ഖത്തര്‍ ലോകകപ്പ് നേടിയ അര്‍ജന്റീന സൂപ്പര്‍ താരത്തിനെതിരെ ലൈംഗിക പീഡനാരോപണം

ഖത്തറില്‍ ലോകകപ്പ് നേടിയതിന്റെ ആഘോഷങ്ങള്‍ അര്‍ജന്റീന ടീം ഇപ്പോഴും തുടരുകയാണല്ലോ. അതിനിടെ ഈ നേട്ടത്തിന് മുകളില്‍ കരിനിഴല്‍ വീഴ്ത്തി സ്‌ക്വാഡിലെ പ്രധാന താരത്തിനെതിരെ ലൈംഗികപീഡനാരോപണം. അര്‍ജന്റീനയുടെ റൈറ്റ്ബാക്കായി കളിക്കുന്ന സ്പാനിഷ് ക്ലബായ സെവിയ്യയുടെ താരം ഗോണ്‍സാലോ മോണ്ടിയലാണ് ബലാത്സംഗം നടത്തിയെന്ന ആരോപണം നേടുന്നത്.

മുണ്ടോ ഡീപോര്‍റ്റീവോ പുറത്തു വിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇരുപത്തിയാറുകാരനായ താരം 2019ല്‍ ലൈംഗികപീഡനം നടത്തിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ആ സമയത്ത് അര്‍ജന്റീനിയന്‍ ക്ലബായ റിവര്‍പ്ലേറ്റില്‍ കളിക്കുകയായിരുന്നു മോണ്ടിയാല്‍. താരത്തിന്റെ ഇരുപത്തിരണ്ടാം പിറന്നാളാഘോത്തിന്റെ ഇടയിലാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഈയടുത്ത് ഇതിന്റെ പേരില്‍ മോണ്ടിയലിന്റെ അമ്മയും താരവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ചിലരും ഭീഷണി മുഴക്കിയതാണ് പരാതി വീണ്ടും ഉയര്‍ന്നു വരാന്‍ കാരണമായത്. അതേസമയം അങ്ങിനെയൊരു പരാതി അര്‍ജന്റീനയിലെ ഒരു കോടതിയിലും നിലനില്‍ക്കുന്നില്ലെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അടുത്ത ദിവസങ്ങളിലെ ഇത് സംബന്ധിച്ച് വ്യക്തത വരൂ.

കഴിഞ്ഞ ഏതാനും മാസങ്ങളില്‍ ഫുട്‌ബോള്‍ ലോകത്ത് നിന്നും ലൈംഗികപീഡനവുമായി ബന്ധപ്പെട്ട ആരോപണം നേരിടുന്ന മൂന്നാമത്തെ താരമാണ് മോണ്ടിയാല്‍. മുന്‍ ബാഴ്സലോണ താരം ഡാനി ആല്‍വാസ്, പിഎസ്ജിയുടെ മൊറോക്കന്‍ താരം ഹക്കിമി എന്നിവരാണ് മറ്റു താരങ്ങള്‍. ഇതില്‍ ഡാനി ആല്‍വസ് ഇപ്പോള്‍ ജയിലിലാണുള്ളത്.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ മൂന്നു കിരീടങ്ങള്‍ നേടിയ അര്‍ജന്റീന ടീമിലെ പ്രധാന താരമാണ് മോണ്ടിയാല്‍. ഫ്രാന്‍സിനെതിരെ നടന്ന ഫൈനലില്‍ അര്‍ജന്റീനയെ വിജയത്തിലെത്തിച്ച പെനാല്‍റ്റി കിക്ക് താരമാണ് എടുത്തത്. കഴിഞ്ഞ ദിവസം അര്‍ജന്റീനയും കുറസാവോയും തമ്മില്‍ നടന്ന സൗഹൃദ മത്സരത്തില്‍ ടീമിന്റെ ഏഴാമത്തെ ഗോള്‍ നേടിയതും മോണ്ടിയല്‍ആയിരുന്നു.

You Might Also Like