ഗംഭീറിന്റെ പ്രതികാര നടപടി മറ്റൊരു തലത്തില്‍, ഹാര്‍ദ്ദിക്കിനെ ചാമ്പ്യന്‍സ് ട്രോഫി ടീമിലുമെടുക്കില്ല

Image 3
CricketTeam India

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ മുഖ്യ പരിശീലകനായ ഗൗതം ഗംഭീര്‍, ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ഒതുക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കിയതായി ആരോപണമുയരുന്നു. ഏറ്റവും ഒടുവില്‍ ഹാര്‍ദ്ദിക്കിനെ ചാമ്പ്യന്‍സ് ട്രോഫിയ്ക്കുളള ഇന്ത്യന്‍ ടീമിലേക്ക് ഗംഭീര്‍ പരിഗണിക്കില്ലെന്ന് പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം ടി20 ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഹാര്‍ദിക്കിനെ പരിഗണിക്കാതെ സൂര്യകുമാര്‍ യാദവിനെ നിയമിച്ചതിന് പിന്നാലെയാണ് അടുത്ത നീക്കം നടക്കുന്നത്.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഹാര്‍ദിക്കിന് ഇടമില്ല?

ഹാര്‍ദിക് ഇനി ടി20യും ടെസ്റ്റും മാത്രം കളിച്ചാല്‍ മതിയെന്നും ഏകദിനത്തില്‍ വേണ്ടെന്നുമാണ് ഗംഭീറിന്റെ നിലപാട്. ഇത് ശരിയാണെങ്കില്‍, വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഹാര്‍ദിക്കിന് ഇടം ലഭിക്കില്ല എന്ന് ഉറപ്പാണ്.

വാഷിങ്ടണും അക്ഷറും ഹാര്‍ദിക്കിന് പകരക്കാരോ?

ഹാര്‍ദിക്കിന്റെ സ്ഥാനത്ത് വാഷിങ്ടണ്‍ സുന്ദറിനെയും അക്ഷര്‍ പട്ടേലിനെയും വളര്‍ത്താനാണ് ഗംഭീര്‍ ശ്രമിക്കുന്നത് എന്നാണ് സൂചന. 21-കാരനായ നിധീഷ് റെഡ്ഡിയെയും ടീമിലേക്ക് കൊണ്ടുവരാനുള്ള നീക്കവും നടക്കുന്നുണ്ട്. ഐപിഎല്ലിലെ ശ്രദ്ധേയ ഓള്‍ റൗണ്ടറായിരുന്നു നിധീഷ് റെഡ്ഡി.

ഗംഭീറിന്റെ പ്രതികാര നടപടിയോ?

ഗംഭീറിന്റെ ഈ നീക്കം, ഐപിഎല്ലിലെ പഴയ ശത്രുതയുടെ തുടര്‍ച്ചയാണോ എന്ന സംശയം ഉയരുന്നുണ്ട്. ഹാര്‍ദിക്കിനെ ഒതുക്കുന്നത് ഇന്ത്യന്‍ ടീമിന്റെ ഐക്യത്തെ ബാധിക്കുമെന്നും വിമര്‍ശനമുണ്ട്.

ഹാര്‍ദിക്കിന്റെ അഭാവം തിരിച്ചടിയാകുമോ?

നിലവില്‍ ഇന്ത്യയുടെ മികച്ച പേസ് ഓള്‍റൗണ്ടറായ ഹാര്‍ദിക്കിനെ ഒഴിവാക്കുന്നത് ടീമിന് വലിയ തിരിച്ചടിയാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഏകദിന ഫോര്‍മാറ്റില്‍ നിന്ന് ഹാര്‍ദിക്കിനെ ഒഴിവാക്കുന്നത് മണ്ടത്തരമാണെന്നും വിലയിരുത്തലുണ്ട്.

ഗംഭീറിന്റെ പരീക്ഷണം വിജയിക്കുമോ?

ഗംഭീറിന്റെ ഈ പരീക്ഷണം ടീമിന് ഗുണം ചെയ്യുമോ എന്നത് കണ്ടറിയണം. ഹാര്‍ദിക്കിനെ പോലൊരു മികച്ച പേസ് ഓള്‍റൗണ്ടറെ പെട്ടെന്ന് വളര്‍ത്തിയെടുക്കുക എന്നത് അത്ര എളുപ്പമല്ല. കപില്‍ദേവിന് ശേഷം ഇന്ത്യയ്ക്ക് ലഭിച്ച ലക്ഷ്ണമൊത്തൊരു പേസ് ഓള്‍റൗണ്ടറാണ് ഹാര്‍ദ്ദിക്ക്. അതിനാല്‍ തന്നെ താരത്തെ അത്ര പെട്ടെന്ന് പുറത്താക്കാന്‍ ഗംഭീറിന് കഴിയില്ല.