കിവീസ് താരങ്ങള്‍ നാട്ടിലേക്ക് പോകാനാകില്ല, ഐപിഎല്ലിന് ശേഷം ടീം ഇന്ത്യയ്‌ക്കൊപ്പം ചേരും

Image 3
CricketIPL

ഐപിഎല്‍ കഴിഞ്ഞാലും ന്യൂസിലാന്‍ഡ് ക്രിക്കറ്റ് താരങ്ങള്‍ക്ക് നാട്ടിലേക്ക് മടങ്ങാനാവില്ല. ഐപിഎല്ലിന് ശേഷം ന്യൂസിലാന്‍ഡിലേക്ക് മടങ്ങിയാല്‍ കളിക്കാര്‍ 14 ദിവസം ക്വാറന്റൈനിലിരിക്കണം. ഇത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിയ്ക്കുന്ന കിവീസ് താരങ്ങള്‍ക്ക് തിരിച്ചടിയാകു.

ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി പുറപ്പെടുന്ന ഇന്ത്യന്‍ ടീമിനൊപ്പം ന്യൂസിലാന്‍ഡ് താരങ്ങളേയും യുകെയിലേക്ക് എത്തിക്കാനാണ് ശ്രമം. ന്യൂസിലാന്‍ഡ് ക്രിക്കറ്റ് പ്ലേയേഴ്‌സ് അസോസിയേഷന്‍ ആണ് ഇക്കാര്യം അറിയിച്ചത്.

വിദേശത്ത് നിന്ന് ന്യൂസിലാന്‍ഡിലേക്ക് മടങ്ങിയാല്‍ കളിക്കാര്‍ 14 ദിവസം ക്വാറന്റൈനിലിരിക്കണം എന്നാണ് അവിടത്തെ നിയമം. ഇത് കളിക്കാരെ കൂടുതല്‍ ബാധിക്കും എന്ന് വിലയിരുത്തുന്നതായി ന്യൂസിലാന്‍ഡ് ക്രിക്കറ്റ് പ്ലേയേഴ്‌സ് അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഹീത്ത് മില്‍സ് പറഞ്ഞു.

കെയ്ന്‍ വില്യംസണ്‍, ട്രെന്റ് ബോള്‍ട്ട്, ജാമിസണ്‍, മിച്ചല്‍ സാന്ത്‌നര്‍ ഉള്‍പ്പെടെ 10 കിവീസ് താരങ്ങളാണ് ഐപിഎല്ലില്‍ കളിക്കുന്നത്. എന്നാല്‍ ഇത്രയും നാള്‍ കളിക്കാര്‍ക്ക് നാട്ടില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടി വരുന്നത് പ്രയാസമാവും എന്ന വിലയിരുത്തലും ശക്തമാണ്.

ഇംഗ്ലണ്ടിനെതിരെ രണ്ട് ടെസ്റ്റുകളുടെ പരമ്പരയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്‍പ് ന്യൂസിലാന്‍ഡ് കളിക്കുന്നുണ്ട്. ജൂണ്‍ രണ്ടിനാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. ജൂണ്‍ 18നാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. ഐപിഎല്‍ കളിക്കുന്ന നീഷാം, ആദം മില്‍നെ, ഫിന്‍ അലന്‍, തിം സീഫേര്‍ട്ട്, ലോക്കി ഫെര്‍?ഗൂസന്‍ എന്നിവര്‍ കിവീസ് ടെസ്റ്റ് ടീമിന്റെ ഭാഗമല്ല.

ഇന്ത്യയിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് മാനസിക സമ്മര്‍ദം നേരിടുന്നതായി കളിക്കാര്‍ അറിയിച്ചിട്ടില്ലെന്ന് ഹീത്ത് മില്‍സ് പറഞ്ഞു. ഇന്ത്യയിലെ നിലവിലെ സ്ഥിതിഗതികള്‍ കാണുമ്പോള്‍ അവര്‍ക്ക് ആശങ്കയുണ്ടാവും. എന്നാല്‍ ആ ആശങ്ക വലിയ മാനസിക വെല്ലുവിളി അവരില്‍ ഉയര്‍ത്തുന്നില്ലെന്ന് മില്‍സ് വ്യക്തമാക്കി. നേരത്തെ ഓസീസ് താരങ്ങളായ ആദം സാംപ, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ എന്നിവര്‍ ഐപിഎല്ലില്‍ നിന്ന് പിന്മാറിയിരുന്നു.