Author Archives: admin

  1. ലോകം കീഴടക്കിയ ഭുംറയെ അപമാനിക്കുന്ന തരത്തിലായിരുന്നു ആ സ്വീപ് ഷോട്ട് സിക്‌സ്, അശുതോഷ് കണ്ടെത്തലാണ്

    Leave a Comment

    മുഹമ്മദ് അലി ശിഹാബ്

    സീസണില്‍ ഫോമിന്റെ പീക്കില്‍ നില്‍ക്കുന്ന ബുംറക്ക് എതിരെ നല്ല രീതിയില്‍ കണക്ട് ചെയ്തു ബൗണ്ടറി കടത്തുക എന്നത് ഒരു വിധം ബാറ്റേഴ്‌സിനും അപ്രാപ്യമായിടത്ത് ഫ്രീഹിറ്റാണേല്‍ പോലും ബൗളറുടെ മെന്റാലിറ്റിക്ക് ഡാമേജ് വരുത്തുന്ന വിധത്തിലൊരു ഷോട്ട് കളിച്ച് അശുതോഷ് ഒരിക്കല്‍ കൂടി പഞ്ചാബിന്റെ രക്ഷാദൗത്യം ഏറ്റെടുക്കുകയാണ്..

    End of the day വിജയിച്ചത് മുംബൈ ആണെങ്കില്‍ പോലും നല്ലൊരു ഗെയിം സമ്മാനിച്ചതിനു പുറമേ തന്റെ മികവ് കൊണ്ടു കളിയാരാധകരുടെ ഹൃദയങ്ങളിലേക്ക് കയറിച്ചെല്ലാന്‍ അശുതോഷിനാകുന്നുണ്ട്, ഡൊമെസ്റ്റിക്ക് സര്‍ക്യൂട്ടില്‍ നിന്നും വന്ന് ഐപിഎല്ലിന്റെ വലിയ വേദിയില്‍ നിരവധി താരങ്ങള്‍ തങ്ങളുടെ പ്രതിഭയെ പുറത്തെടുക്കുമ്പോള്‍ മറ്റൊരു പേരായി മാറാന്‍ അശുതോഷിന് ഓരോ മത്സരം കഴിയുംതോറും സാധിക്കുകയാണ്.

    കഴിഞ്ഞ വര്‍ഷം 11 പന്തില്‍ അര്‍ധ സെഞ്ചുറി നേടി ടി20 ക്രിക്കറ്റില്‍ ഒരിന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗതയേറിയ അര്‍ധ സെഞ്ചുറിയെന്ന പത്തു പതിനാറു വര്‍ഷങ്ങള്‍ക്ക് മുമ്പ് യുവ്രാജ് സിങ്ങ് സ്ഥാപിച്ച റെക്കോഡ് തകര്‍ത്താണ് അശുതോഷ് വാര്‍ത്തകളില്‍ നിറയുന്നത്. ഡൊമെസ്റ്റിക്ക് ക്രിക്കറ്റില്‍ നിന്നും നിരവധി മികച്ച ഇന്ത്യന്‍ താരങ്ങളെ പഞ്ചാബ് ടീമിലെത്തിച്ച സഞ്ജയ് ബംഗാറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ലേലത്തിലൂടെ അശുതോഷിന് ഐപിഎല്‍ കരാറും ലഭിച്ചു.

    ഐപിഎല്‍ അരങ്ങേറ്റത്തില്‍ തന്നെ തന്റെ വരവറിയിക്കുന്നുണ്ട് അശുതോഷ്, ഗുജറാത്തിനെതിരെ പരാജയമുറപ്പിച്ച പഞ്ചാബിന് വേണ്ടി എട്ടാമനായി ഇറങ്ങി ശശാങ്കിനൊപ്പം ടീമിനെ വിജയത്തിലേക്ക് നയിക്കുന്ന ഒരു ചെറിയ വലിയ കാമിയോ ഇന്നിങ്‌സ്. തൊട്ടടുത്ത മത്സരത്തില്‍ തന്നെ അതേ ശശാങ്കിനൊപ്പം എട്ടാം വിക്കറ്റിലൊത്തു ചേര്‍ന്ന് അസാദ്ധ്യം എന്നു തോന്നിച്ചൊരു ചേസ് ഓള്‍മോസ്റ്റ് പുള്‍ ഓഫ് ചെയ്‌തെടുക്കുന്നുണ്ട് അശുതോഷ്, 183 റണ്‍സിന്റെ ചേസില്‍ പഞ്ചാബിലെ ടോപ് ഓര്‍ഡര്‍ – മിഡില്‍ ഓര്‍ഡര്‍ ബാറ്റേഴ്‌സ് നല്‍കിയ 16 ഓവറിലെ 116 എന്ന വലിയ സമ്പാദ്യം കാരണം രണ്ട് റണ്‍സകലെ ഇവര്‍ക്ക് പരാജയം സമ്മതിക്കേണ്ടി വന്നു.

    രാജസ്ഥാനെതിരെ ടീമിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ച മറ്റൊരു കാമിയോക്ക് ശേഷം അശുതോഷ് ഇന്നലെ ഈ ഐപിഎല്ലിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്ങ്‌സുകളിലൊന്ന് കാഴ്ച വെച്ച് തന്റെ കാലിബര്‍ മുഴുവനായി പുറത്തെടുക്കുമ്പോള്‍ പഞ്ചാബ് വിജയത്തിലേക്കെന്നുറപ്പിച്ചതാണ്, പക്ഷേ വീണ്ടും അവസാനത്തില്‍ വീണു പോവുകയാണ് അശുതോഷ്. ഓപ്പോസിറ്റ് സൈഡില്‍ വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരു ബാറ്റെര്‍ കൂടെയുണ്ടായിരുന്നെങ്കില്‍ എളുപ്പത്തില്‍ വിജയിക്കാന്‍ കഴിയുമായിരുന്ന മത്സരം പഞ്ചാബിന് നഷ്ടപ്പെടുന്നതാണ് അശുതോഷിന്റെ ഒറ്റയാള്‍ പോരാട്ടത്തിനവസാനം നമ്മള്‍ കണ്ടത്.

    എന്തിനാണ് ബാറ്റ് ചെയ്യുന്നതെന്നറിയാത്ത ടോപ് ഓര്‍ഡര്‍ ബാറ്റേഴ്‌സുള്ള പഞ്ചാബിനെ കഴിഞ്ഞ നാല് മത്സരങ്ങളിലായി പിടിച്ചു നിറുത്തുന്നത് അശുതോഷും ശശാങ്കും കൂടിയാണ്, മത്സരിച്ച 4ലും അശുതോഷ് വരുന്നത് എട്ടാമനായാണ്. നേടുന്നത് 156 റണ്‍സ്, പതിനേഴ് വര്‍ഷങ്ങളുടെ ചരിത്രം പേറുന്ന ഐപിഎല്ലില്‍ രണ്ടാമത്തെ തവണ മാത്രമാണ് ഒരു താരം എട്ടാമതായോ അതിനു താഴെയോ ഇറങ്ങി 100+ റണ്‍സ് ഒരു സീസണില്‍ സ്‌കോര്‍ ചെയ്യുന്നത് – ആദ്യ തവണത്തേത് 115 റണ്‍സ്. വെറും 4 ഇന്നിങ്ങ്‌സില്‍ നിന്നും 156 റണ്‍സ് എട്ടാം നമ്പറില്‍ ഇറങ്ങുന്ന ഒരു ബാറ്ററില്‍ നിന്നും വരുന്നുണ്ടെങ്കില്‍ അത്രത്തോളം പരിതാപകരമാണ് പഞ്ചാബ് ടോപ് ഓര്‍ഡറിലെ നിലവിലെ സാഹചര്യമെന്നര്‍ത്ഥം.

    ജിതേഷും ശശാങ്കും അശുതോഷും പ്രാഭ്‌സിംറനും മാത്രമല്ല, ടീം മാനേജറായ വിക്രം ഹസ്തിറിന്റെ നേതൃത്വത്തില്‍ ഇനിയുമുണ്ട് പഞ്ചാബിലേക്ക് എത്തിയവര്‍. ഐപിഎല്ലില്‍ മുഖം കാണിച്ചു പോയ അഥര്‍വ തൈഡെയാണ് അതിലെ പ്രമുഖന്‍, നിലവില്‍ ഫോമിലല്ലാത്തവരെ തട്ടി ഇവര്‍ക്കവസരം നല്‍കിയാല്‍ ചിലപ്പോള്‍ പഞ്ചാബ് കിങ്ങ്‌സിന് പോസിറ്റീവായിട്ടുള്ള റിസള്‍ട്ടുകള്‍ കിട്ടിയേക്കാം…

  2. മുംബൈയ്‌ക്കെതിരെ കൂടുതല്‍ ഗുരുരത ആരോപണങ്ങള്‍, ജയിക്കാനായി അംപയര്‍മാരെ വിലക്ക് വാങ്ങിയോ

    Leave a Comment

    ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ഒന്‍പത് റണ്‍സിന്റെ നാടകീയ വിജയമാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. 14 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായെങ്കിലും ശശാങ്ക് സിംഗിന്റേയും അശുതോഷ് ശര്‍മ്മയുടേയും മികവില്‍ പഞ്ചാബ് മത്സരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. ഒടുവില്‍ മുംബൈയും 192 റണ്‍സിന് മുന്നില്‍ 19.1 ഓവറില്‍ 183 റണ്‍സാണ് പഞ്ചാബ് നേടിയത്.

    അതെസമയം മുംബൈ ബാറ്റിങ്ങിനിടെയിലെ അംപയറുടെ പല തീരുമാനങ്ങളും സംശയമുയര്‍ത്തുകയാണ്. തേര്‍ഡ് അംപയറുടെ തീരുമാനത്തിനെതിരേയാണ് ഇപ്പോള്‍ വിമര്‍ശനം ഉയരുന്നത്. കഗിസോ റബാഡയുടെ ഓവറില്‍ സൂര്യകുമാര്‍ യാദവിന്റെ വിക്കറ്റ് നല്‍കാത്തതാണ് ഇപ്പോള്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്ന ഒരു സംഭവം.

    മുംബൈ ബാറ്റിംഗിന്റെ 16ാം ഓവറിലാണ് വിവാദ സംഭവം. ഓവറിലെ രണ്ടാം പന്തില്‍ റബാഡയുടെ സ്ലോ ബോള്‍ സൂര്യകുമാറിന്റെ പാഡില്‍ തട്ടി. ലെഗ് സൈഡിലേക്ക് സൂര്യകുമാര്‍ ഷോട്ടിന് ശ്രമിച്ചപ്പോള്‍ ടൈമിങ് തട്ടി പാഡില്‍ തട്ടുകയായിരുന്നു. അംപയര്‍ ഔട്ട് വിളിച്ചപ്പോള്‍ സൂര്യകുമാര്‍ യാദവ് തീരുമാനം റിവ്യൂ ചെയ്തു. എന്നാല്‍ തേര്‍ഡ് അംപയറുടെ പരിശോധനയില്‍ പന്ത് ലെഗ് സ്റ്റംപില്‍ കൊള്ളാതെ കടന്നുപോകുന്നതായാണ് കണ്ടത്. ഇതോടെ നോട്ടൗട്ട് വിളിക്കുകയായിരുന്നു.

    എന്നാല്‍ പന്തിന്റെ ദിശ ലെഗ് സ്റ്റംപിന്റെ മുകളില്‍ തട്ടുന്ന നിലയിലായിരുന്നു. പക്ഷെ തേര്‍ഡ് അംപയര്‍ നോട്ടൗട്ട് വിളിക്കാനാണ് അംപയര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഈ തീരുമാനമാണ് വിവാദമായിരിക്കുന്നത്. മുന്‍ ഒാസ്‌ട്രേലിയന്‍ താരവും പ്രമുഖ പരിശീലകനുമായ ടോം മൂഡി തേര്‍ഡ് അംപയറുടെ തീരുമാനം ചോദ്യം ചെയ്ത് എക്സില്‍ പോസ്റ്റിട്ടു. തേര്‍ഡ് അംപയര്‍ എന്ത് അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് മൂഡി ചോദിക്കുന്നത്.

    ‘സ്പെഷ്യലിസ്റ്റ് തേര്‍ഡ് അംപയറെ പരിഗണിക്കേണ്ട സമയമായിരിക്കുകയാണ്. പല തീരുമാനങ്ങളും ചോദ്യമുയര്‍ത്താവുന്നതാണ്. ചില അംപയര്‍മാരെ ഫീല്‍ഡിലേക്ക് മാത്രമായി പരിഗണിക്കേണ്ടതാണ്. തേര്‍ഡ് അംപയര്‍ക്ക് അനുഭവസമ്പത്തും പ്രത്യേക കഴിവും വേണ്ടതാണ്’ എന്നാണ് മൂഡി കുറിച്ചത്.

    മുംബൈക്ക് അനുകൂലമായി അംപയര്‍ തീരുമാനമെടുക്കുന്നുവെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. നിഷ്പക്ഷമായിട്ടല്ല അംപയറുടെ പല തീരുമാനങ്ങളും. വൈഡ് വിളിച്ചതിലടക്കം പല കാര്യങ്ങളും സംശയമുണ്ടാക്കുന്നതാണെന്നാണ് ആരാധകര്‍ പറയുന്നത്.

    നേരത്തെ മുംബൈയുടെ ടോസിലെ കൃത്രിമം വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അംപയറുടെ വിവാദ തീരുമാനങ്ങള്‍. മുംബൈക്ക് അനുകൂലമായാണ് തീരുമാനങ്ങളെല്ലാം.

  3. ഭുംറയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്, ചഹലിന്റെ പ്രതികാരമുണ്ടാകും, പര്‍പ്പിള്‍ ക്യാപ്പ് പോരാട്ടം മറ്റൊരു തലത്തില്‍

    Leave a Comment

    ഐപിഎല്‍ പര്‍പ്പിള്‍ ക്യാപ്പിനുള്ള പോരാട്ടം മറ്റൊരു തലത്തിലേക്ക്. പഞ്ചാബ് കിംഗ്‌സിനെതിരെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം പുറത്തെടുത്തപ്പോള്‍ മുംബൈ ഇന്ത്യന്‍സ് പേസര്‍ ജസ്പ്രിത് ഭുംറ പര്‍പ്പിള്‍ ക്യാപ്പ് പോരാട്ടത്തില്‍ ഒറ്റക്ക് മുന്നിലെത്തി.

    പഞ്ചാബിനെതിരെ മത്സരത്തില്‍ മൂന്ന് വിക്കറ്റുകളാണ് ഭുംറ വീഴ്ത്തിയത്. ഇതോടെ ഈ ഐപിഎല്ലില്‍ ഭുംറയുടെ വിക്കറ്റ് നേട്ടം 13 ആയി ഉയര്‍ന്നു. 12.85 ശരാശരിയില്‍ ആണ് ഭുംറ 13 വിക്കറ്റുകള്‍ കൊയ്തിരിക്കുന്നത്. ഈ ഐപിഎല്ലില്‍ ഇതുവരെ 28 ഓവറുകള്‍ പൂര്‍ത്തിയാക്കിയ ഭുംറ 168 പന്തുകളില്‍ 167 റണ്‍സ് മാത്രമാണ് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തിരിക്കുന്നത്. ഐപിഎല്ലില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന അഞ്ച് വിക്കറ്റ് നേട്ടവും ഒരു തവണ ഭുംറ നേടി.

    ഭുംറയുടെ കുതിപ്പില്‍ തകര്‍ന്നത് ഇതുവരെ പര്‍പ്പിള്‍ ക്യാപ്പ് ഹോള്‍ഡറായ രാജസ്ഥാന്‍ റോയല്‍സ് താരം യുസ് വേന്ദ്ര ചഹലാണ്. ചഹല്‍ രണ്ടാം സ്ഥാനത്തേയ്ക്കാണ് വീണത്. ഏഴ് മത്സരങ്ങളില്‍ 12 വിക്കറ്റാണ് ചാഹല്‍ വീഴ്ത്തിയത്. ശരാശരി 18.08. 26 ഓവറുകള്‍ താരം പൂര്‍ത്തിയാക്കി. 156 പന്തുകില്‍ 217 റണ്‍സാണ് ചാഹല്‍ വിട്ടുകൊടുത്തത്.

    ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്തും ഒരു മുംബൈ താരമാണ് ഉളളത്. 12 വിക്കറ്റുകള്‍ ഇതിനോടകം സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കന്‍ താരം ജോറാള്‍ഡ് കോട്‌സ്വീയാണ് മൂന്നാം സ്ഥാനത്ത്. എന്നാല്‍ ശരാശരി പരിഗണിക്കുമ്പോഴാണ് ചാഹല്‍ മുന്നിലായത്.

    പത്ത് വിക്കറ്റുകള്‍ വീതമുള്ള ഖലീല്‍ അഹമ്മദ് (ഡല്‍ഹി കാപിറ്റല്‍സ്), കഗിസോ റബാദ (പഞ്ചാബ് കിംഗ്സ്), സാം കറന്‍ (പഞ്ചാബ് കിംഗ്സ്), മുസ്തഫിസുര്‍ റഹ്മാന്‍ (ചെന്നൈ സൂപ്പര്‍ കിംഗ്സ്), ഹര്‍ഷല്‍ പട്ടേല്‍ (പഞ്ചാബ് കിംഗ്സ്) എന്നിവര്‍ യഥാക്രമം നാല് മുതല്‍ എട്ട് വരെയുള്ള സ്ഥാനങ്ങളില്‍. ഒമ്പത് വിക്കറ്റ് വീതമുള്ള പാറ്റ് കമ്മിന്‍സും അര്‍ഷ്ദീപ് സിംഗും ഒമ്പതും പത്തും സ്ഥാനങ്ങളിലാണ്.

     

  4. അശുതോഷ് ഞങ്ങളെ വല്ലാണ്ടാക്കി കളഞ്ഞു, ഈ അനുഭവം മറിക്കില്ല, തുറന്ന് പറഞ്ഞ് ഹാര്‍ദ്ദിക്ക്

    Leave a Comment

    ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനായി മികച്ച പ്രകടനം കാഴ്ച്ചവെച്ച യുവതാരം അശുതോഷ് ശര്‍മ്മയെ പ്രശംസ കൊണ്ട് മൂടി മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യ. അശുതോഷ് അവിശ്വസനീയ പ്രകടനമാണ് കാഴ്ച്ചവെച്ചതെന്നും അവന്‍ ഭാവി താരമാണെന്ന് ഉറപ്പാണെന്നും ഹാര്‍ദ്ദിക്ക് വിലയിരുത്തുന്നു മത്സര ശേഷം സംസാരിക്കുകയായിരുന്നു മുംബൈ ഇന്ത്യന്‍സ് നായകന്‍.

    ‘അവിശ്വസനീയ ബാറ്റിംഗ് പ്രകടനമാണ് അശുതോഷ് കാഴ്ചവെച്ചത്. മത്സരത്തിലേക്ക് എത്തിയ ഉടന്‍തന്നെ ഇത്തരത്തില്‍ വലിയ ഇന്നിംഗ്‌സ് കാഴ്ചവെക്കാന്‍ അവന് സാധിച്ചു. നേരിട്ട എല്ലാ പന്തുകളും അവന്റെ ബാറ്റിന്റെ മധ്യ ഭാഗത്ത് തന്നെ കൊള്ളുന്നുണ്ടായിരുന്നു’ ഹാര്‍ദ്ദിക്ക് പറയുന്നു.

    അശുതോഷിന്റെ പ്രകടനത്തില്‍ വലിയ സന്തോഷമുണ്ടെന്നും അവന്‍ ഒരു ഭാവി താരമാണ് എന്നത് ഉറപ്പാണെന്നും ഹാര്‍ദ്ദിക്ക് വിലയിരുത്തുന്നു. മത്സരത്തെ കുറിച്ചും ഹാര്‍ദ്ദിക്ക് വാചാലനായി.

    ‘എന്നെ സംബന്ധിച്ച് ക്രിക്കറ്റിലെ വളരെ നല്ലൊരു മത്സരമാണ് ഇവിടെ നടന്നത്. എല്ലാവരുടെയും പക്വതയും മറ്റും ഇവിടെ പരീക്ഷിച്ചു കഴിഞ്ഞു. ഈ മത്സരത്തില്‍ പലരുടെയും കൃത്യമായ സ്വഭാവ വിശേഷങ്ങള്‍ പരീക്ഷിക്കപ്പെടും എന്ന് ഞാന്‍ മത്സരത്തിന് മുന്‍പ് തന്നെ പറഞ്ഞിരുന്നു. പല സമയത്തും മത്സരത്തില്‍ മുന്‍പില്‍ ഞങ്ങളാണ് എന്ന രീതിയില്‍ ചിന്തകള്‍ വന്നിരുന്നു. എന്നാല്‍ നമുക്കെല്ലാവര്‍ക്കും അറിയാവുന്ന ഒരു കാര്യമുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഇത്തരം മത്സരങ്ങള്‍ വരുന്ന ഒരു ടൂര്‍ണമെന്റ് ആണ്’ പാണ്ഡ്യ പറയുന്നു.

    ‘മത്സരത്തില്‍ എത്ര മികച്ച നിലയിലാണെങ്കിലും നമ്മള്‍ വിജയത്തെപ്പറ്റി തന്നെ ചിന്തിക്കണം എന്ന് ടൈം ഔട്ട് സമയത്ത് ഞാന്‍ പറഞ്ഞിരുന്നു. അതിനാല്‍ മത്സരത്തില്‍ പൂര്‍ണമായും ശ്രദ്ധിക്കാന്‍ സാധിച്ചു. ചില ഓവറുകളില്‍ വളരെ മൃദുവായിട്ടാണ് ഞങ്ങള്‍ മുന്‍പോട്ടു പോയത്. എന്നിരുന്നാലും വിജയം വിജയം തന്നെയാണ്’ ഹര്‍ദിക്ക് കൂട്ടിച്ചേര്‍ക്കുന്നു.

  5. പണി പാലുംവെള്ളത്തില്‍, ഹാര്‍ദ്ദിക്കിന് ശിക്ഷ വിധിച്ച് ബിസിസിഐ

    Leave a Comment

    ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ജയം നേടാനായെങ്കിലും മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്ക് പിഴ ശിക്ഷ വിധിച്ച് ബിസിസിഐ. കുറഞ്ഞ ഓവര്‍ നിരക്കാന്‍ ഹാര്‍ദ്ദിക്കിന് വിനയായത്. മത്സരത്തില്‍ കൃത്യ സമയത്ത് 20 ഓവര്‍ എറിഞ്ഞുതീര്‍ക്കാന്‍ മുംബൈക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് 12 ലക്ഷം രൂപയാണ് ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്ക് ബിസിസിഐ പിഴ വിധിച്ചിരിക്കുന്നത്.

    അടുത്ത മത്സരത്തില്‍ വീണ്ടും സമയപരിധിക്കുള്ളില്‍ ഓവര്‍ തീര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്കൊപ്പം സഹതാരങ്ങള്‍ക്കും പിഴശിക്ഷ വിധിക്കും.

    നേരത്തെ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മാന്‍ ഗില്‍, രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ റിഷഭ് പന്ത് എന്നിവരും ഈ ശിക്ഷയ്ക്ക് ഇരയായിരുന്നു. പന്ത് നിലവില്‍ രണ്ട് തവണയാണ് ഈ ശിക്ഷയ്ക്ക് ഇരയായത്. കുറ്റം ആവര്‍ത്തിച്ചാല്‍ ഇനി പന്തിന് വിലക്ക് വരും.

    അതെസമയം മത്സരത്തില്‍ മുംബൈ സീസണിലെ മൂന്നാം ജയം നേടിയിരുന്നു. ഒമ്പത് റണ്‍സിനായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ ആശ്വാസ ജയം

    മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തു. സൂര്യകുമാര്‍ യാദവിന്റെ 78 റണ്‍സാണ് മുംബൈയ്ക്ക് മികച്ച സ്‌കോര്‍ നേടിനല്‍കിയത്. മറുപടി പറഞ്ഞ പഞ്ചാബ് 19.1 ഓവറില്‍ 183 റണ്‍സില്‍ ഓള്‍ ഔട്ടായി.

     

  6. പഞ്ചാബ് ഇപ്പോള്‍ ബാറ്റിംഗ് തുടങ്ങുന്നത് തന്നെ 5 വിക്കറ്റ് വീണശേഷമാണ്, ആര്‍ക്കും താല്‍പര്യമില്ലാത്ത ടീമിനെ സ്‌നേഹിപ്പിച്ച മുതല്‍

    Leave a Comment

    സല്‍മാന്‍ മുഹമ്മദ് ശുഹൈബ്

    ആര്‍ക്കും വല്യ താല്പര്യമില്ലാത്ത ടീമിനെ 3 കളി കൊണ്ട് ഫോളോ ചെയ്യാന്‍ പ്രേരിപ്പിച്ച മുതല്‍

    Whadda player-! Shame that he ended up on the wrong side of the resutl

    പഞ്ചാബിന്റെ ബാറ്റിംഗ് ഇപ്പോ തുടങ്ങുന്നത് തന്നെ 5 വിക്കറ്റ് വീണതിന് ശേഷമാണു! Ashutosh & Shashank

    Lucky that MI they got through with 2 points-!

    Take Bumrah out and MI has the poorest bowling attack this seaosn it seems-! They osmehow need to bring Nuwan Thushara into XI instead of Nabi-!

    Hardik’s captaincy has been a huge let down this seaosn and doens’t seem to improve-! 9 minutes behind the over rate after 18 overs is a crime–!

     

  7. ഫ്‌ളൂക്കല്ല അശുതോഷ് ശര്‍മ്മ, ഇന്ത്യയുടെ അടുത്ത ബിഗ് തിംഗ്, ഞെട്ടിക്കുന്നു

    Leave a Comment

    സുമിത് ജോസ്

    കഴിഞ്ഞകൊല്ലം ഡൊമസ്റ്റിക് ക്രിക്കറ്റില്‍ 11 ബോളില്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കി യുവരാജ് സിങ് കാലങ്ങളോളം കയ്യടക്കി വെച്ചിരുന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ അശുതോഷ് ശര്‍മ ഐപില്‍ ല്‍ സ്‌ഫോടനത്മ്കമായ പ്രകടനം തുടര്‍ന്നുകൊണ്ട് ആദ്യ അര്‍ദ്ധശതകം പൂര്‍ത്തിയാക്കി..

    20 ലക്ഷത്തിന് വിളിച്ചെടുത്തിട്ട് 20 കോടിയുടെ കളി കളിക്കുന്ന മുതല്‍ ഫ്‌ലൂക് എന്നൊന്നും വിളിക്കാന്‍ പറ്റില്ലവന്റെ ബാറ്റിംഗ്..എക്‌സലന്റ്

    പ്ലെസ്‌മെന്റില്‍ പവര്‍ ഹിറ്റിങ്ങിന്റെ സൗന്ദര്യം കാട്ടിത്തന്ന കിടിലനൊരു ഇന്നിംഗ്‌സ്..

    ബുമ്ര റണ്ണൊഴുക്ക് തടഞ്ഞ പതിനേഴാം ഓവറിന്റെ കുടിശിക എത്രയും പെട്ടന്ന് നേടിയെടുക്കാന്‍ നടത്തിയ ശ്രമം അസാദ്ധ്യമെന്ന് കരുതി ഒടുവില്‍ കൈപ്പിടിയിലൊതുങ്ങിയെന്ന് കരുതിയ വിജയം തട്ടിയകറ്റി..

    കിടിലന്‍ മാച്ച്… പഞ്ചാബിന്റെ ടോപ് ഓര്‍ഡര്‍,മലര്‍

  8. അംപയര്‍മാര്‍ മുംബൈയ്ക്കായി കളിച്ചു, രൂക്ഷ വിമര്‍ശനവുമായി ഓസീസ് താരം

    Leave a Comment

    ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ഒന്‍പത് റണ്‍സിന്റെ നാടകീയ വിജയമാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. 14 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായെങ്കിലും ശശാങ്ക് സിംഗിന്റേയും അശുതോഷ് ശര്‍മ്മയുടേയും മികവില്‍ പഞ്ചാബ് മത്സരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. ഒടുവില്‍ മുംബൈയും 192 റണ്‍സിന് മുന്നില്‍ 19.1 ഓവറില്‍ 183 റണ്‍സാണ് പഞ്ചാബ് നേടിയത്.

    അതെസമയം മുംബൈ ബാറ്റിങ്ങിനിടെയിലെ അംപയറുടെ പല തീരുമാനങ്ങളും സംശയമുയര്‍ത്തുകയാണ്. തേര്‍ഡ് അംപയറുടെ തീരുമാനത്തിനെതിരേയാണ് ഇപ്പോള്‍ വിമര്‍ശനം ഉയരുന്നത്. കഗിസോ റബാഡയുടെ ഓവറില്‍ സൂര്യകുമാര്‍ യാദവിന്റെ വിക്കറ്റ് നല്‍കാത്തതാണ് ഇപ്പോള്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്ന ഒരു സംഭവം.

    മുംബൈ ബാറ്റിംഗിന്റെ 16ാം ഓവറിലാണ് വിവാദ സംഭവം. ഓവറിലെ രണ്ടാം പന്തില്‍ റബാഡയുടെ സ്ലോ ബോള്‍ സൂര്യകുമാറിന്റെ പാഡില്‍ തട്ടി. ലെഗ് സൈഡിലേക്ക് സൂര്യകുമാര്‍ ഷോട്ടിന് ശ്രമിച്ചപ്പോള്‍ ടൈമിങ് തട്ടി പാഡില്‍ തട്ടുകയായിരുന്നു. അംപയര്‍ ഔട്ട് വിളിച്ചപ്പോള്‍ സൂര്യകുമാര്‍ യാദവ് തീരുമാനം റിവ്യൂ ചെയ്തു. എന്നാല്‍ തേര്‍ഡ് അംപയറുടെ പരിശോധനയില്‍ പന്ത് ലെഗ് സ്റ്റംപില്‍ കൊള്ളാതെ കടന്നുപോകുന്നതായാണ് കണ്ടത്. ഇതോടെ നോട്ടൗട്ട് വിളിക്കുകയായിരുന്നു.

    എന്നാല്‍ പന്തിന്റെ ദിശ ലെഗ് സ്റ്റംപിന്റെ മുകളില്‍ തട്ടുന്ന നിലയിലായിരുന്നു. പക്ഷെ തേര്‍ഡ് അംപയര്‍ നോട്ടൗട്ട് വിളിക്കാനാണ് അംപയര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഈ തീരുമാനമാണ് വിവാദമായിരിക്കുന്നത്. മുന്‍ ഒാസ്‌ട്രേലിയന്‍ താരവും പ്രമുഖ പരിശീലകനുമായ ടോം മൂഡി തേര്‍ഡ് അംപയറുടെ തീരുമാനം ചോദ്യം ചെയ്ത് എക്സില്‍ പോസ്റ്റിട്ടു. തേര്‍ഡ് അംപയര്‍ എന്ത് അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് മൂഡി ചോദിക്കുന്നത്.

    ‘സ്പെഷ്യലിസ്റ്റ് തേര്‍ഡ് അംപയറെ പരിഗണിക്കേണ്ട സമയമായിരിക്കുകയാണ്. പല തീരുമാനങ്ങളും ചോദ്യമുയര്‍ത്താവുന്നതാണ്. ചില അംപയര്‍മാരെ ഫീല്‍ഡിലേക്ക് മാത്രമായി പരിഗണിക്കേണ്ടതാണ്. തേര്‍ഡ് അംപയര്‍ക്ക് അനുഭവസമ്പത്തും പ്രത്യേക കഴിവും വേണ്ടതാണ്’ എന്നാണ് മൂഡി കുറിച്ചത്.

    മുംബൈക്ക് അനുകൂലമായി അംപയര്‍ തീരുമാനമെടുക്കുന്നുവെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. നിഷ്പക്ഷമായിട്ടല്ല അംപയറുടെ പല തീരുമാനങ്ങളും. വൈഡ് വിളിച്ചതിലടക്കം പല കാര്യങ്ങളും സംശയമുണ്ടാക്കുന്നതാണെന്നാണ് ആരാധകര്‍ പറയുന്നത്.

    നേരത്തെ മുംബൈയുടെ ടോസിലെ കൃത്രിമം വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അംപയറുടെ വിവാദ തീരുമാനങ്ങള്‍. മുംബൈക്ക് അനുകൂലമായാണ് തീരുമാനങ്ങളെല്ലാം.

  9. ഈ മനുഷ്യന്‍ ഉണ്ടായത് കൊണ്ട് എങ്ങനൊക്കെയോ കടന്നു കൂടി, നാണംകെട്ട ജയം

    Leave a Comment

    അമല്‍ കൃഷ്ണന്‍

    ഈ മനുഷ്യന്‍ ഉണ്ടായത് കൊണ്ട് എങ്ങനൊക്കെയോ കടന്നു കൂടി വീണ്ടും.

    ആദ്യം തന്നെ 2 വിക്കറ്റ് എടുത്ത് കൊണ്ട് പഞ്ചാബിനെ തകര്‍ക്കുന്നു. പിന്നെ പഞ്ചാബിന്റെ ഈ സീസണിലെ ഏറ്റവും മികച്ച പെയര്‍ സിമ്പിള്‍ ആയി കളി തിരിച്ചു പിടിക്കുന്ന ഫേസില്‍ വീണ്ടും വന്ന് ശശാങ്കിനെ എടുക്കുന്നു.

    അവസാനം 24 ബോളില്‍ 28 വേണ്ടപ്പോള്‍ വന്ന് 3 റണ്‍സ് വിട്ടുകൊടുത്ത് സ്‌പെല്‍ ഫിനിഷ് ചെയുന്നു.

    ബാക്കി എല്ലാം അടപടലം. അവസാനം ഭാഗ്യം കൊണ്ട് ജയിച്ചു കയറി.

    അടുത്ത കളിയെങ്കിലും നബിക്ക് പകരം ഒരു ബോളരെ കൂടി കളിപ്പിച്ചില്ലേല്‍ ഈ സാല നോക്കേണ്ട. 1 ബോള്‍ മാത്രം നില്കാന്‍ വേണ്ടി ഒരു ഓവര്‍സീസ് സ്ലോട് ചുമ്മാ വേസ്റ്റ് ചെയ്യുവാ.

  10. അശുതോഷ്, എന്ത് വിശേഷിപ്പിക്കണം ഈ പോരാട്ടത്തെ, ജയം കൊണ്ട് രക്ഷപ്പെട്ട് മുംബൈ

    Leave a Comment

    ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ജയം കൊണ്ട് രക്ഷപ്പെട്ട് മുംബൈ ഇന്ത്യന്‍സ്. അനായാസം വിജയിക്കുമെന്ന് കരുതിയ മത്സരത്തില്‍ ഒന്‍പത് റണ്‍സിന്റെ ജയമാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ പഞ്ചാബ് കിംഗ്‌സ് 19.1 ഓവറില്‍ 183 റണ്‍സിന് പുറത്താകുകയായിരുന്നു.

    ഒരു ഘട്ടത്തില്‍ നാലിന് 14 റണ്‍സ് എന്ന നിലയില്‍ തകര്‍ന്നിടത്ത് നിന്നാണ് പഞ്ചാബിന്റെ ഐതിഹാസിക തിരിച്ചുവരവ്. പഞ്ചാബ് യുവ സെന്‍സേഷനുകളായ ശശാങ്ക് സിംഗും അശുതോഷ് ശര്‍മ്മയുമാണ് മുംബൈ വിറപ്പിച്ച് പൊരുതിയത്. ശശാങ്ക് 25 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും സഹിതം 41 റണ്‍സാണ് നേടിയത്. അഷുതോഷ് ആകട്ടെ അര്‍ധ സെഞ്ച്വറി നേടി. 28 പന്തില്‍ രണ്ട് ഫോറും ഏഴ് പടുകൂറ്റന്‍ സിക്‌സുകളുടേയും സഹായത്തോടെ 61 റണ്‍സാണ് നേടിയത്.

    അഞ്ചാം വിക്കറ്റില്‍ ഹര്‍പ്രീസ് സിംഗുമായി ശശാങ്ക് 35ും ആറാം വിക്കറ്റില്‍ ജിതേഷ് ശര്‍മ്മയുമായി 28 റണ്‍സിന്റെയും കൂട്ടുകെട്ടുണ്ടാക്കി. ഏഴാം വിക്കറ്റില്‍ ജിതേഷിനൊപ്പം വെറും 17 പന്തില്‍ 34 റണ്‍സ് കൂട്ടിച്ചേര്‍ത്ത അശുതോഷ് എട്ടാം വിക്കറ്റില്‍ ഹര്‍പ്രീത് ബ്രാറുമൊന്നിച്ച് 43 പന്തില്‍ അതിവേഗം 57 റണ്‍സ് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. എന്നാല്‍ ഇരുവരും പുറത്തായത് പഞ്ചാബിന്റെ വിജയത്തെ ബാധിച്ചു.

    ഹര്‍പ്രീത് ബ്രാര്‍ 20 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 21 റണ്‍സും ഹര്‍പ്രീത് സിംഗ് 15 പന്തില്‍ 13 റണ്‍സുമെടുത്തു. അവസാന വിക്കറ്റില്‍ മൂന്ന് പന്തില്‍ എട്ട് റണ്‍സുമായി റബാഡ കത്തികയറിയെങ്കിലും റണ്ണൗട്ടില്‍ കുടുങ്ങുകയായിരുന്നു.

    മുംബൈയ്ക്കായി ജസ്പ്രിത് ഭുംറ നാല് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ജെറാള്‍ഡ് കോട്‌സീയും നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് സ്വന്തമാക്കി. ആകാശ് മധ്വാള്‍, ഹാര്‍ദ്ദിക്ക് പാണ്ഡ്യ, ശ്രേയസ് ഗോപാല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

    നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 192 റണ്‍സെടുത്തത്. മുംബൈയ്ക്കായി സൂര്യകുമാര്‍ യാദവ് നടത്തിയ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് അവര്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

    സൂര്യകുമാര്‍ യാദവ് 53 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സും സഹിതം 78 റണ്‍സാണ് നേടിയത്. തിലക് വര്‍മ്മ 18 പന്തില്‍ രണ്ട് വീതം ഫോറും സിക്‌സും സഹിതം പുറത്താകാതെ 34 റണ്‍സെടുത്തപ്പോള്‍ രോഹിത്ത് ശര്‍മ്മ 25 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും സഹിതം 36 റണ്‍സെടുത്തു.

    ഇഷാന്‍ കിഷന്‍ (8), ഹാര്‍ദ്ദിക്ക് പാണ്ഡ്യ (10), ടിം ഡേവിഡ് (14), റെമേരിയോ ഷെപ്പേഴ്ഡ് (1), മുഹമ്മദ് നബി (0) എന്നിങ്ങനെയാണ് മറ്റ് മുംബൈ ബാറ്റര്‍മാരുടെ പ്രകടനം.

    പഞ്ചാബിനായി ഹര്‍ഷല്‍ പട്ടേല്‍ തിളങ്ങി. നാല് ഓവറില്‍ 31 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. സാം കറണ്‍ നാല് ഓവറില്‍ 41 റണ്‍സെടുത്ത് രണ്ട് വിക്കറ്റും സ്വന്തമാക്കി. കഗിസോ റബാഡ ഒരു വിക്കറ്റും എടുത്തു.