ലോകം പറയുന്നു മെസി മിശിഹ തന്നെ, ഇനി ബയേണ്‍ പരീക്ഷ

Image 3
Champions LeagueFootball

ചാമ്പ്യന്‍സ് ലീഗിലെ രണ്ടാം പാദ പ്രീക്വാര്‍ട്ടറിറില്‍ നാപോളിയെ മറികടന്ന് മെസിയും കൂട്ടരും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. മെസി മാജിക്ക് ഏറെ കണ്ട മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സലോണയുടെ വിജയം.

ഇതോടെ ആദ്യ പാദത്തിലെ 1-1 സമനിലയും അടിസ്ഥാനപ്പെടുത്തി അഗ്രിഗേറ്റ് സ്‌കോറില്‍ 4-2ന് ജയിച്ചാണ് ബാഴ്‌സലോണയുടെ ക്വാര്‍ട്ടര്‍ പ്രവേശനം. ലിസ്ബണില്‍ നടക്കുന്ന ക്വാര്‍ട്ടറില്‍ ജര്‍മ്മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്ക് ബാഴ്‌സയുടെ എതിരാളികള്‍.

മത്സരത്തില്‍ ഒരു ഗോളും നേടി നായകന്‍ മെസി തന്നെയാണ് ബാഴ്‌സയെ മുന്നില്‍ നിന്ന് നയിച്ചത്. മത്സരത്തിന്റെ 10ാം മിനിറ്റുല്‍ കോര്‍ണറിലൂടെ പ്രതിരോധ നിര താരം ലെങ്‌ലെറ്റിംഗ് ആണ് ബാഴ്‌സക്കായി ആദ്യ ഗോള്‍ നേടിയത്. ലെങ്‌ലെറ്റിംഗിന്റെ ആദ്യ ചാമ്പ്യന്‍സ് ലീഗ് ഗോള്‍ എന്ന നേട്ടവും ഈ ഗോള്‍ സ്വന്തമാക്കി.

തുടര്‍ന്നാണ് മെസി പൂണ്ടുവിളയാടിയത്. 23ാം മിനുട്ടില്‍ സുവാരസില്‍ നിന്ന് പന്ത് സ്വീകരിച്ച മെസി നാപോളി ഡിഫന്‍സിന്റെ ടാക്കിളുകള്‍ എല്ലാം മറികടന്ന് പന്ത് വലയിലെത്തിക്കുകയായിരുന്നു. ആദ്യ പകുതിയുടെ അവസാനത്തില്‍ മെസി ബാഴ്‌സയുടെ രക്ഷകനായി വീണ്ടും അവതരിച്ചു. ഇത്തവണ മെസിയെ വീഴ്ത്തിയതിന് ലഭിച്ച പെനാള്‍റ്റി സുവാരസ് വലയിലെത്തിക്കുകയായിരുന്നു.

എന്നാല്‍ ആദ്യ പകുതിയുടെ വിസില്‍ മുഴങ്ങും മുമ്പ് നാപോളിയ്ക്ക് അനുകൂലമായി മറ്റൊരു പെനാള്‍റ്റി കൂടിയെത്തി. കിക്ക് എടുത്ത ലൊറെന്‍സോ ഇന്‍സിനെ പന്ത് വലയില്‍ എത്തിച്ചു. രണ്ടാം പകുതിയില്‍ ഇരുടീമുകള്‍ക്കും വലകുലുക്കാനായില്ല.

https://www.youtube.com/watch?v=RtJhr_WV8hI