13 തവണയും ഐപിഎല്ലില്‍ ആരും സ്വന്തമാക്കിയില്ല, ബംഗ്ലാ സൂപ്പര്‍ താരം ചെയ്തത്

Image 3
CricketTeam India

ഐപിഎല്‍ കളിക്കണമെന്ന ആഗ്രഹം സ്വപ്‌നം പോലെ കൊണ്ട് നടന്ന താരമാണ് ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഷ്ഫിഖര്‍ റഹീം. കഴിഞ്ഞ 13 സീസണിലും ഐപിഎല്‍ പ്രവേശനത്തിനായി പേര് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഒരു ടീം പോലും മുഷ്ഫിഖിനെ സ്വന്തമാക്കാന്‍ തയ്യാറായില്ല.

ഇതോടെ ഇത്തവണത്തെ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്യാതെ ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഷ്ഫിഖര്‍ റഹീം പിന്മാറുകയായിരുന്നു. മുന്‍പ് 13 തവണ രജിസ്റ്റര്‍ ചെയ്തപ്പോഴും തന്നെ തിരിഞ്ഞ് നോക്കാത്ത ഐപിഎല്ലില്‍ ഇനിയും രജിസ്റ്റര്‍ ചെയത് ഫീസ് നഷ്ടപ്പെടുത്തേണ്ടെനനാണ് താരം തീരുമാനിച്ചത്.

ഫെബ്രുവരി 18ന് ചെന്നൈയിലാണ് ഇക്കുറി ഐപിഎല്‍ ലേലം നടക്കുക. ഈ വര്‍ഷം ഏപ്രില്‍ 11ന് ആണ് ലീഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. വിജയ് ഹസാരെ ട്രോഫിക്കും വനിതാ ഏകദിന ടൂര്‍ണമെന്റിനും ശേഷം ഐപിഎല്‍ നടത്താനാണ് ബിസിസിഐ ശ്രമിക്കുന്നത്. ഏപ്രില്‍ 11ന് ആരംഭിച്ച് ജൂണ്‍ അഞ്ചിനോ ആറിനോ ഫൈനല്‍ നടത്താന്‍ കഴിയുന്ന വിധം മത്സര ക്രമം തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ പരമ്പര മാര്‍ച്ചിലാണ് അവസാനിക്കുക. അതിനു ശേഷം താരങ്ങള്‍ക്ക് ആവശ്യമായ വിശ്രമം ലഭിക്കുമെന്നും ഐപിഎലിനൊരുങ്ങാന്‍ കഴിയുമെന്നും ബിസിസിഐ കണക്കുകൂട്ടുന്നു. ഗവേണിംഗ് കമ്മറ്റിയില്‍ ഔദ്യോഗിക തീരുമാനം എടുക്കും.