ഇവന്‍ ബേബിയല്ല, ചഹര്‍ അനുഭവിച്ചറിഞ്ഞു, മരിക്കുവോളം മറക്കില്ല

Image 3
CricketIPL

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ പഞ്ചാബ് കിംഗ്‌സിനായി ആദ്യ ഓവര്‍ എറിയാനെത്തിയ രാഹുല്‍ ചഹര്‍ ജീവിതത്തില്‍ അത്ര പെട്ടെന്നൊന്നും താന്‍ നേരിട്ട ദുരനുഭവം മറക്കില്ല. ബേബി ഏബിയെന്ന് ലോകം ചുരുക്കപ്പേരിട്ട് വിളിയ്ക്കുന്ന ഡേവാള്‍ഡ് ബ്രെവിഡ് ഡിവില്ലേഴ്‌സിനേയും മറികടക്കുന്ന പ്രകടനമാണ് തന്റെ 19ാം വയസ്സില്‍ കാഴ്ച്ചവെച്ചത്.

മത്സരത്തിന്റെ ഒന്‍പതാം ഓവറിലാണ് അപരാജിതമായി മുന്നേറുന്ന ബ്രെവിസ്-തിലക് വര്‍മ്മ കൂട്ടുകെട്ടിനെ പൊളിക്കാന്‍ പഞ്ചാബ് നായകന്‍ രാഹുല്‍ ചഹറിനെ നിയോഗിച്ചത്. ആദ്യ പന്തില്‍ സിംഗിള്‍ എടുത്ത തിലക് വര്‍മ്മ ബ്രെവിസിന് സ്‌ട്രൈക്ക് കൈമാറി. പിന്നെയെല്ലാം ചരിത്രമായിരുന്നു.

നേരിട്ട ആദ്യ പന്തില്‍ ഫോറടിച്ച് തുടങ്ങിയ താരം പിന്നീട് അടുത്ത നാല് പന്തിലും രാഹുല്‍ ചഹറിനെ സിക്‌സ് പറത്തുകയായിരുന്നു. ആ ഓവറില്‍ 29 റണ്‍സാണ് പിറന്നത്. തന്റെ കരിയറില്‍ ആദ്യമായാണ് രാഹുല്‍ ചഹര്‍ ഇത്രയും റണ്‍സ് ഒരു ഓവറില്‍ വിട്ട് കൊടുക്കുന്നത്. രുല്‍ ചഹറിനെ അടിച്ച ഒരു സിക്‌സ് പോയത് 112 മീറ്ററാണ് എന്ന് അറിയുമ്പോള്‍ മനസ്സിലാക്കാന്‍ ബ്രെവിസിന്റെ പ്രതിഭയുടെ ആഴം.

ഐപിഎല്‍ മെഗാ ലേലത്തില്‍ മൂന്ന് കോടി രൂപയ്ക്കായിരുന്നു ബ്രെവിസിനെ മുംബൈ സ്വന്തമാക്കിയത്. മത്സരത്തില്‍ വെറും 25 പന്തില്‍ 49 റണ്‍സാണ് താരം നേടിയത്. ഒഡേണ്‍ സ്മിത്തിന്റെ ഓവറില്‍ അര്‍ഷദീപ് സിംഗ് പിടിച്ചാണ് അര്‍ഹിച്ച അര്‍ധ സെഞ്ച്വറി ബ്രെവിസിന് നഷ്ടമായത്.

അതെസമയം ബ്രെവിഡന്റെ ഷോയും മുംബൈയുടെ അഞ്ചാം തോല്‍വി തടയാനായില്ല. പഞ്ചാബ് ഉയര്‍ത്തിയ 199 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ മുംബൈ 186 റണ്‍സിന് കീഴടങ്ങുകയായിരുന്നു. ശനിയാഴ്ച്ച ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സുമായാണ് മുംബൈയുടെ അടുത്ത മത്സരം.