ഈസ്റ്റ് ബംഗാളിനെ ബാഴ്‌സലോണയാക്കും, സ്വന്തമാക്കാന്‍ കോര്‍പ്പറേറ്റ് ഭീമന്‍

കൊല്‍ക്കത്തന്‍ വമ്പന്‍മാരായ ഈസ്റ്റ് ബംഗാളിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കാന്‍ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തലുമായി മുന്‍ പഞ്ചാബ് എഫ്‌സി (മിനര്‍വ്വ പഞ്ചാബ്) ഉടമ രഞ്ജിത്ത് ബജാജ്. ഇപ്പോള്‍ ഭൂരിഭാഗം ഓഹരിയും കൈവശം വെച്ചിരിക്കുന്ന ക്വിസില്‍ നിന്ന് ഓഹരികള്‍ കൈപറ്റാനാണ് രഞ്ജിത്ത് ബജാജ് ആഗ്രഹം തുറന്ന് പറഞ്ഞത്. നിലവില്‍ 70 ശതമാനം ഓഹറികളാണ് ക്വിസിന് ഉളളത്. 30 ശതമാനം ഈസ്റ്റ് ബംഗാള്‍ മാനേജുമെന്റിനാണ് ഓഹരിയവകാശം.

‘കഴിഞ്ഞ രണ്ടാഴ്ച്ചയോളമായി ക്വിസ് ഉടമകളുമായി ഞാന്‍ ചര്‍ച്ചകള്‍ നടത്തന്നുണ്ട്. ക്വിസ് കൈവശം വെച്ചിരിക്കുന്ന 70 ശതമാനം ഓഹരികളും ഈ നിമിശത്തില്‍ പണം നല്‍കി വാങ്ങാന്‍ ഞാന്‍ തയ്യാറാണ്’ രഞ്ജിത്ത് ബജാജ് പറയുന്നു.

‘എന്നാല്‍ ഈസ്റ്റ് ബംഗാള്‍ മാനേജുമെന്റുമായി ക്വിസ് ഉണ്ടാക്കിയേക്കുന്ന ഉടമ്പടി പ്രകാരം മൂന്നാമത് ഒരു കക്ഷിയ്ക്ക് ഓഹരി വില്‍ക്കണമെങ്കില്‍ ഈസ്റ്റ് ബംഗാള്‍ മാനേജുമെന്റിന്റെ അനുമതി ആവശ്യമാണ്. നിരവധി വിഷയത്തില്‍ ക്വിസ് ഈസ്റ്റ് ബംഗാള്‍ മാനേജുമെന്റുമായി നെഗോസിയേഷന്‍ നടക്കുകയാണ്. എന്താകുമെന്ന് കാത്തിരുന്ന് കാണുക തന്നെ’ രഞ്ജിത്ത് ബജാജ് കൂട്ടിചേര്‍ത്തു.

ഈസ്റ്റ് ബംഗാളിനെ ബാഴ്‌സലോണ ക്ലബ് മോഡല്‍ പുനരുദ്ധരിക്കുമെന്നും കൂടുതല്‍ ഷെയര്‍ ആരാധകര്‍ക്കായിരിക്ക് നല്‍കാനുമാണ് താന്‍ ലക്ഷ്യമിടുന്്‌നതെന്നും ബജാജ് മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കി. ലോകോത്തര നിലവാരമുളള ഒരു അക്കാദമി അവര്‍ അര്‍ഹിക്കുന്നതായും ബജാജ് പറയുന്നു.

ഈസ്റ്റ് ബംഗാളിന്റെ ഐഎസ്എല്‍ പ്രവേശനം ഈ വര്‍ഷം ഉണ്ടാകില്ല എന്നതോടെയാണ് മാനേജുമെന്റും സ്‌പോണ്‍സറായ ക്വിസും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കാന്‍ തുടങ്ങിയത്. ക്വിസ് ഈസ്റ്റ് ബംഗാളുമായി ബന്ധം ഉപേക്ഷിക്കുമെന്ന് ഇതിനോടകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെയാണ് രഞ്ജി ബജാജിന്റെ കടന്ന് വരവ്.

You Might Also Like