സൂപ്പര്‍ താരം ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറുന്നത് തടഞ്ഞു, അടിതട്ട് ഉറപ്പിച്ച് എടികെ

എടികെ മോഹന്‍ ബഗാന്‍ പ്രതിരോധനിര താരം പ്രീതം കോട്ടാലുമായി കരാര്‍ പുതുക്കി ക്ലബ്. 2022 വരെയാണ് ഇന്ത്യയിലെ മികച്ച പ്രതിരോധ താരങ്ങളില്‍ ഒരാളായ കോട്ടാലുമായി എടികെ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. എടികേയിലേക്ക് സന്തേഷ് ജിങ്കന്റെ വരവ് അനിശ്ചിതത്തിലായതിന് പിന്നാലെയാണ് പ്രീതം കോട്ടാലുമായുളള കരാര്‍ കൊല്‍ക്കത്ത ഒപ്പിട്ടത്.

നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സില്‍ പന്ത് തട്ടാന്‍ ആഗ്രഹം തുറന്ന് പറഞ്ഞ താരമാണ് കോട്ടാല്‍. എന്നാല്‍ ജിങ്കന്റെ വരവ് അനിശ്ചിതത്തിലായതോടെ കോട്ടാലുമായി കരാര്‍ പുതുക്കാന്‍ എടികെ മോഹന്‍ ബഗാന്‍ ടീം തയ്യാറാകുകയായിരുന്നു.

പഴയ ഐഎസ്എള്‍ ക്ലബ് ഡല്‍ഹി ഡൈനാമോസില്‍ നിന്ന് കഴിഞ്ഞ സീസണില്‍ എടികെയിലെത്തിയ പ്രീതം 27 മത്സരങ്ങളില്‍ കൊല്‍ക്കത്തന്‍ ടീമിനായി ബൂട്ടണിഞ്ഞിരുന്നു. ഒരു ഗോളും ഈ പ്രതിരോധ താരം സ്വന്തമാക്കി. മോബന്‍ ബഗാന്‍, പൂണ സിറ്റി, ഇന്ത്യന്‍ ആരോസ് തുടങ്ങി ക്ലബുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുളള താരമാണ് പ്രീതം.

ഇന്ത്യന്‍ ടീമില്‍ സ്ഥിര സാന്നിധ്യമായ ഈ 26 കാരന്‍ ഇതിനോടകം തന്നെ 36 രാജ്യന്തര മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. നിലവില്‍ ഇന്ത്യയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങളിലും പ്രീതം കളിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് ഭാവിയില്‍ കേരള ബ്ലാസ്റ്റേഴ്സില്‍ നിന്നും ഓഫര്‍ ലഭിച്ചാല്‍ തീര്‍ച്ചയായും ടീമിന്റെ ഭാഗമാകുമെന്ന് പ്രീതം പറഞ്ഞിരുന്നു. കൊച്ചിയിലെ നിറഞ്ഞ കവിഞ്ഞ കേരളത്തിലെ കാണികള്‍ക്ക് മുന്നില്‍ കളിക്കുക വല്ലാത്തൊറു അനുഭവമായിരിക്കുമെന്നും കോട്ടാല്‍ കൂട്ടിചേര്‍ത്തു. ഇതിന് പിന്നാലെയാണ് എടികെ താരവുമായി കരാര്‍ ഒപ്പിട്ടത്.

അതെസമയം എടികെയ്ക്കൊപ്പം മോഹന്‍ ബഗാന്‍ ലയിച്ചതിനേയും പ്രീതം സ്വാഗതം ചെയ്തു. ഇത് കൂടുതല്‍ കരുത്തുറ്റ ടീമായി മാറാന്‍ എടികെയ്ക്കാകുമെന്നും എഎഫ്സി കപ്പി വിജയം വരെ സ്വന്തമാക്കാനാകുമെന്നും പ്രീതം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

You Might Also Like