സമ്പൂര്‍ണ്ണ ആധിപത്യം, ഏഷ്യ കപ്പില്‍ ലങ്കയെ തരിപ്പണമാക്കി ഇന്ത്യ

വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ശ്രീലങ്കയെ 41 റണ്‍സിനാണ് തോല്‍പ്പിച്ചത്. ഇന്ത്യ മുന്നോട്ടുവെച്ച 151 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കന്‍ വനിതകള്‍ 109 റണ്‍സിന് എല്ലാവരും പുറത്തായി.

ഹേമലത അടക്കമുള്ള ബൗളര്‍മാരുടെ മികവിലാണ് ഇന്ത്യന്‍ വിജയം. ഹേമലത 15 റണ്‍സിന് 3 വിക്കറ്റെടുത്തു. ദീപ്തി ശര്‍മ്മ, പൂജാ വസ്ത്രാകര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി.

30 റണ്‍സെടുത്ത ഹാസിന് മധുസികയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. ഹര്‍ഷിത മാധവി 26 ഉം, ഒഷാദി രണസിംഗെ 11 ഉം റണ്‍സെടുത്തു. മറ്റാര്‍ക്കും രണ്ടക്കം കാണാനായില്ല.

ആദ്യം ബാറ്റുചെയ്ത ഇന്ത്യന്‍ വനിതകള്‍ ജെമൈമ റോഡ്രിഗസിന്റെ അര്‍ധസെഞ്ച്വറിയുടെ മികവില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തു. ജമൈമ 53 പന്തില്‍ 76 റണ്‍സെടുത്തു. ഹര്‍മന്‍ പ്രീത് കൗര്‍ 33 ഉം, ഹേമലത 13 ഉം, ഷഫാലി 10 ഉം റണ്‍സെടുത്തു.

 

You Might Also Like