ഗോൾവേട്ടയിൽ റൊണാൾഡോയുടെ റെക്കോർഡിനൊപ്പമെത്തി സുവാരസും ലയണൽ മെസിയും

പ്രിയസുഹൃത്തുക്കളായ ലയണൽ മെസിയും ലൂയിസ് സുവാരസും ഒരുമിച്ചു മറ്റൊരു നാഴികക്കല്ലിനടുത്തെത്തി നിൽക്കുകയാണ്. ലോകകപ്പ് യോഗ്യത മത്സരത്തിൽ പെനാൽറ്റികളിലൂടെ ഇരുവരും ഗോൾ നേടിയതോടെ ബ്രസീയൻ ഇതിഹാസതാരമായ റൊണാൾഡോ നസാരിയോയുടെ റെക്കോർഡിനൊപ്പമെത്തിയിരിക്കുകയാണ്.

ഒരു ലാറ്റിനമേരിക്കൻ ടീമിനായി കോംപിറ്റിറ്റിവ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന റൊണാൾഡോയുടെ റെക്കോർഡിനോപ്പമാണ് മെസിയും സുവാരസും ഗോൾവേട്ടയിലെത്തി നിൽക്കുന്നത്. നിലവിൽ മൂന്നു താരങ്ങളും 39 ഗോളുകൾ ലാറ്റിനമേരിക്കൻ ടീമുകൾക്കായി നേടിയിട്ടുണ്ട്.

വിവാദപരമായി റഫറി വിധിച്ച പെനാൽറ്റിയാണ് സുവാരസ് ലക്ഷ്യത്തിലെത്തിച്ചത്. മത്സരത്തിൽ മാക്സി ഗോമെസിന്റെ ഇഞ്ചുറി സമയത്തെ ഗോളാണ് ഉറുഗ്വായ്ക്ക് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ചിലിയെ തോൽപ്പിക്കുകയായിരുന്നു. എന്നാൽ ഒകാമ്പോസിനെ വീഴ്ത്തിയതിന് കിട്ടിയ പെനാൽറ്റി മെസി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

റൊണാൾഡോയുടെ റെക്കോർഡിനൊപ്പം മെസിയും സുവാരസുമെത്തിയെങ്കിലും അന്താരാഷ്ട്രമത്സരങ്ങളിൽ ആകെ ഗോൾനേട്ടത്തിൽ 71 ഗോളുകളുമായി ഇരുവരേക്കാൾ വളരെ മുന്നിലാണ്. ഇതിനെകൂടാതെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതും ഈ പ്രിയസുഹൃത്തുക്കൾ തന്നെയാണ്. 22 ഗോളുകളുമായി ഇരുവരും പട്ടികയിൽ ഒന്നും രണ്ടും സ്ഥാനത്തെത്തി നിൽക്കുകയാണ്.

You Might Also Like