ശക്തമായ മഞ്ജുവീഴ്ച മൂലം യൂറോപ്പിൽ ഫുട്ബോൾ മത്സരങ്ങൾ നടത്താൻ ബുദ്ദിമുട്ടേറിയിരിക്കുകയാണ്. ലാലിഗ വമ്പന്മാരായ അത്ലറ്റിക്കോ മാഡ്രിഡിന്റെ തട്ടകത്തിൽ വെച്ചു നടക്കാനിരിക്കുന്ന അത്ലറ്റിക് ബിൽബാവോയുമായുള്ള മത്സരം ശക്തമായ മഞ്ജുവീഴ്ച മൂലം നീറ്റിവെക്കാൻ തീരുമാനിച്ചിരിക്കുകയാണ് ലാലിഗ അധികൃതർ. അത്ലറ്റിക് ബിൽബാവോ ടീമിനു മാഡ്രിഡ് എയർ പോർട്ടിൽ ഇറങ്ങാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്.
രാവിലെ പത്തു മണി വരെ ബറായാസ് എയർപോർട്ടിൽ വിമാനങ്ങളുടെ വരവ് ഒഴിവാക്കിയിരിക്കുകയായിരുന്നു. ശക്തമായ കാലാവസ്ഥയിലുള്ള മാറ്റം ഈ ആഴ്ചയിൽ ലാലിഗ മത്സരക്രമത്തെ തന്നെ മാറ്റിമറിച്ചിരിക്കുകയാണ്. റയൽ മാഡ്രിഡിനും ഇത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഒസാസുനയിലേക്കുള്ള വിമാനയാത്രയുടെ അവസാനം പാമ്പലോനയിൽ ലാൻഡ് ചെയ്തെങ്കിലും ശക്തമായ മഞ്ഞുവീഴ്ച മൂലം പുറത്തിറങ്ങാനാവാതെ താരങ്ങൾ കുടുങ്ങിപ്പോവുകയായിരുന്നു.
Atlético-Athletic postponed; Madrid's meeting with Osasuna to go ahead https://t.co/e1KLGKtU1X #LaLiga
— AS English (@English_AS) January 9, 2021
മൂന്നു മണിക്കൂറിലധികം വിമാനത്തിൽ തന്നെ ചിലവഴിചതിനു ശേഷമാണ് റയൽ മാഡ്രിഡ് താരങ്ങൾക്ക് പുറത്തിറങ്ങാനായത്. നിലവിൽ ഒസാസുനയും റയൽ മാഡ്രിഡുമായുള്ള മത്സരം നീട്ടിവെക്കാൻ ലാലിഗ തയ്യാറായിട്ടില്ലെങ്കിലും അത്ലറ്റിക്കോ ബിൽബാവോക്കൊപ്പം ചില രണ്ടാം ഡിവിഷൻ ലാലിഗ ടീമുകളുടെ മത്സരങ്ങൾ നാളേക്ക് മാറ്റാൻ നടപടിയായിട്ടുണ്ട്.
ഇത്തരം കാലാവസ്ഥപരമായ പ്രശ്നങ്ങൾക്ക് പെട്ടെന്നു നടപടിയുണ്ടാക്കാൻ ലാലിഗ ഒരു ദുരന്തനിവാരണ കമ്മിറ്റിയേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കോവിഡിന് പിന്നാലെ കാലാവസ്ഥാപരമായ പ്രതിസന്ധികൾ ഫുട്ബോളിന്റെ നടത്തിപ്പിനെയും സന്തുലിതമായ മത്സരക്രമങ്ങളെയും വലിയ തോതിൽ മാറ്റി മറിച്ചിരിക്കുകയാണ്. എന്തായാലും അത്ലറ്റിക് ബൈൽബാവോയും റായോ വയ്യെക്കാനോയും ശക്തമായ മഞ്ഞു വീഴ്ച മൂലം വിമാന സമയം നീട്ടിവെച്ചിരിക്കുകയാണ്.