തകര്‍ത്തടിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്, രാജസ്ഥാനെ കാത്ത് കൂറ്റന്‍ വിജയലക്ഷ്യം

Image 3
CricketCricket News

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് പടുകൂറ്റന്‍ വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യ ബാറ്റ് ചെയ്്ത ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സാണ് എടുത്തത്.

ഡല്‍ഹിയ്ക്കായി ഓപ്പണര്‍മായ ജാക്ക് ഫ്രേസര്‍ മെക്കുര്‍ഗും അഭിഷേക് പോറലും വെടിക്കെട്ട് അര്‍ധ സെഞ്ച്വറി നേടി. ഫ്രേസര്‍ വെറും 20 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സും സഹിതം 50 റണ്‍സാണ് എടുത്തത്. അഭിഷേക് പോറള്‍ ആകട്ടെ 36 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സും സഹിതം 65 റണ്‍സും നേടി.

ആദ്യ പവര്‍പ്ലേയില്‍ 78 റണ്‍സാണ് ഡല്‍ഹി അടിച്ച് കൂട്ടിയത്. പിന്നാലെയെത്തിയവര്‍ക്ക് മികവ് ആവര്‍ത്തിക്കാനയില്ലെങ്കിലും അവസാന വിക്കറ്റില്‍ തകര്‍ത്തടിച്ച ട്രിബ്സ്റ്റണ്‍ സ്റ്റബ്‌സ് ഡല്‍ഹി സ്‌കോര്‍ 20 കടത്തുകയായിരുന്നു. സ്റ്റബ്‌സ് 20 ഓവറില്‍ മൂന്ന് വീതം സിക്‌സും ഫോറും സഹിതം 41 റണ്‍സാണ് നേടിയത്.

ഷായ് ഹോപ്പ് (1), അക്‌സര്‍ പട്ടേല്‍ (15), റിഷഭ് പന്ത് (15), ഗുല്‍ബദില്‍ നയിബ് (19), റാസിക്ക് സലീം (9), കുല്‍ദീപ് യാദവ് (5*) എന്നിങ്ങനെയാണ് മറ്റ് ഡല്‍ഹി ബാറ്റര്‍മാരുടെ പ്രകടനം.

രാജസ്ഥാനായി രവിചന്ദ്ര അശ്വിന്‍ നാല് ഓവറില# 24 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ട്രെന്‍ഡ് ബോള്‍ഡും സന്ദീപ് ശര്‍മ്മയും യുസ്വേന്ദ്ര ചഹലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.