രോഹിത്ത് മാത്രമല്ല, മറ്റൊരു സൂപ്പര്‍ താരം കൂടി ടീം ഇന്ത്യയില്‍ തിരിച്ചെത്തും, ആശ്വാസം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്പര സമ്പൂര്‍ണ്ണമായി കീഴടങ്ങിയതിന്റെ നിരാശയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം. പുതുമുഖ നായകന്‍ കെഎല്‍ രാഹുലിന്റെ കീഴില്‍ ആദ്യമായി പരമ്പര കളിച്ചപ്പോഴാണ് ഈ ദുര്യോഗം ഇന്ത്യന്‍ ടീമിനെ വേട്ടയാടിയത്. ഇതോടെ ടീമില്‍ മാറ്റം വേണമെന്ന മുറവിളി ശക്തമാണ്.

രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ മുതിര്‍ന്ന താരങ്ങളുടെ അഭാവം ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. ദ്രാവിഡ് ഇക്കാര്യം തുറന്നുപറയുകയും ചെയ്തു.

ചില താരങ്ങളും ദക്ഷിണാഫ്രിക്കയില്‍ നിരാശപ്പെടുത്തുകയും ചെയ്തു. അതില്‍ പ്രധാനി പേസര്‍ ഭുവനേശ്വര്‍ കുമാറായിരുന്നു. ആര്‍ അശ്വിന്‍, യൂസ്വേന്ദ്ര ചാഹല്‍, വെങ്കടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ എന്നിവരെല്ലാം ഈ പട്ടികയില്‍ വരും. വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ഇന്ത്യയുടെ അടുത്ത പരമ്പര. നാട്ടില്‍ മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക.

ടീമില്‍ മാറ്റങ്ങള്‍ ഉറപ്പാണെന്നാണ് പുറത്തുവരുന്ന സൂചന. ഇന്ത്യയ്ക്ക് ആശ്വാസമേകി നായകന്‍ രോഹിത്ത് ശര്‍മ്മയും ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും തിരിച്ചെത്തും എന്നതാണത്. പരിക്കിനെ തുടര്‍ന്നാണ് ഇരുവര്‍ക്കും ദക്ഷിണാഫ്രിക്കന്‍ പരമ്പര നഷ്ടമായത്.

രോഹിത്താകട്ടെ ഇത്രയും നാള്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിചരണത്തിലായിരുന്നു. ശരീരഭാരം കുറച്ച രോഹിത് മുംബൈയില്‍ പരിശീലനം ആരംഭിച്ചിരുന്നു. കായികക്ഷമത പരിശോധനയക്ക് ശേഷം അദ്ദേഹം ടീമിനൊപ്പം ചേരും. രോഹിത്തിനെ കൂടാതെ ജഡേജയും തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്. ജഡേജയുടെ തിരിച്ചുവരവ് മധ്യനിരയിലെ ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ പരഹരിക്കപ്പെടും.

ജസ്പ്രിത്് വിശ്രമം അനുവദിക്കു എന്ന റിപ്പോര്‍ട്ടുണ്ട്. പകരം ആവേഷ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിരേയും ടീമിലെക്ക് പരിഗണിക്കും. അഹമ്മബാദില്‍ ഫെബ്രുവരി ആറിനാണ് ആദ്യ ഏകദിനം. ശേഷിക്കുന്ന രണ്ട് ഏകദിനങ്ങളും ഇതേ ഗ്രൗണ്ടില്‍ നടക്കും. 16 ആരംഭിക്കുന്ന ടി20 പരമ്പര കൊല്‍ക്കത്തയിലാണ്.

You Might Also Like