സഞ്ജുവിന്റെ പുറത്താകല്‍ എന്താണ് അര്‍ത്ഥമാക്കുന്നത്, കരയുന്നത് ഇഷാന്‍ മുതല്‍ ചഹല്‍ വരെയുളള താരങ്ങള്‍

Image 3
CricketFeaturedTeam India

ബിസിസിഐ) വ്യാഴാഴ്ച വൈകുന്നേരം ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 ഏകദിന ടീമുകളെ പ്രഖ്യാപിച്ചപ്പോള്‍ ഉയര്‍ന്ന് കേട്ടത് ചില പരാതികള്‍ കൂടിയാണ്. രണ്ട് ടീമുകളിലും ചില പ്രധാനപ്പെട്ട ഉള്‍പ്പെടുത്തലുകളും ക്യാപ്റ്റന്‍സി മാറ്റങ്ങളും കണ്ടു, ഇത് ഇന്ത്യയുടെ രണ്ട് ഫോര്‍മാറ്റുകളിലെയും ദീര്‍ഘകാല പദ്ധതികളെ സൂചിപ്പിക്കുന്നു.

ടീം തിരഞ്ഞെടുപ്പില്‍ നേതൃപരമായ പങ്കുവഹിച്ച ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി ചുമതലയേല്‍ക്കാന്‍ ഒരുങ്ങുകയാണ്. എന്നിരുന്നാലും, ചില നിര്‍ഭാഗ്യകരമായ ഒഴിവാക്കലുകളും ഉണ്ടായിരുന്നു. രണ്ട് പരമ്പരകളില്‍ നിന്നും ഒഴിവാക്കപ്പെട്ട ചില കളിക്കാരെ നമുക്ക് നോക്കാം.

ഇഷാന്‍ കിഷന്‍ എന്ന മിസ്റ്ററി

2023 അവസാനം വരെ, ഇഷാന്‍ കിഷന്‍ എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിന്റെ ഒരു പ്രധാന അംഗമായിരുന്നു. ഡിസംബറില്‍ ഇഷാന്‍ മാനസികാരോഗ്യ കാരണങ്ങളാല്‍ ഒരു ഇടവേള എടുത്തു. പിന്നീട്, ബിസിസിഐ ഒരു പുതിയ നിര്‍ദ്ദേശത്തില്‍, അന്താരാഷ്ട്ര ഡ്യൂട്ടിയിലില്ലാത്ത ഇന്ത്യന്‍ കളിക്കാരോട് ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍, ഇഷാന്‍ ഇത് അവഗണിക്കുകയും ഇടവേളയില്‍ തുടരുകയും ചെയ്തു.

ഇതോടെ പ്രോകപിതരായ ബിസിസിഐ ഉദ്യോഗസ്ഥര്‍ കളിക്കാര്‍ക്കുളള വാര്‍ഷിക കരാറില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കി. മാത്രമല്ല ഇഷാനെ ടീം ഇന്ത്യയിലേക്ക് തിരിച്ചുവിളിക്കുകയും ചെയ്തില്ല. സിംബാബ്വെ പര്യടനത്തിന് പോലും ഇഷാനെ പരിഗണിക്കാതിരിക്കുകയും പിന്നീട് ശ്രീലങ്കയിലെ രണ്ട് പരമ്പരകളില്‍ നിന്നും ഒഴിവാക്കപ്പെട്ടതും താരത്തിന് വന്‍ തിരിച്ചടിയായി. എന്നിരുന്നാലും, ‘2024-25 വരാനിരിക്കുന്ന ആഭ്യന്തര ക്രിക്കറ്റ് സീസണില്‍ കളിക്കാരുടെ ലഭ്യതയും പങ്കാളിത്തവും’ നിരീക്ഷിക്കുമെന്ന് മാധ്യമ പ്രസ്താവനയിലൂടെ ബിസിസിഐ പറഞ്ഞിട്ടുണ്ട്. ഇത് ഇഷാന് തിരിച്ചുവരാനുള്ള വാതിലാണ്.

സഞ്ജു സാംസണ്‍ എന്ത് തെറ്റാണ് ചെയ്തത്?

2023 ഡിസംബറില്‍ ഇന്ത്യ അവസാനമായി കളിച്ച ഏകദിന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സെഞ്ചുറി നേടുകയും സിംബാബ്വെയ്ക്കെതിരായ അവസാന ടി20 മത്സരത്തില്‍ അര്‍ദ്ധ സെഞ്ചുറി നേടുകയും ചെയ്ത താരമാണ് സഞ്ജു. എന്നാല്‍ ലങ്കയ്‌ക്കെതിരെ ടി20 ഫോര്‍മാറ്റിലേക്ക് മാത്രമാണ് സഞ്ജുവിനെ പരിഗണിച്ചത്. ഏകദിന ടീമില്‍ നിന്ന് സഞ്ജുവിനെ പുറത്താക്കിയത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു.

റിഷഭ് പന്ത് കെഎല്‍ രാഹുലിനൊപ്പം വിക്കറ്റ് കീപ്പിംഗ് ഓപ്ഷനായി തിരിച്ചെത്തിയതാണ് സഞ്ജുവിന് തിരിച്ചടിയായത്. സഞ്ജുവിന് പകരം ഇന്ത്യ കടുതല്‍ ഓള്‍റൗണ്ടര്‍മാരെ ഉള്‍പ്പെടുത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇതോടെ സഞ്ജുവിന് ചാമ്പ്യന്‍സ് ട്രോഫി പദ്ധതികളുടെ ഭാഗമാകാനുള്ള സാധ്യതയും ഇല്ലാതായി.

ടി20യില്‍ അഭിഷേക് ശര്‍മ്മയും ഏകദിനത്തില്‍ യശസ്വി ജയ്സ്വാളും ഇല്ല

അന്താരാഷ്ട്ര ക്രിക്കറ്റിലെ രണ്ടാമത്തെ ഇന്നിംഗ്സില്‍ തന്നെ സെഞ്ച്വറി നേടിയ താരമാണ് അഭിഷേക് ശര്‍മ്മ. സിംബാബ്വെക്കെതിരായ പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ഒമ്പത് സിക്സറുകള്‍ നേടുകയും 174.6 എന്ന സ്ട്രൈക്ക് റേറ്റില്‍ അഭിഷേക് തിളങ്ങുകയും ചെയ്തെങ്കിലും ശ്രീലങ്കയില്‍ നടക്കുന്ന ഇന്ത്യന്‍ ടി20 ടീമില്‍ ഇടം നേടാന്‍ അഭിഷേക് ശര്‍മ്മയ്ക്ക് കഴിഞ്ഞില്ല. ശുഭ്മാന്‍ ഗില്ലും യശസ്വി ജയ്സ്വാളും പരമ്പരയില്‍ ഇന്ത്യയ്ക്കായി ഓപ്പണിംഗ് ചെയ്യാനുള്ള സാധ്യതയുള്ളതിനാല്‍, ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി സാംസണ്‍ ആ സ്ഥാനത്ത് കളിച്ചതിനാല്‍, ബാക്കപ്പ് ഓപ്പണറായി സഞ്ജു സാംസണിനെ മാനേജ്മെന്റ് പരിഗണിച്ചേക്കാം.

അതെസമയം ടി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ മികച്ച തുടക്കം കുറിച്ചിട്ടും, ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റത്തിനായി യശസ്വി ജയ്സ്വാള്‍ കാത്തിരിക്കേണ്ടി വരും. പന്ത് തിരിച്ചെത്തിയതോടെ, അദ്ദേഹം മധ്യനിരയിലേക്ക് മടങ്ങും. അതിനാല്‍, ഗില്ലും രോഹിത്തും പ്രധാന ഓപ്പണര്‍മാരായിരിക്കുന്ന ഇന്ത്യന്‍ ടീമില്‍ രാഹുല്‍ ബാക്കപ്പ് ഓപ്പണറായി തുടരും. ഇത് ജയ്‌സ്വാളിന്റെ വഴിയടച്ചു.

രവീന്ദ്ര ജഡേജയ്ക്കും യുസ്വേന്ദ്ര ചാഹലിനും കരിയര്‍ എന്‍ഡോ?

ലോകകപ്പ് വിജയത്തിന് ശേഷം കഴിഞ്ഞ മാസം വിരാട് കോഹ്്‌ലി, രോഹിത്, ജഡേജ എന്നിവര്‍ ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ശ്രീലങ്കന്‍ പര്യടനത്തിനായി മറ്റ് രണ്ട് പേര്‍ ഏകദിന ഫോര്‍മാറ്റിലേക്ക് മടങ്ങുമ്പോള്‍, ജഡേജയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വാഷിംഗ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, റിയാന്‍ പരാഗ് എന്നിവരെ മൂന്ന് സ്പിന്‍ ബൗളിംഗ് ഓള്‍റൗണ്ടര്‍മാരായി തിരഞ്ഞെടുത്തതോടെ, ജഡേജ തന്റെ കരിയറിലെ അവസാന ഏകദിന മത്സരം കളിച്ച് കഴിഞ്ഞെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇന്ത്യയുടെ ലോകകപ്പ് ടീമിലുണ്ടായിട്ടും ഒരു മത്സരത്തില്‍ പോലും കളിക്കാത്ത ചാഹലിനെയും രണ്ട് ടീമുകളിലും ഉള്‍പ്പെടുത്തിയിട്ടില്ല. 2026-ലെ അടുത്ത ടി20 ലോകകപ്പിനായി 33-കാരനായ ചാഹലിനെ ടി20യിലേക്ക് തിരികെ വിളിക്കാനുള്ള സാധ്യത കുറവാണ്. ചാമ്പ്യന്‍സ് ട്രോഫി മുന്നില്‍ക്കണ്ട് ഇന്ത്യ റിസ്റ്റ് സ്പിന്നര്‍ രവി ബിഷ്നോയിയെ ഒരു സ്‌പെഷ്യലിസ്റ്റ് ഓപ്ഷനായി പിന്തുണയ്ക്കുന്നതിനാല്‍ ഏകദിനത്തില്‍ നിന്നും ചാഹല്‍ സ്ഥാനം നഷ്ടപ്പെട്ടതായി തോന്നുന്നു.

ഋതുരാജ് ഗെയ്ക്വാഡിന് കടുത്ത വെല്ലുവിളി

ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലും ടി20 ഫോര്‍മാറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. 143.53 എന്ന സ്ട്രൈക്ക് റേറ്റില്‍ 633 റണ്‍സ് നേടിയ ഋതുരാജ്, സിംബാബ്വെ പരമ്പരയില്‍ കണ്ടതുപോലെ ബാറ്റിംഗ് ലൈനപ്പില്‍ വൈവിധ്യവും പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ഗില്‍ ജയ്സ്വാള്‍ എന്നീ രണ്ട് പ്രധാന ഓപ്പണിംഗ് ഓപ്ഷനുകളില്‍ ഇന്ത്യന്‍ മാനേജ്മെന്റ് തൃപ്തരായിരുന്നു. സൂര്യകുമാര്‍ യാദവും പന്തും തിരിച്ചെത്തിയതോടെ അധിക മധ്യനിര ഓപ്ഷനുകളുടെ ആവശ്യമില്ലായിരുന്നു.

ടീമില്‍ ഇടം നേടാത്ത മറ്റ് ശ്രദ്ധേയരായ താരങ്ങള്‍

വൈറ്റ് ബോള്‍ പരമ്പരകള്‍ക്കായി പേസ് ബൗളര്‍മാരായ മുകേഷ് കുമാറിനെയും അവേഷ് ഖാനെയും പരിഗണിച്ചില്ല, ടി20 ടീമില്‍ ഇടം നേടാത്ത ഹര്‍ഷിത് റാണയ്ക്ക് ഏകദിന അരങ്ങേറ്റത്തിനുള്ള അവസരം ലഭിച്ചു. 13 മത്സരങ്ങളില്‍ 19 വിക്കറ്റുകള്‍ നേടിയ 2024 ലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഐപിഎല്‍ വിജയിച്ച ടീമിന്റെ ഭാഗമായിരുന്നു വലംകൈയ്യന്‍.

അതേസമയം, ബിഷ്നോയിയെ മുന്‍നിര റിസ്റ്റ് സ്പിന്നറായി പിന്തുണച്ച് കുല്‍ദീപ് യാദവിനെ ടി20യില്‍ നിന്ന് വിശ്രമിക്കാന്‍ അനുവദിച്ചു. ശാര്‍ദുല്‍ താക്കൂറിനെ രണ്ട് ടീമുകളിലും ഉള്‍പ്പെടുത്തിയിട്ടില്ല.