ദുരന്തമായി അഫ്ഗാൻ, കുഞ്ഞൻ സ്കോറിന് ഓൾ ഔട്ട്; അഫ്ഗാൻ വസന്തം ആന്റി ക്ലൈമാക്സിലേക്ക്?
![Image 3](https://pavilionend.in/wp-content/uploads/2024/06/Untitled-design7-1.png)
2024 ടി20 ലോകകപ്പിന്റെ ആദ്യ സെമി ഫൈനലിൽ, ട്രിനിഡാഡിലെ ബ്രയൻ ലാറ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച്, അഫ്ഗാനിസ്ഥാനെ വെറും 56 റൺസിന് ദക്ഷിണാഫ്രിക്ക തകർത്തു. ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ അഫ്ഗാനിസ്ഥാൻ 11.5 ഓവറിൽ 56 റൺസിന് ഓൾഔട്ട് ആവുകയായിരുന്നു. ടൂർണമെന്റിന്റെ കറുത്ത കുതിരകൾ നിർണായക മത്സരത്തിൽ ദുരന്തമായി മാറി.
It’s the first semi-final of #T20WorldCup 2024 🏆
Afghanistan have won the toss and will bat first against South Africa.#SAvAFG | 📝 https://t.co/vMVl1iz12g pic.twitter.com/hiASbqnnrA
— T20 World Cup (@T20WorldCup) June 27, 2024
ടോസ് നേടിയ അഫ്ഗാൻ നായകൻ റാഷിദ് ഖാന്റെ ബാറ്റിംഗ് തീരുമാനം ധീരമായിരുന്നുവെങ്കിലും, ദക്ഷിണാഫ്രിക്കൻ ബൗളർമാരായ ടബ്രൈസ് ഷംസി, മാർക്കോ ജാൻസെൻ എന്നിവരുടെ മികച്ച പ്രകടനം അവരെ തകർത്തു. ഇതോടെ ടി20 ലോകകപ്പ് സെമി ഫൈനലുകളിലെ ഏറ്റവും കുറഞ്ഞ സ്‌കോറും അഫ്ഗാനിസ്ഥാൻ സ്വന്തമാക്കി. 2010-ൽ ഇംഗ്ലണ്ടിനെതിരെ ശ്രീലങ്ക നേടിയ 128/6 ആയിരുന്നു മുമ്പ് റെക്കോർഡ്.
അസ്മത്തുള ഒമർസായ് (10) ഒഴികെ മറ്റൊരു അഫ്ഗാൻ ബാറ്റർക്കും രണ്ടക്കം കടക്കാൻ പോലും കഴിഞ്ഞില്ല. ദക്ഷിണാഫ്രിക്കയ്ക്കായി മാർക്കോ ജെൻസണും (3/16), ടബ്രൈസ് ഷംസിയും (3/6) മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ആൻറിച്ച് നോർട്ജെയും (2/7), റബാഡയും (2/14) അഫ്ഗാൻ വധം പൂർത്തിയാക്കി.
ഇന്നിംഗ്സ് ഇടവേളയിൽ ദക്ഷിണാഫ്രിക്കയ്ക്ക് 99 ശതമാനത്തിലധികം വിജയ സാധ്യതയുണ്ട്. അഫ്ഗാനിസ്ഥാന് ഈ മത്സരം ജയിക്കണമെങ്കിൽ അസാധാരണമായ ഒരു ബൗളിംഗ് പ്രകടനം തന്നെ വേണ്ടിവരും.