ടീം ഇന്ത്യയില്‍ ധോണി സ്‌കൂര്‍ പ്രവര്‍ത്തിക്കുന്നു, ഒരു ദിവസം കൊണ്ടുണ്ടായ ഹീറോ അല്ലിത്

മുരളി മേലേത്ത്

ഇന്ത്യന്‍ ടീം എല്ലാക്കാലത്തും ആഗ്രഹിക്കുന്ന ഒന്നാണ് കപില്‍ദേവിനുശേഷം ഒരു പേസ് ബൗളിങ് ഓള്‍റൗണ്ടര്‍ എന്നത്. മുഖംകാണിച്ചുമടങ്ങുന്ന ചില ഒറ്റപ്പെട്ടവര്‍ അല്ലാതെ ഒന്നല്ലെങ്കില്‍ മറ്റൊന്ന് എന്നൊരോപ്ഷന്‍ ഇതുവരെ ഇല്ല ഇപ്പോഴുള്ളത് ഹാര്‍ദ്ദിക്പാണ്ഡ്യയാണ് പക്ഷേ പരിക്കൊഴിഞ്ഞ നേരമില്ല. ഈ സാഹചര്യത്തില്‍ ദിപക്ചഹാറിന്റെ ബാറ്റിങ് പെര്‍ഫോമന്‍സ് എകദിന ക്രിക്കറ്റ് ടീമിലേക്ക് ഒരു ഓള്‍റൗണ്ടര്‍ ഓപ്ഷന്‍ കൂടി എന്നുകരുതാം.

ഒരു പേസ് ബൗളിംഗ് ഓള്‍റൗണ്ടര്‍ എന്ന പദവി തീര്‍ച്ചയായും ദീപക് ചഹാറിന് ഇനി അവകാശപ്പെടാം. കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാതിരുന്ന രണ്ടു പ്രതിഭാശാലികളായ കളിക്കാരുടെ ദിവസമായിരുന്നു ഇന്നലെ. സൂര്യകുമാര്‍യാദവും ദീപക് ചഹാറും രണ്ടുപേരും പലപ്പോഴും ടീം സെലക്ഷനുകളില്‍ പടവാതിലില്‍ പരിഗണിക്കപ്പെടാതെ പോയവരാണ്. സൂര്യകുമാര്‍യാദവ് ഈപരമ്പരയിലാണ് അരങ്ങേറ്റം കുറിച്ചത്. മധ്യനിരയില്‍ മനോഹരമായ ഇന്നിഗ്‌സ് രണ്ടുകളിയിലും കാഴ്ചവെച്ചു.

ദീപക് മുമ്പ് ടീമിന്റെ ഭാഗമായിട്ടുണ്ടെങ്കിലും അധികം അവസരങ്ങള്‍ ലഭിച്ചിട്ടില്ല . ചെന്നൈ സൂപ്പര്‍ കിങ്സ് വഴിയാണ് ടി20 യില്‍ മികച്ച പ്രകടനം നടത്തുന്നത്. അതിലൂടെ ഇന്‍ഡ്യന്‍ ടീമിന്റെ ഭാഗമാകുകയും ചെയ്തു. ശരിക്കും ദീപക് ചഹാര്‍ എന്ന ബാറ്റ്മാനേ നമുക്കു കാണാന്‍ കഴിഞ്ഞിട്ടില്ല. ചെന്നൈ സൂപ്പര്‍ കിംഗിന്റെ ബാറ്റിങ് നിര അതിശക്തമായതിനാല്‍ ഇറങ്ങേണ്ടി വരാറില്ല എന്നതാണ് വാസ്തവ. 2018 ലേ ഐപിഎല്‍ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യസിന്റെ കൈയ്യിലിരുന്ന കളി ദിപക് ചഹാര്‍ ബാറ്റുകൊണ്ടു പിടിച്ചെടുക്കുന്നതു നമ്മള്‍ കണ്ടിരുന്നു.

ധോണിയുടെ ശിക്ഷണത്തിന്റെ പക്വത ദിപക് ചഹാര്‍ ബാറ്റിങില്‍ പ്രകടിപ്പിച്ചത് ശ്രദ്ധേയമാണ്. സ്‌കോര്‍ എങ്ങിനെ പിന്‍തുടര്‍ന്നു ജയിക്കണം എന്നു കൃത്യമായപ്ലാനുള്ള ക്യാപ്റ്റനാണല്ലോ ധോണി ആ ശൈലി മനോഹരമായി പ്രാവര്‍ത്തികമാക്കാന്‍ ദീപകിനു കഴിഞ്ഞു. അക്രമിക്കേണ്ട ബൗളറേയും പ്രതിരോധിക്കേണ്ട ബൗളറേയും കൃത്യമായി മനസിലാക്കിയുള്ള ഈ 8ാം നമ്പര്‍ ബാറ്റ്മാന്റെ കളിനമ്മളില്‍ ആവേശമുണര്‍ത്തി .

ഭുവനേശ്വര്‍ കുമാര്‍ ഒമ്പതാമനായി വന്ന് ദിപക് ചഹാറിന് മികച്ച പിന്‍തുണ നല്‍കി. പരിചയ സമ്പന്നനായ ഭുവനേശ്വര്‍ കുമാര്‍ പണ്ട് എട്ടാമനായിറങ്ങി ധോണിയോടൊപ്പം ഇതേശ്രീലങ്കക്കെതിരേ ഹാഫ്‌സെഞ്ച്വറിയടിച്ചിരുന്നു. ഏഴുവിക്കറ്റുകള്‍ നഷ്ടപ്പെട്ട ഇന്ത്യയേ എളുപ്പത്തില്‍ കീഴടക്കാമെന്നുള്ള ശ്രീലങ്കന്‍ കണക്കുകൂട്ടലുകള്‍ രണ്ടുപേരും ചേര്‍ന്ന് പൊളിച്ചടുക്കി.

ഭുവനേശ്വര്‍ കുമാര്‍ ക്രീസിലെത്തുമ്പോള്‍ ഇന്ത്യയ്ക്കു വിജയിക്കാന്‍ 83 റണ്‍സു വേണമായിരുന്നു. ഇവര്‍ രണ്ടുപേരും ചേര്‍ന്നുള്ള അപരാജിത കൂട്ടുകെട്ട് 84ബോളില്‍ 84 റണ്‍സു നേടി വിജയം കൈപ്പിടിയില്‍ ഒതുക്കുമ്പോള്‍ ശ്രീലങ്കന്‍ കോച്ച് മിക്കി ആര്‍തര്‍ നിരാശനായി ഡ്രെസീങ് റൂമിലേക്ക് കയറിപ്പോകുന്നത് ക്യാമറ എടുത്തു കാട്ടി.

കളിതുടങ്ങുമ്പോള്‍ 276 റണ്‍സ് ഒരു വലിയ സ്‌കോറാണെന്നു തോന്നിയില്ല . തുടരെത്തുടരെ പ്രിഥ്വി ഷായും ഇഷാന്‍ കിഷനും ശിഖര്‍ധവാനും ഹാര്‍ദ്ദിക്പാണ്ഡ്യയും കൂടാരം കയറിയതോടെ ഇതൊരു വലിയ സ്‌കോറായി മാറി. വരാന്‍പോകുന്ന ശാന്തമായ കാറ്റില്‍ ഈ സ്‌കോര്‍ തരണംചെയ്യാനാകുമെന്ന് അപ്പോഴാരും കരുതിയില്ല.

ദിപക് ചഹാര്‍ താങ്കളുടെ ഇന്നിഗ്‌സ് മനോഹരമായ കാഴ്ചയായിരുന്നു. സമ്മര്‍ദ്ദങ്ങള്‍ക്കുവശപ്പെടാതെ ലക്ഷ്യബോധത്തോയുള്ള ഇന്നിഗ്‌സ്… വരും കാലത്ത് താങ്കളുടെ ബാറ്റ് വീണ്ടും ഇന്ത്യയ്ക്കുവേണ്ടി വീരകഥകള്‍ പറയട്ടെ..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 

You Might Also Like