ബെൽജിയം സൂപ്പർതാരത്തിനായി കൂമാൻ, അസംഭവ്യമെന്നു ബാഴ്‌സ

ബെൽജിയൻ സ്ട്രൈക്കറായ റൊമലു ലുക്കാക്കുവിനെ ടീമിലെത്തിക്കണമെന്ന കൂമാന്റെ ബാഴ്സലോണ തള്ളിയെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇന്റർ മിലാൻ താരത്തിന്റെ വമ്പൻ ട്രാൻസ്ഫർ തുക നൽകാനുള്ള സാമ്പത്തികസ്ഥിതിയില്ലാത്തതുകൊണ്ടാണ് ബാഴ്സ ഈ ട്രാൻസ്ഫർ നടക്കില്ലെന്നു പറഞ്ഞതെന്നാണ് സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർടീവോ റിപ്പോർട്ട് ചെയ്യുന്നത്.

മുൻപ് പ്രീമിയർലീഗിൽ കൂമാനു കീഴിൽ എവെർട്ടനു വേണ്ടി കളിച്ചിട്ടുള്ള താരമാണ് റൊമേലു ലുക്കാക്കു. 27 ഗോളുകളും ഏഴ് അസിസ്റ്റുകളും ഡച്ച് പരിശീലകനു കീഴിൽ സ്വന്തമാക്കിയിട്ടുള്ള ലുക്കാക്കുവിനെ സുവാരസിനു പകരക്കാരനായാണ് കൂമാൻ പരിഗണിക്കുന്നത്. എന്നാൽ ഇന്ററിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന താരത്തെ വാങ്ങാൻ പണമില്ലെന്ന് ബാഴ്സ അപ്പോൾ തന്നെ വ്യക്തമാക്കുകയായിരുന്നു.

കൊറോണ മഹാമാരി മൂലം സാമ്പത്തിക പ്രതിസന്ധിയിലായ ബാഴ്സ താരങ്ങളെ വാങ്ങാനുള്ള പണം കണ്ടെത്താൻ വിഷമിക്കുകയാണ്. മുൻപ് പൂർത്തിയാക്കിയ ട്രാൻസ്ഫറുകളല്ലാതെ ലക്ഷ്യമാക്കിയിരുന്ന ഒരു താരത്തെ പോലും ഇതുവരെ ടീമിലെത്തിക്കാൻ ബാഴ്സക്ക് സാധിച്ചിട്ടില്ല. ലിയോൺ താരം മെംഫിസ് ഡിപേയുടെ ട്രാൻസ്ഫറും പ്രതിസന്ധി മൂലം മുടങ്ങിക്കിടക്കുകയാണ്.

നിലവിൽ വിൽക്കാനുദ്ദേശിക്കുന്ന താരങ്ങളിലാരുടെയെങ്കിലും ട്രാൻസ്ഫർ നടന്നാലേ ബാഴ്സക്കു പുതിയ താരങ്ങളെ സ്വന്തമാക്കാൻ സാധിക്കുകയുള്ളു. ടീമിലുള്ള താരങ്ങൾക്ക് ആവശ്യക്കാരുണ്ടെങ്കിലും അവർ വാഗ്ദാനം ചെയ്യുന്ന തുക വളരെ കുറവാണെന്നതും ബാഴ്‌സയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇതു മൂലം കൂമാന്റെ പ്രിയതാരം ഡീപേയുടെ ട്രാൻസ്ഫറും അഴിയാക്കുരുക്കായി നിലനിൽക്കുകയാണ്.

You Might Also Like