കണ്ണീർക്കടലായി യൂറോകപ്പിലെ ഡെന്മാർക്ക് ഫിൻലാൻഡ് മത്സരം. മത്സരത്തിന്റെ 43ആം മിനിറ്റിൽ ഡെന്മാർക്ക് സൂപ്പർതാരം ക്രിസ്ത്യൻ എറിക്സൺ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു. തുടർന്ന് മത്സരം നിർത്തിവച്ചു. പിച്ചിൽ കുഴഞ്ഞുവീണ താരത്തിന് സിപിആർ അടക്കമുള്ള ജീവൻരക്ഷാ ശുശ്രൂഷകൾ നൽകിയാണ് ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടുപോയത്.
The UEFA EURO 2020 match in Copenhagen has been suspended due to a medical emergency.
— UEFA EURO 2020 (@EURO2020) June 12, 2021
താരം ഗ്രൗണ്ടിൽ വീഴുന്നത് കണ്ട റഫറി ആന്റണി ടെയ്ലർ ഉടൻ തന്നെ മത്സരം നിർത്തിവച്ചു. തുടർന്ന് മെഡിക്കൽ സംഘം ഗ്രൗണ്ടിൽ ഓടിയെത്തുകയും താരങ്ങൾ എല്ലാവരും ചേർന്ന് വീണു കിടക്കുന്ന എറിക്സണ് ചുറ്റും കവചം തീർത്ത് വിതുമ്പി നിൽക്കുകയും ചെയ്യുന്നത് കണ്ടതോടെ കാണികൾക്കും കാര്യം പന്തിയല്ലെന്ന് മനസിലായി.
🇩🇰 Denmark have won 9 of their last 11 international matches (W9, D1, L1) 💪#EURO2020
— UEFA EURO 2020 (@EURO2020) June 12, 2021
ആവേശക്കടലായി ഇരമ്പിയ സ്റ്റേഡിയം കണ്ണീരിൽ കുതിരുകയും ചെയ്തു. താരങ്ങൾ എല്ലാവരും വലയം ചെയ്ത് കാഴ്ച മറച്ചു തന്നെയാണ് എറിക്സനെ കളിക്കളത്തിൽ നിന്നും പുറത്തേക്ക് കൊണ്ടുപോയത്. ഇതും സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
This is what happend to Christian Eriksen😔 pic.twitter.com/CfJxtdxUSs
— Sebastian (@Sebovic11) June 12, 2021
ഇതിനിടെ റഫറി ആന്റണി ടെയ്ലർ ഇരു ടീമിന്റെയും പരിശീലകരോട് സംസാരിക്കുന്നതും ഫിൻലാൻഡ് ടീമംഗങ്ങൾ കളിക്കളത്തിന് പുറത്ത് പോകുന്നതും കാണാമായിരുന്നു.