ഇന്ത്യയിലേക്ക് തിരിച്ചുവന്നേക്കാം, സൂപ്പര്‍ പരിശീലകന്റെ വെളിപ്പെടുത്തല്‍

ഐഎസ്എല്ലിലേക്ക് തിരിച്ചെത്തിയേക്കാം എന്ന സൂചന നല്‍കി മുംബൈ സിറ്റി എഫ്‌സിയുടെ മുന്‍ പരിശീലകന്‍ ജോര്‍ജ് കോസ്റ്റ. സ്‌പോട്‌സ് കീഡയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഈ പോര്‍ച്ചുഗീസ് പരിശീലകന്‍ ഐഎസ്എല്ലിലേക്ക് തിരിച്ചെത്തുന്നതിലെ സാധ്യതയെ കുറിച്ച് വെളിപ്പെടുത്തിയത്.

രണ്ട് ഐഎസ്എല്‍ ക്ലബുകളില്‍ നിന്നും തനിക്ക് ഓഫര്‍ ലഭിച്ചിരുന്നെന്നും എന്നാല്‍ ഒരു ഐഎസ്എല്‍ ക്ലബുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും കോസ്റ്റ വെളിപ്പെടുത്തി.

‘രണ്ട് ഐഎസ്എല്‍ ക്ലബുകള്‍ എന്നെ സമീപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു ക്ലബുമായി ചര്‍ച്ചകള്‍ തുടരുന്നുണ്ട്. എന്താണ് പ്രെജക്ട്റ്റ് എന്ന കാര്യം ഞാന്‍ കാത്തിരിക്കുകയാണ്. അത് നല്ലൊരു പ്രെജക്ട്റ്റ് ആണെങ്കില്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് എന്നെ ഉടന്‍ തന്നെ വീണ്ടും ഇന്ത്യയില്‍ കാണാന്‍ കഴിഞ്ഞേക്കാം’ ജോര്‍ജ് കോസ്റ്റ പറയുന്നു.

2018-19 സീസണിലാണ് ജോര്‍ജ് കോസ്റ്റ മുംബൈ എഫ്‌സിയുടെ പരിശീലകനായി ആദ്യമായി ഇന്ത്യയിലേക്കെത്തിയത്. ആ സീസണില്‍ മുംബൈ സിറ്റിയെ പ്ലേ ഓഫിലേക്ക് നയിക്കാനും കോസ്റ്റക്കായി. മുംബൈയെ 38 മത്സരങ്ങളില്‍ പരിശീലിപ്പിച്ച കോസറ്റ 17 വിജയവും ടീമിന് സമ്മാനിച്ചു.

മുംബൈയ്ക്ക് ഏറ്റവും അധികം ജയം സമ്മാനിച്ച പരിശീലകനായ ശേഷമാണ് കോസ്റ്റ ക്ലബ് വിട്ടത്. മുംബൈയ്ക്ക് ശക്തമായൊരു പ്രതിരോധ നിരയെ കെട്ടിപ്പടുക്കുന്നതിലും അദ്ദേഹം വിജയിച്ചിരുന്നു.

You Might Also Like