കാത്തിരുന്ന വാര്‍ത്തയെത്തി, അവന്‍ ടീമിലേക്ക് തിരികെയെത്തുന്നു

ഒടുവില്‍ പാക് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന വാര്‍ത്തയെത്തി. സൂപ്പര്‍ താരം മുഹമ്മദ് ആമിര്‍ അന്താരാഷ്ട്ര ക്രി്ക്കറ്റിലേക്ക് മടങ്ങിയെത്തുന്നു. ആമിര്‍ തന്നെയാണ് ഇക്കാര്യം ക്രിക്കറ്റ് ലോകത്തെ അറിയിച്ചത്.

താന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുവാന്‍ ഉടന്‍ സാധ്യതയുണ്ടെന്നാണ് മുഹമ്മദ് ആമിര്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് പാക് ക്രിക്കറ്റ് ബോര്‍ഡുമായി ഉരസി ആമിര്‍ 28ാം വയസ്സില്‍ തന്നെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പിന്‍വാങ്ങിയത്. ഇതിനിടെ ഇംഗ്ലീഷ് പൗരത്വം സ്വീകരിച്ച് ഐപിഎല്‍ അടക്കമുളള ഫ്രാഞ്ചസി ലീഗുകളില്‍ കളിക്കാന്‍ ആമിര്‍ നീക്കം നടത്തുകയും ചെയ്തിരുന്നു.

എന്നാല്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് താരത്തെ തിരികെയെത്തിക്കാന്‍ വീണ്ടും നീക്കം നടത്തുകയായിരുന്നു. പിസിബി സിഇഒ വസീം ഖാനാണ് ആമിറിനെ പാക് ടീമിലേക്ക് തിരികെയെത്തിക്കാനുളള ചരടുവലികള്‍ നേരിട്ട് നടത്തുന്നത്. താന്‍ ആമിറുമായി ചര്‍ച്ചകള്‍ നടത്തുകയാണെന്നും വിചാരിച്ച പോലെ കാര്യങ്ങള്‍ നടന്നാല്‍ പാക്കിസ്ഥാന്‍ ടീമില്‍ താന്‍ വീണ്ടുമെത്തുമെന്ന് മുഹമ്മദ് അമീര്‍ പറഞ്ഞു.

പാക്കിസ്ഥാന്‍ ടീം മാനേജ്‌മെന്റും കോച്ച് മിസ്ബാഹുള്‍ ഹക്കുമായി തെറ്റിയാണ് അമീര്‍ തന്റെ 29ാം വയസ്സില്‍ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. ഈ മാനേജ്‌മെന്റ് മാറിയാല്‍ താന്‍ തിരികെ എത്താമെന്നും താരം അന്ന് പറഞ്ഞിരുന്നു.

താരവും മാനേജ്‌മെന്റുമായുള്ള പിണക്കം മാറ്റുവാന്‍ താന്‍ ശ്രമിക്കുമെന്നാണ് വസീം ഖാന്‍ മുന്‍ അവസരങ്ങളില്‍ പറഞ്ഞിട്ടുള്ളത്. അമീര്‍ വളരെ മികച്ചൊരു താരമാണെന്നും താരത്തിന്റെ സേവനം പാക്കിസ്ഥാന് മുതല്‍ക്കൂട്ടാവുമെന്നും വസീം ഖാന്‍ പറഞ്ഞു. ആമിറിന് വസീം ഖാന്‍ നല്‍കിയ വാഗ്ദാനം എന്തെന്ന് വ്യക്തമല്ല.

2009ല്‍ 17-ാം വയസിലാണ് ആമിര്‍ പാക് ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇടയ്ക്ക് ഒത്തുകളി വിവാദത്തില്‍പ്പെട്ട് അഞ്ചു വര്‍ഷത്തോളം വിലക്ക് ലഭിക്കുകയും ചെയ്തു. പാകിസ്ഥാനായി 61 ഏകദിനങ്ങളില്‍നിന്ന് 81 വിക്കറ്റും 50 20 മത്സരങ്ങളില്‍ നിന്ന് 59 വിക്കറ്റും 36 ടെസ്റ്റുകളില്‍ നിന്ന് 119 വിക്കറ്റുകളും നേടിയിട്ടുണ്ട്.

You Might Also Like