സ്പാനിഷ് മാധ്യമമായ ലാസെക്സ്റ്റക്കു നൽകിയ അഭിമുഖത്തിൽ തന്നെ പരിശീലിപ്പിച്ച പ്രിയപ്പെട്ട പരിശീലകന്മാരെ വെളിപ്പെടുത്തിയിരിക്കുകയാണ് ബാഴ്സലോണ സൂപ്പർതാരം ലയണൽ മെസി. സ്പാനിഷ് മാധ്യമപ്രവർത്തകനായ ജോർദി ഇവോലെയുമായുള്ള അഭിമുഖത്തിന്റെ യഥാർത്ഥ പതിപ്പ് ഇന്നു പുറത്തിറങ്ങിയേക്കും. അഭിമുഖത്തിന്റെ ചിലഭാഗങ്ങൾ മാത്രമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.
2008 മുതൽ 2012 സീസൺ വരെ മെസിയെ പരിശീലിപ്പിച്ച പരിശീലകനാണ് പെപ് ഗാർഡിയോള. ബാഴ്സയുടെ സുവർണ കാലഘട്ടമായ ഈ കാലയളവിൽ 14 കിരീടങ്ങൾ ബാഴ്സയ്ക്കൊപ്പം നേടാൻ ലയണൽ മെസിക്ക് സാധിച്ചിട്ടുണ്ട്. വ്യക്തിഗതമായി നോക്കുകയാണെങ്കിൽ മൂന്നു ബാലൺ ഡിയോറും രണ്ടു യൂറോപ്യൻ ഗോൾഡൻ ബൂട്ടുകളും രണ്ടു പിച്ചിച്ചി അവാർഡുകളും നേടാൻ മെസിക്ക് സാധിച്ചിട്ടുണ്ട്.
#LionelMessi said Pep Guardiola and Luis Enrique taught him the tactical wisdom needed in #football https://t.co/I1jIJtlPxM
— News18 Sports (@News18Sports) December 27, 2020
എന്നാൽ ലൂയിസ് എൻരിക്കെക്കൊപ്പം 2014 മുതൽ 2017 വരെയാണ് മെസിക്ക് കളിക്കാനായിട്ടുള്ളത്. ആ കാലയളവിൽ 9 കിരീടങ്ങൾ ബാഴ്‌സക്ക് നേടാനായിട്ടുണ്ട്. വ്യക്തിഗതമായി ഒരു ബാലൺ ഡിയോറും ഒരു യൂറോപ്യൻ ഗോൾഡൻ ബൂട്ടും ഒരു പിച്ചിച്ചിയും നേടാൻ ലയണൽ മെസിക്ക് സാധിച്ചിട്ടുണ്ട്. രണ്ടു മികച്ച പരിശീലകന്മാരും തന്നെ മാനസികമായും ശരീരികമായും ഒരുപാട് വളർത്തിയെന്നും മെസി അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.
“പെപ്പിനു എന്തൊക്കെയോ പ്രത്യേകതകളുണ്ടായിരുന്നു. അദ്ദേഹം വ്യത്യസ്തമായ രീതിയിൽ കാര്യങ്ങളെ കാണുന്ന ആളായി നിങ്ങളെ മാറ്റും. എങ്ങനെയാണു പ്രതിരോധപരമായും ആക്രമണപരമായും എങ്ങനെയാണു ഒരുങ്ങേണ്ടതെന്നു പഠിപ്പിക്കും. മത്സരം എങ്ങനെയായിരിക്കുമെന്നും എങ്ങനെ അറ്റാക്ക് ചെയ്തു വിജയിക്കാമെന്നും അദ്ദേഹം നിങ്ങൾക്ക് പറഞ്ഞു തരും. ലൂയിസ് എൻറിക്വക്കൊപ്പവും പെപ് ഗ്വാർഡിയോളക്കൊപ്പവും പരിശീലിച്ചതി ൽ ഞാൻ ഭാഗ്യവാനാണ്. രണ്ട് പേരും മികച്ചവരാണ്. എന്നെ ശരീരികമായും മാനസികമായും വളരാൻ സഹായിച്ചത് അവരാണ്. തന്ത്രപരമായ വിജ്ഞാനവും അവർ എനിക്കു നൽകി.” മെസ്സി പറഞ്ഞു.