന്നത്’ മുനീറുസ്സലാം ക്രിക്ക് ബസിനോട് പറഞ്ഞു.

തനിയ്ക്ക് ഭാഗ്യവശാല്‍ ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നിട്ടില്ല എന്നത് സത്യമാണ് എന്നാല്‍ ആര്‍ക്കറിയാം അടുത്ത മത്സരത്തില്‍ ഇതേ അപമാനം എന്നേയും കാത്തിരിക്കുന്നുണ്ട് എന്ന്ത്. അതിനാല്‍ അടുത്ത മത്സരത്തില്‍ എന്ത് സംഭവിക്കും എന്നാലോചിച്ച് എനിക്ക് ഉറക്കം കളയാന്‍ താല്‍പര്യമില്ല’ മുനീറസ്സലാം കൂട്ടിചേര്‍ത്തു.

നേരത്തെ ഷാക്കിബ് അല്‍ ഹസന്‍ അമ്പയര്‍ ഇമ്രാന്‍ പര്‍വീന്‍ എല്‍ബി അപ്പീല്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ധാക്ക പ്രീമിയര്‍ ലീഗില്‍ സ്റ്റംമ്പ് അടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇതോടെ ഷാക്കിബിനെ മൂന്ന് മത്സരങ്ങളില്‍ നിന്ന് വിലക്കുകയും അഞ്ച് ലക്ഷം ബംഗ്ലാദേശി രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു.

ഈ ടൂര്‍ണമെന്റില്‍ തന്നെയാണ് മഹമ്മദുള്ളയ്ക്കും 20,000 രൂപ പിഴ ചുമത്തപ്പെട്ടത്. അമ്പയറുടെ തീരുമാനത്തില്‍ പ്രകോപിതനായി അദ്ദേഹത്തെ ചീത്ത വിളിച്ചതിനാണ് മഹമദുളള ചീത്ത കേട്ടത്.