പടിക്കല്‍ കലമുടച്ചു, പൊരുതി തോറ്റ് ഇന്ത്യ

ത്രിരാഷ്ട്ര വനിത ട്വന്റി 20 പരമ്പരയിലെ ഫൈനലില്‍ ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കന്‍യോട് തോല്‍വി. അഞ്ച് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയുടെ വിജയം. ഇന്ത്യന്‍ വനിതകള്‍ മുന്നോട്ടുവെച്ച 110 റണ്‍സ് വിജയലക്ഷ്യം 18 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് പ്രോട്ടീസ് മറികടന്നത്.

ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ തുടക്കത്തിലെ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയെങ്കിലും ക്ലോയി ട്രയോണ്‍(32 പന്തില്‍ 57) അര്‍ധസെഞ്ചുറി നേടിയത് അവര്‍ക്ക് തുണയായി. വെസ്റ്റ് ഇന്‍ഡിസാണ് പരമ്പരയില്‍ പങ്കെടുത്ത മറ്റൊരു ടീം. ക്ലോയി ട്രയോണ്‍ ഫൈനലിന്റെയും ദീപ്തി ശര്‍മ്മ പരമ്പരയുടേയും താരമായി തെരഞ്ഞെടുക്കപ്പെട്ടു.

മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത പ്രഹരം നല്‍കിയാണ് ടീം ഇന്ത്യ തുടങ്ങിയത്. 10.2 ഓവറില്‍ 47 റണ്‍സില്‍ നില്‍ക്കേ പ്രോട്ടീസ് വനിതകളുടെ നാല് വിക്കറ്റ് കവര്‍ന്നു. 9 പന്തില്‍ പൂജ്യത്തില്‍ നില്‍ക്കേ ലോറ വോള്‍വാര്‍ട്ടിനെ ദീപ്തി ശര്‍മ്മ ബൗള്‍ഡാക്കി. തസ്മീന്‍ ബ്രിറ്റ്‌സിനെ(15 പന്തില്‍ 8) സ്‌നേഹ് റാണയും ലാറ ഗുഡോളിനെ(11 പന്തില്‍ 7) രാജേശ്വരി ഗെയ്ക്വാദും പുറത്താക്കി.

ക്യാപ്റ്റന്‍ സുനേ ലൂസിനെ മടക്കി രേണുക സിംഗ് ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത ആഘാതം നല്‍കി. വൈകാതെ 11 പന്തില്‍ എട്ട് റണ്‍സെടുത്ത അന്നെറീ ഡെര്‍ക്‌സനെ സ്‌നേഹ് റാണ റിട്ടേണ്‍ ക്യാച്ചില്‍ പുറത്താക്കുകയും ചെയ്തു.

എന്നാല്‍ ആറാം വിക്കറ്റില്‍ ക്ലോയി ട്രയോണ്‍-നഡീന്‍ ഡി ക്ലെര്‍ക് സഖ്യം ദക്ഷിണാഫ്രിക്കയെ അനായാസം ജയത്തിലെത്തിച്ചു. ക്ലോയി ട്രയോണ്‍ 30 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. 18 ഓവറില്‍ ദക്ഷിണാഫ്രിക്ക കിരീടം സ്വന്തമാക്കുമ്പോള്‍ ക്ലോയി 32 പന്തില്‍ 57* ഉം ഡി ക്ലെര്‍ക്ക് 17 പന്തില്‍ 17* ഉം റണ്‍സുമായി പുറത്താവാതെ നിന്നു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹര്‍മന്‍പ്രീത് കൗറും സംഘവും നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെടുക്കുകയായിരുന്നു.

You Might Also Like