ലാലിഗയിൽ ഇത്തവണ മികച്ച പ്രകടനം തുടരുന്ന ടീമുകളിലൊന്നാണ് റയൽ സോസീഡാഡ്. സിമിയോണിയുടെ അത്ലറ്റിക്കോ മാഡ്രിഡിനു മുകളിൽ ഒന്നും സ്ഥാനത്തു തുടരുന്ന റയൽ സോസീഡാഡിനെ ഒന്നിനെതിരെ രണ്ടു ഗോളിന്റെ മികച്ച വിജയം സ്വന്തമാക്കിയിരിക്കുകയാണ് ബാഴ്‌സലോണ. ഇതോടെ ലാലിഗയിൽ അഞ്ചാം സ്ഥാനത്തെത്താൻ ബാഴ്സക്ക് സാധിച്ചിരിക്കുകയാണ്. ഒന്നാം സ്ഥാനക്കാരുമായി വെറും ആറു പോയിന്റിന്റെ വ്യത്യാസമേ നിലവിൽ ബാഴ്സക്കുള്ളു.
റയൽ സോസീഡാഡിനെതിരെ ജോർദി ആൽബയും ഫ്രങ്കി ഡി ജോങ്ങുമാണ് ബാഴ്സക്ക് വേണ്ടി ഗോൾവലകുലുക്കിയപ്പോൾ റയൽ സോസീഡാഡിനായി വില്ലിയാൻ ഹോസെയാണ് ഏക ഗോൾ ബാഴ്സയ്ക്കെതിരെ നേടിയത്. ബാഴ്സക്കായി യുവതാരം പെഡ്രിയും പ്രതിരോധത്തിൽ മിൻഗ്വേസയും റൊണാൾഡ് അറോഹോയും കരുത്തുറ്റ പ്രകടനം കാഴ്ച വെച്ചു. മികച്ച അവസരങ്ങൾ നിർഭാഗ്യം കൊണ്ട് ഗോളാക്കി മാറ്റാൻ ഗ്രീസ്മാനു കഴിയാതെ പോയെങ്കിലും മികച്ച പ്രകടനം തന്നെയാണ് ബാഴ്സക്കായി താരം പുറത്തെടുത്തത്.
Ronald Koeman: "We probably played our best first half of the season. We were good with the ball and we pressed well. The second half has been more complicated." pic.twitter.com/P5t8zBx13C
— barcacentre (@barcacentre) December 16, 2020
ബാഴ്സയുടെ പ്രകടനം രണ്ടാം പകുതിയിൽ ഒന്ന് നിറം മങ്ങിയെങ്കിലും ഒന്നാം പകുതിയിൽ ബാഴ്സ താരങ്ങളുടെ മനോഭാവം വളരെ മികച്ചതായിരുന്നുവെന്നു കൂമാൻ പ്രശംസിച്ചു. ഈ സീസണിലെ മികച്ച പ്രകടനങ്ങളിലൊന്നാണ് ബാഴ്സ പുറത്തെടുത്തതെന്നും കൂമാൻ വ്യക്തമാക്കി. മൽസരശേഷം നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കൂമാൻ.
“ഈ മനോഭാവവും തീവ്രതയും തുടരാനായാൽ ഞങ്ങൾക്ക് എത്തേണ്ടിടത്ത് എത്താനാവും. ഈ മത്സരത്തിലെ ആദ്യപകുതി തീർച്ചയായും ഈ സീസണിലെ തന്നെ ഏറ്റവും മികച്ചതാണെന്നു പറയാം. പന്തിൽ മികച്ച ആധിപത്യം പുലർത്തുകയും നന്നായി സമ്മർദം ചെലുത്താനും ഞങ്ങൾക്ക് സാധിച്ചു. രണ്ടാം പകുതിയിൽ അവരാണ് നന്നായി കളിച്ചത്. തീവ്രതയുള്ള ഉയർന്ന തലത്തിലുള്ള പോരാട്ടമായിരുന്നു ഇത്.” കൂമാൻ വ്യക്തമാക്കി.