അവനെക്കാളും സഞ്ജുവിനെ വിക്കറ്റ് കീപ്പറായി കാണാനാണ് എനിക്കിഷ്ടം, തുറന്ന് പറഞ്ഞ് ഇന്ത്യന്‍ താരം

സിംബാബ് വെ പര്യടനത്തില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേയ്ക്ക് മലയാളി താരം സഞ്ജു സാംസണിനെ നിര്‍ദേശിച്ച് മുന്‍ ഇന്ത്യന്‍ ബൗളറായ മനീന്ദര്‍ സിംഗ് രംഗത്ത്. സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി കളിക്കുന്നതു കാണാനാണു തനിക്കു താല്‍പര്യമെന്നാണ് മനീന്ദര്‍ തുറന്ന് പറയുന്നത്.

ഇഷാനും മുകളില്‍ വിക്കറ്റ് കീപ്പറായി സഞ്ജുവിനു സ്ഥാനമുണ്ടെന്നും മനീന്ദര്‍ സിങ് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

”സഞ്ജുവിനും ഇഷാനും ഇടയില്‍നിന്ന് ഒരാളെ തിരഞ്ഞെടുക്കുകയെന്നതു ബുദ്ധിമുട്ടുള്ള കാര്യമാണ്. രണ്ടു പേരും മികച്ച താരങ്ങളാണ്. പരിശീലകനും ക്യാപ്റ്റന്‍ രാഹുലിനും ഇത് അത്ര എളുപ്പമുള്ള കാര്യമാകില്ല. എങ്കിലും സഞ്ജു സാംസണാണു വിക്കറ്റ് കീപ്പറായി ഞാന്‍ പരിഗണിക്കുന്ന താരം മനീന്ദര്‍ സിങ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു സഞ്ജു ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയത്.

2015ല്‍ സിംബാബ്വെയില്‍ ട്വന്റി20യില്‍ ആദ്യ മത്സരം കളിച്ച് ആറു വര്‍ഷങ്ങള്‍ക്കു ശേഷമാണു താരത്തിന് ഏകദിന ടീമില്‍ ഇടം കിട്ടുന്നത്. ഓഗസ്റ്റ് 18ന് ഹരാരെയിലാണ് സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ ഏകദിനം. 20, 22 തീയതികളിലാണു മറ്റു മത്സരങ്ങള്‍.

സഞ്ജു സാംസണും സിംബാബ്‌വെയ്‌ക്കെതിരായ മൂന്നു മത്സരങ്ങള്‍ നിര്‍ണായകമാണ്. ഏഷ്യകപ്പിനുളള ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായ സഞ്ജു ലോകകപ്പ് കളിക്കണമെങ്കില്‍ ഈ പരമ്പരയില്‍ തിളങ്ങേണ്ടത് അനിവാര്യമാണ്.

 

You Might Also Like