മാലി ബാറില്‍ വെച്ച് പരസ്പരം തല്ലി സൂപ്പര്‍ താരങ്ങള്‍, നാണംകെട്ട് ക്രിക്കറ്റ് ലോകം

Image 3
CricketIPL

കോവിഡ് വ്യാപനം രൂക്ഷമായതിനെ പതിവഴിയില്‍ ഐ.പി.എല്‍ അവസാനിച്ചതിനെ തുടര്‍ന്ന് സ്വന്തം രാജ്യത്തേക്ക് പോകാനുളള ശ്രമത്തിലാണ് വിദേശ താരങ്ങളെല്ലാം. ഇതിന്റെ ഭാഗമായി ഇന്ത്യ വിട്ട ഓസീസ്, ന്യൂസിലാന്‍ഡ് താരങ്ങള്‍ മാലിദ്വീപിലാണ് ക്വാറന്‍ഡീനില്‍ കഴിയുന്നത്.

എന്നാല്‍ മാലിദ്വീപില്‍ നിന്ന് പുറത്ത് വരുന്ന വാര്‍ത്തകള്‍ അത്ര ശുഭകരമല്ല. ക്വാറഡീനിലിരിക്കുന്ന താരങ്ങള്‍ ഇവിടുത്തെ ബാറില്‍ വെച്ച് തമ്മില്‍ തല്ലിയതായ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ഓസീസ് താരം ഡേവിഡ് വാര്‍ണറും മുന്‍ താരം മൈക്കല്‍ സ്ലേറ്ററും തമ്മില്‍ ബാറില്‍ വെച്ച് വാക്കുതര്‍ക്കം ഉണ്ടായെന്നും ഇത് കയ്യാങ്കളിയിലേക്ക് എത്തിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ലോക വ്യാപകമായി എല്ലാ മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ ഇരുവരും നിഷേധിച്ചു.

‘ഈ അഭ്യൂഹങ്ങളില്‍ ഒരു സത്യവും ഇല്ല. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഞങ്ങള്‍ക്കിടയില്‍ പ്രശ്നമുണ്ടാവാന്‍ ഒരു സാധ്യതയുമില്ല’ സ്ലേറ്റര്‍ പറഞ്ഞു. എവിടെ നിന്നാണ് നിങ്ങള്‍ക്ക് ഇത്തരം വാര്‍ത്തകള്‍ ലഭിക്കുന്നത് എന്നായിരുന്നു വാര്‍ണറുടെ ചോദ്യം. വ്യക്തമായ തെളിവുകളില്ലാതെ നിങ്ങള്‍ക്ക് എന്തും എഴുതി പിടിപ്പിക്കാന്‍ സാധിക്കില്ലെന്നും വാര്‍ണര്‍ പറഞ്ഞു.

കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിവിധ രാജ്യങ്ങള്‍ നിരോധനമേര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഓസീസ്, ന്യൂസിലാന്‍ഡ് സംഘം മാലിദ്വീപില്‍ കഴിയുന്നത്. ഇവര്‍ ഇവിടെ രണ്ടാഴ്ച ക്വാറന്റൈനില്‍ കഴിയണം. അതിന് ശേഷം മാത്രമാണ് സ്വദേശത്തേക്ക് മടങ്ങുന്നതിനെ കുറിച്ച് താരങ്ങള്‍ക്ക് ആലോചിക്കാനാകു.