മുംബൈയെ കിരീടങ്ങളിലെത്തിച്ചത് ആ കുറുക്കന്റെ തന്ത്രം, അധികമാരും അറിയാത്ത രഹസ്യം

ശരത് കടല്‍മഞ്ഞന്‍

രോഹിത്, ഡീ കോക്ക്, സൂര്യ കുമാര്‍, ഇഷാന്‍ കിഷന്‍, പൊള്ളാര്‍ഡ്, ഹാര്‍ദിക്, കൃനാല്‍, രാഹുല്‍ ചാഹര്‍, ബോള്‍ട്, ഭുംറ ഇവരൊക്കെ ഉള്‍പ്പെട്ട ഒരു ടീം തുടര്‍ ചാമ്പ്യന്‍മാര്‍ ആവുന്നതില്‍ അത്ഭുതപെടേണ്ട കാര്യമൊന്നുമില്ല,,, നല്ല കളിക്കാരും നല്ല മാനേജ്‌മെന്റും ഐ പി എല്‍ ല്‍ മറ്റു ടീമുകളെ വ്യത്യസ്തമാക്കുന്നു,,,,

വിലപിടിപ്പുള്ള താരങ്ങള്‍ക്കു പിന്നാലെ പോവാതെ 10കോടിക്ക് മുകളില്‍ ഒരു താരത്തെയും മുംബൈ 13 സീസണുകളിലും വാങ്ങിച്ചിട്ടില്ല. അതൊക്കെ ഒരു മേന്മയായി നിലനില്‍ക്കുന്നു. 10ലക്ഷത്തിനും ഇരുപതു ലക്ഷത്തിനും ഹാര്‍ദിക്, ഭുംറ എന്നിവരെ ടീമിലെടുത്തു ഒരു പക്ഷെ ഒരു ലേലത്തിലേക്കു ഇരുവരെയും പരിഗണിച്ചാല്‍ റെക്കോര്‍ഡ് തുക ഉറപ്പാണ്. മാനേജ് മെന്റിന്റെ കഴിവ് അതാണ്. താരങ്ങള്‍ക്കു സ്വാതന്ത്ര്യം അനുവദിക്കുക അവരുടെ കഴിവ് മെച്ചപ്പെടുത്തുവാന്‍ മികച്ച താരങ്ങളെ തന്നെ കോച്ചുകളായി കൊണ്ട് വരുക. ഇതെല്ലാം എല്ലാവര്‍ക്കും അറിയുന്ന കാര്യങ്ങളാണ്. പക്ഷെ അധികമാരുടെയും ശ്രദ്ധയില്‍ പെടാത്ത ഒരു വിശകലനവുമായാണ് ഇന്ന് ഞാന്‍ നിങ്ങളുടെ മുമ്പില്‍ എത്തിയിരിക്കുന്നത്.

സച്ചിന്‍ vs വാസ്, സേവാഗ് vs ബ്രാക്കന്‍ or ജോണ്‍സണ്‍, കോഹ്ലി vs ബോള്‍ട്ട്, ദ്രാവിഡ് vs വാസ്,,, ഇന്ത്യന്‍ ബാറ്റസ്മാന്മാര്‍ ഇടതു കയ്യന്‍ പേസ് ബൗളര്‍മാര്‍ക്കെതിരെ എന്നും പുറകില്‍ തന്നെയാണ്. പ്രത്യേകിച്ചു ഇന്ത്യന്‍ വലതു കയ്യന്‍ ബാറ്റസ്മാനമാര്‍. ഇന്ത്യയില്‍ ഏകദേശം 80ശതമാനം കളിക്കാരും വലതു കയ്യന്മാരുമാണ്.

ഐ പി എല്ലില്‍ ഏഴ് ഇന്ത്യന്‍ താരങ്ങള്‍ നിര്‍ബന്ധമായും ആദ്യ 11ല്‍ ഉണ്ടാവണം എന്നാ നിയമം ഉള്ളത് കൊണ്ട് എതിര്‍ ടീമില്‍ മികച്ച രീതിയില്‍ എറിയുന്ന ഒരു ഇടതു കയ്യന്‍ ബൗളര്‍ ഉണ്ടെങ്കില്‍ കാര്യങ്ങള്‍ വളരെ എളുപ്പമായിരിക്കും. അധികമാരുടെയും ശ്രദ്ധയില്‍ പെടാത്ത ഒരു ബുദ്ധിരാക്ഷസന്റെ കൂര്‍മ ബുദ്ധിയില്‍ തെളിഞ്ഞ ഒരു കാര്യമാണിത്. അവിടന്ന് ഇങ്ങോട്ട് ആണ് മുംബൈയുടെ ജൈത്ര യാത്ര തുടങ്ങിയത്.

ആദ്യ സീസണ്‍ മുതല്‍ തന്നെ ഒരു ഇടതു കയ്യന്‍ പേസര്‍ മുംബൈയില്‍ ഉണ്ടാവും. ആശിഷ് നെഹ്ര, സഹീര്‍ ഖാന്‍, ജെയിംസ് ഫ്രാങ്ക്ളിന്‍, കോറി അന്‍ഡേഴ്‌സണ്‍, മിച്ചല്‍ ജോണ്‍സന്‍, മഗ്ലനാഗന്‍, മുസ്തിഫിസുര്‍, സ്രാന്‍, ബോള്‍ട്ട്. ഈ സീസണില്‍ അര്‍ജുന്‍. ഇതില്‍ വീണു പോയവരുമുണ്ട് പക്ഷെ ചരിത്രം കൊയ്ത കഥകള്‍ ഇവര്‍ക്കു പറയാന്‍ ഉണ്ട് നിരവധി. 113 വിക്കറ്റുകളാണ് ഇവര്‍ എല്ലാം ചേര്‍ന്നു മുംബൈക്ക് വേണ്ടി വീഴ്ത്തിയത്. അതില്‍ 87 എണ്ണവും വലതു കയ്യന്‍ ബാറ്റ്‌സ്ന്മാരാണ് ഇരയായത്. അവിടെയാണ് ഈ പദ്ധതി എത്രത്തോളം വിജയകരമായി എന്ന് നമുക്ക് മനസിലാവുന്നത്

2013ലെ ജോണ്‍സന്‍, 2020ലെ ബോള്‍ട്ട് ഇവര്‍ ചുമ്മാ തീ ആയിരുന്നു കൂട്ടിനു ഇരുവര്‍ക്കും മലിംഗ & ബുമ്ര എന്ന വലതു കയ്യന്മാരും. സ്രാന്‍, മുസ്തിഫിസുര്‍ എന്നിവര്‍ ഒരു സീസണ്‍ മാത്രം കളിച്ച് മടങ്ങി എങ്കിലും വിജയങ്ങളില്‍ അവരുടെ മുഖ്യ പങ്കു വഹിച്ചിരുന്നു.

കഴിഞ്ഞ സീസണില്‍ ബോള്‍ട് നേടിയ വിക്കറ്റ് കള്‍ എത്രത്തോളം കിരീടം നില നിര്‍ത്താന്‍ മുംബൈയെ സഹായിച്ചു എന്നത് മാത്രം ചിന്തിച്ചാല്‍ മതി. 2012 വരെ കപ്പ് കിട്ടാത്ത മുംബൈ മെനഞ്ഞ തന്ത്രങ്ങളില്‍ പ്രധാനപ്പെട്ടത് ഇതായിരുന്നു.

മുകളില്‍ പറഞ്ഞ ബൗളര്‍ മാര്‍ക്കു മൂര്‍ച്ചയെകൂട്ടുവാന്‍ ഷെയിന്‍ ബോണ്ട് എന്ന അധികായകനും. കൂട്ടിനു പല സീസണുകളില്‍ നിന്നായി പോണ്ടിങ്, ജയവര്‍ധന, ജോന്റി റോഡ്‌സ്, സഹീര്‍ തുടങ്ങിയ മഹാന്മാരും സച്ചിന്‍ എന്ന ബ്രാന്‍ഡും, രോഹിത് എന്ന നായകനും

ഇത്തവണ അര്‍ജുന്‍ ടീമിലുണ്ട് ഇടതു കയ്യന്‍ പേസര്‍ ആയിട്ട്,,, മികച്ച കളി പുറത്തെടുക്കുമെന്ന് വിശ്വസിക്കുന്നു. പക്ഷെ ആരെ മാറ്റി പകരം കളിപ്പിക്കും എന്നത് മാത്രമാണ് പ്രധാന പ്രശനം. ഒരു പക്ഷെ ഇത് തന്നെയല്ലേ ഈ ടീമിന്റെ വിജയവും……!

മുകളില്‍ കുറെ പേരുകള്‍ പറഞ്ഞിരുന്നു പക്ഷെ വിട്ടുപോയ ഒരാളുണ്ട്,, ഈ തന്ത്രം മെനഞ്ഞ സൂത്രശാലിയായ കുറുക്കന്‍ അത് മറ്റാരും അല്ല നമ്മുടെ സ്വന്തം അനില്‍ കുംബ്ലെ.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like