സഹതാരങ്ങള്‍ തന്നെ പിന്നില്‍ നിന്നും കുത്തി, ഹാര്‍ദ്ദിക്ക് പുറത്തായതിന് പിന്നിലെ കാരണം പുറത്ത്

Image 3
CricketTeam India

ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റനാകുമെന്ന് പ്രതീക്ഷിച്ച ഹാര്‍ദിക് പാണ്ഡ്യയെ മറികടന്ന് സൂര്യകുമാര്‍ യാദവ് നായകനായതിന് പിന്നില്‍ സംഭവിച്ചതെന്തെന്നുളള വാര്‍ത്തകളാണ് മാധ്യമങ്ങലില്‍ നിറയെ. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസ് പുറത്തു വിട്ടിരിക്കുന്ന റിപ്പോര്‍ട്ടുള്‍ പ്രകാരം ഹാര്‍ദിക്കിന്റെ ടി20 ക്യാപറ്റന്‍സി തെറിച്ചതിനു പിന്നില്‍ സ്വന്തം ടീമംഗങ്ങള്‍ തന്നെയാണെന്നാണ് വ്യക്തമായിരിക്കുന്നത്.

സ്വന്തം ടീമംഗങ്ങള്‍ ഹാര്‍ദിക്കിനെ തള്ളിപ്പറഞ്ഞതാണ് സൂര്യയെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു എത്തിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയ ശേഷം രോഹിത് ശര്‍മ ഈ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചപ്പോള്‍ സ്വാഭാവികമായും വൈസ് ക്യാപ്്റ്റന്റെ റോളിലുണ്ടായിരുന്ന ഹാര്‍ദിക്കാണ് അടുത്ത സ്ഥിരം ക്യാപ്റ്റനായി വരേണ്ടിയിരുന്നത്.

പക്ഷെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചാണ് ഇപ്പോള്‍ സൂര്യ നായകനായിരിക്കുന്നത്. ഹാര്‍ദിക്കിനെ വൈസ് ക്യാപ്റ്റന്‍സിയില്‍ നിന്നും നീക്കിയ ബിസിസിഐ പകരം യുവതാരം ശുഭ്മന്‍ ഗില്ലിനും ഈ ചുമതലയും നല്‍കി. ഫിറ്റ്നസ് പ്രശ്നങ്ങള്‍ കാരണമാണ് സ്ഥിരം ക്യാപ്റ്റനായി ഹാര്‍ദിക്കിനെ നിയമിക്കാതിരുന്നതിനു പിന്നിലെന്നും പുതിയ കോച്ച് ഗൗതം ഗംഭീറിനും താല്‍പ്പര്യം സൂര്യയോടാണെന്നും നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

പക്ഷെ ടീമംങ്ങളുടെ ഭാഹത്തു നിന്നും ഹാര്‍ദിക്കിനു വേണ്ടത്ര പിന്തുണ ലഭിക്കാത്തതാണ് അദ്ദേഹത്തിനു ഏറ്റവയും വലിയ തിരിച്ചടിയായതെന്നാണ് വ്യക്തമാവുന്നത്. സൂര്യയെ ക്യാപ്റ്റനായി പ്രഖ്യാപിക്കും മുമ്പ് ബിസിസിഐ ഇന്ത്യന്‍ താരങ്ങളില്‍ നിന്നും ഹാര്‍ദിക്കിനെയും സൂര്യയെയും കുറിച്ച് അഭിപ്രായങ്ങള്‍ തേടിയിരുന്നുവെന്നാണ് ഇന്ത്യന്‍ എക്സ്പ്രസിന്റെ റിപ്പോര്‍ട്ടിലുള്ളത്.

ഹാര്‍ദിക്കിനേക്കാള്‍ തങ്ങള്‍ക്കു വിശ്വാസം സൂര്യയെയാണെന്നും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുകയാണ് കൂടുതല്‍ എളുപ്പമെന്നും താരങ്ങള്‍ ബിസിസിഐയെ ധരിപ്പിച്ചുവത്രെ. ഹാര്‍ദിക്കിനെ അപേക്ഷിച്ച് കൂടുതല്‍ ശാന്ത്രപ്രകൃതവും ടീമംഗങ്ങളുമായി കൂടുതല്‍ ഇണങ്ങിച്ചേരുകയും ചെയ്യുന്നയാളാണ് സൂര്യ.

കഴിഞ്ഞ വര്‍ഷം ഓസ്ട്രേസിയ, സൗത്താഫ്രിക്ക എന്നിവരുമായുള്ള ടി20 പരമ്പരകളില്‍ ഹാര്‍ദിക്കിന്റെ അഭാവത്തില്‍ ടീമിനെ നയിച്ചത് സൂര്യയായിരുന്നു. ഈ പരമ്പരയില്‍ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി ശൈലി താരങ്ങളെ ഏറെ ആകര്‍ഷിച്ചത്രെ. മുന്‍ ക്യാപ്റ്റന്‍ രോഹിത്തുമായി ഏറെ സാമ്യതയുള്ളതാണ് സൂര്യയുടെയും ശൈലിയെന്നു ടീമിലെ പലരും വിശ്വസിക്കുകയും ചെയ്യുന്നു. കളിക്കാരില്‍ നിന്നുള്ള ഈ പ്രതികരണമാണ് സൂര്യയുടെ നിയമനത്തില്‍ ഏറ്റവുമധികം നിര്‍ണായകമായി മാറിയതെന്നാണ് വ്യക്തമായിരിക്കുന്നത്.

പക്ഷെ അദ്ദേഹത്തെ ക്യാപ്റ്റനായി പ്രഖ്യാപിക്കുന്നതിനു വേറെയും ചില തടസങ്ങള്‍ കൂടിയുണ്ടായിരുന്നു. ബിസിസിഐയിലെയും സെലക്ഷന്‍ കമ്മിറ്റിയിലെയും ചില അംഗങ്ങള്‍ ഹാര്‍ദിക് തന്നെയാണ് ക്യാപ്റ്റനായി വരേണ്ടതെന്ന അഭിപ്രായക്കാരായിരുന്നു.

ടീമിനെ മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടു പോവാന്‍ സാധിക്കുക ഹാര്‍ദിക്കിനാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. പക്ഷെ കോച്ച് ഗംഭീറും മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും പുതിയ ക്യാപ്റ്റനായി സൂര്യ തന്നെ മതിയെന്ന അഭിപ്രായക്കാരായിരുന്നു. ഇതോടെയാണ് ബിസിസിഐയും പച്ചക്കൊടി കാണിച്ചതെന്നാണ് വ്യക്തമായിരിക്കുന്നത്.